‘ഭൗതികശരീരം കാഴ്ചയില്‍ നിന്നു മറഞ്ഞാലും ഒരു നല്ല ആത്മാവിന്റെ സ്വാധീനം തുടര്‍ന്നുകൊണ്ടേയിരിക്കും’: കുറിപ്പുമായി സുശാന്തിന്റെ സഹോദരി Remembering Sushant Singh Rajput: A Sister's Heartfelt Tribute
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുട്ടിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സഹോദരി ശ്വേത സിംഗ് കീർത്തി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, സമയം കടന്നുപോയിട്ടും സുശാന്ത് ഒരു മായാത്ത വ്യക്തിത്വമായി നിലനിൽക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹം വിടവാങ്ങിയ രീതിയെക്കാൾ, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും അടങ്ങാത്ത ആകാംഷയോടെ ജീവിച്ച രീതിയാണ് താൻ ഓർക്കുന്നതെന്നും, എല്ലാവരെയും അന്തസ്സോടെ പരിഗണിച്ച അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രശംസിക്കുന്നുവെന്നും ശ്വേത കുറിച്ചു. ഭൗതിക ശരീരം ഇല്ലാതായെങ്കിലും, ഒരു നല്ല ആത്മാവിന്റെ സ്വാധീനം അനന്തമായ ജീവിതങ്ങളിലൂടെ തുടരുമെന്നും, ദയ, അറിവ്, പ്രതീക്ഷ എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ സുശാന്ത് പ്രതിനിധീകരിച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും ശ്വേത സിംഗ് കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുട്ടിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സഹോദരി ശ്വേത സിംഗ് കീർത്തി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, സമയം കടന്നുപോയിട്ടും സുശാന്ത് ഒരു മായാത്ത വ്യക്തിത്വമായി നിലനിൽക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹം വിടവാങ്ങിയ രീതിയെക്കാൾ, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും അടങ്ങാത്ത ആകാംഷയോടെ ജീവിച്ച രീതിയാണ് താൻ ഓർക്കുന്നതെന്നും, എല്ലാവരെയും അന്തസ്സോടെ പരിഗണിച്ച അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രശംസിക്കുന്നുവെന്നും ശ്വേത കുറിച്ചു. ഭൗതിക ശരീരം ഇല്ലാതായെങ്കിലും, ഒരു നല്ല ആത്മാവിന്റെ സ്വാധീനം അനന്തമായ ജീവിതങ്ങളിലൂടെ തുടരുമെന്നും, ദയ, അറിവ്, പ്രതീക്ഷ എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ സുശാന്ത് പ്രതിനിധീകരിച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും ശ്വേത സിംഗ് കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുട്ടിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സഹോദരി ശ്വേത സിംഗ് കീർത്തി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, സമയം കടന്നുപോയിട്ടും സുശാന്ത് ഒരു മായാത്ത വ്യക്തിത്വമായി നിലനിൽക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹം വിടവാങ്ങിയ രീതിയെക്കാൾ, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും അടങ്ങാത്ത ആകാംഷയോടെ ജീവിച്ച രീതിയാണ് താൻ ഓർക്കുന്നതെന്നും, എല്ലാവരെയും അന്തസ്സോടെ പരിഗണിച്ച അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രശംസിക്കുന്നുവെന്നും ശ്വേത കുറിച്ചു. ഭൗതിക ശരീരം ഇല്ലാതായെങ്കിലും, ഒരു നല്ല ആത്മാവിന്റെ സ്വാധീനം അനന്തമായ ജീവിതങ്ങളിലൂടെ തുടരുമെന്നും, ദയ, അറിവ്, പ്രതീക്ഷ എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ സുശാന്ത് പ്രതിനിധീകരിച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും ശ്വേത സിംഗ് കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റ ആറാം ചരമവാര്‍ഷികത്തില്‍ വൈകാരികമായ കുറിപ്പുമായി സഹോദരി ശ്വേത സിങ് കീര്‍ത്തി.
‘ആറ് വര്‍ഷങ്ങള്‍. സമയം കടന്നുപോയി, എങ്കിലും ചില ആത്മാക്കള്‍ സമയത്തേക്കാള്‍ വലുതായി വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് ഭായിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അദ്ദേഹം നമ്മെ എങ്ങനെ വിട്ടുപോയി എന്നല്ല, മറിച്ച് അദ്ദേഹം എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്.
കുട്ടിക്കാലത്തെപ്പോലെയുളള അദ്ദേഹത്തിന്റെ കൗതുകവും, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും മനുഷ്യ മനസ്സിന്റെ രഹസ്യങ്ങളോടും ഉളള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം എന്നിവയാണ് ഞാന്‍ ഓര്‍ക്കുന്നത്. ആളുകള്‍ ആരായാലും അവരെ അന്തസ്സോടെ പരിഗണിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്.
സ്‌നേഹം സമയത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഭൗതികശരീരം നമ്മുടെ കാഴ്ചയില്‍ നിന്നു മറഞ്ഞാലും ഒരു നല്ല ആത്മാവിന്റെ സ്വാധീനം എണ്ണമറ്റ ജീവിതങ്ങളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കും. ദേഷ്യത്തിന് പകരം ദയയും, അജ്ഞതയ്ക്ക് പകരം അറിവും, നിരാശയ്ക്ക് പകരം പ്രതീക്ഷയും തിരഞ്ഞെടുക്കുമ്പോഴെല്ലാം അദ്ദേഹം പ്രതിനിധീകരിച്ച മൂല്യങ്ങള്‍ ജീവിക്കുകയാണ്. ദുഃഖമല്ല, മറിച്ച് അദ്ദേഹം ജീവിച്ച മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നതാണ് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലി’.– ശ്വേത സോഷ്യൽ മീഡിയയിൽ കുറിച്ചു...