നടൻ ജയം രവിയുടെ വിവാഹമോചന കേസിൽ ഭാര്യ ആർതിയുടെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകണമെന്ന ആവശ്യം ചെന്നൈ കുടുംബ കോടതി തള്ളി. പകരം, കേസ് പൂർണമായി തീർപ്പാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, കുട്ടികളെ കാണുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും ജയം രവിക്ക് കൃത്യമായ വ്യവസ്ഥകളോടെ കോടതി അനുമതി നൽകി. മുൻപ് കുട്ടികളുടെ സ്കൂൾ ഫീസും മറ്റ് ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി നൽകിയ ഹർജിയിലാണ് ഈ വിധി.

നടൻ ജയം രവിയുടെ വിവാഹമോചന കേസിൽ ഭാര്യ ആർതിയുടെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകണമെന്ന ആവശ്യം ചെന്നൈ കുടുംബ കോടതി തള്ളി. പകരം, കേസ് പൂർണമായി തീർപ്പാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, കുട്ടികളെ കാണുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും ജയം രവിക്ക് കൃത്യമായ വ്യവസ്ഥകളോടെ കോടതി അനുമതി നൽകി. മുൻപ് കുട്ടികളുടെ സ്കൂൾ ഫീസും മറ്റ് ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി നൽകിയ ഹർജിയിലാണ് ഈ വിധി.

നടൻ ജയം രവിയുടെ വിവാഹമോചന കേസിൽ ഭാര്യ ആർതിയുടെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകണമെന്ന ആവശ്യം ചെന്നൈ കുടുംബ കോടതി തള്ളി. പകരം, കേസ് പൂർണമായി തീർപ്പാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, കുട്ടികളെ കാണുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും ജയം രവിക്ക് കൃത്യമായ വ്യവസ്ഥകളോടെ കോടതി അനുമതി നൽകി. മുൻപ് കുട്ടികളുടെ സ്കൂൾ ഫീസും മറ്റ് ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി നൽകിയ ഹർജിയിലാണ് ഈ വിധി.

ഭാര്യ ആർതിയുമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ രവി മോഹന് (ജയം രവി) ആശ്വാസകരമായ കോടതി വിധി. വിചാരണ പൂർത്തിയാകുന്നതുവരെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി വേണമെന്ന ആർതിയുടെ ആവശ്യം കോടതി തള്ളി. പകരം, കേസ് പൂർണമായി തീർപ്പാകുന്നതു വരെ പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്നു ചെന്നൈ കുടുംബ കോടതി നിർദേശിച്ചു. ഒപ്പം, മക്കളെ കാണുന്നതിനും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ രവിക്ക് കോടതി അനുമതി നൽകി.

ADVERTISEMENT

മക്കളുടെ സ്കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ആർതി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. മക്കളുടെ ആവശ്യങ്ങൾക്കായി തനിക്കും കുട്ടികൾക്കും കൂടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

പ്രശസ്ത ചലച്ചിത്ര നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആര്‍തിയും പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്റർ മോഹന്റെ മകനായ ജയം രവിയും 2009 ജൂൺ 4നാണ് വിവാഹിതരായത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്.

ADVERTISEMENT
Jayam Ravi Gets Partial Relief in Divorce Case:

Jayam Ravi's divorce case saw a significant relief as the Chennai Family Court ruled against his wife Aarti's demand for interim alimony. The court rejected the request for 40 lakhs per month, instead ordering a monthly interim alimony of 3 lakhs until the case is fully resolved. Additionally, Jayam Ravi was granted visitation rights for his children under specific conditions, allowing him to spend time with them. Aarti had filed the petition in June, alleging that Ravi was not covering the children's expenses, including school fees. She had initially sought 40 lakhs per month for herself and the children. Jayam Ravi, son of film editor Mohan, and Aarti, daughter of producer Sujatha Vijayakumar, married in 2009 and announced their separation in September 2024 after 15 years of marriage.

ADVERTISEMENT