അമ്മായിയപ്പൻ ചോദിച്ചു, ‘പ്രണയിക്കുന്ന സമയത്ത് ഇതൊന്നും ഓർത്തില്ലേ ?’: ഒന്നിച്ചുള്ള യാത്ര 20 വർഷത്തിലേക്ക്... From Stethoscope to Spotlight: Roni David Raj's Brave Career Leap
വിവാഹജീവിതത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സുരക്ഷിതമായ മെഡിക്കൽ ജോലി ഉപേക്ഷിച്ച് സിനിമ എന്ന അനിശ്ചിതത്വം നിറഞ്ഞ സ്വപ്നം പിന്തുടരാൻ തീരുമാനിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും, അദ്ദേഹത്തെ പിന്തുണച്ച ഭാര്യയെക്കുറിച്ചും റോണി ഓർക്കുന്നു. അദ്ദേഹത്തിന്റെ അമ്മായിയച്ചൻ സിനിമയിലേക്കുള്ള മാറ്റത്തെ ചോദ്യം ചെയ്തെങ്കിലും, ഈ യാത്രയിൽ ഇരുപതു വർഷത്തോളം ഭാര്യ കൂടെയുണ്ടായിരുന്നെന്നും, കൂടാതെ ജോവാൻ, നോഹ എന്നീ രണ്ട് മക്കളുമുണ്ടെന്നും അദ്ദേഹം കുറിച്ചു. വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം കിംസ് ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് റോണി ഡേവിഡ് രാജ്.
വിവാഹജീവിതത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സുരക്ഷിതമായ മെഡിക്കൽ ജോലി ഉപേക്ഷിച്ച് സിനിമ എന്ന അനിശ്ചിതത്വം നിറഞ്ഞ സ്വപ്നം പിന്തുടരാൻ തീരുമാനിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും, അദ്ദേഹത്തെ പിന്തുണച്ച ഭാര്യയെക്കുറിച്ചും റോണി ഓർക്കുന്നു. അദ്ദേഹത്തിന്റെ അമ്മായിയച്ചൻ സിനിമയിലേക്കുള്ള മാറ്റത്തെ ചോദ്യം ചെയ്തെങ്കിലും, ഈ യാത്രയിൽ ഇരുപതു വർഷത്തോളം ഭാര്യ കൂടെയുണ്ടായിരുന്നെന്നും, കൂടാതെ ജോവാൻ, നോഹ എന്നീ രണ്ട് മക്കളുമുണ്ടെന്നും അദ്ദേഹം കുറിച്ചു. വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം കിംസ് ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് റോണി ഡേവിഡ് രാജ്.
വിവാഹജീവിതത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സുരക്ഷിതമായ മെഡിക്കൽ ജോലി ഉപേക്ഷിച്ച് സിനിമ എന്ന അനിശ്ചിതത്വം നിറഞ്ഞ സ്വപ്നം പിന്തുടരാൻ തീരുമാനിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും, അദ്ദേഹത്തെ പിന്തുണച്ച ഭാര്യയെക്കുറിച്ചും റോണി ഓർക്കുന്നു. അദ്ദേഹത്തിന്റെ അമ്മായിയച്ചൻ സിനിമയിലേക്കുള്ള മാറ്റത്തെ ചോദ്യം ചെയ്തെങ്കിലും, ഈ യാത്രയിൽ ഇരുപതു വർഷത്തോളം ഭാര്യ കൂടെയുണ്ടായിരുന്നെന്നും, കൂടാതെ ജോവാൻ, നോഹ എന്നീ രണ്ട് മക്കളുമുണ്ടെന്നും അദ്ദേഹം കുറിച്ചു. വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം കിംസ് ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് റോണി ഡേവിഡ് രാജ്.
സുരക്ഷിതമായ ഒരു മെഡിക്കൽ കരിയർ ഉപേക്ഷിച്ച്, അനിശ്ചിതത്വങ്ങൾ നിറഞ്ഞ സിനിമ എന്ന സ്വപ്നത്തിലേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധികളും, അതിനെയെല്ലാം മറികടന്ന് കൂടെനിന്ന ഭാര്യയെക്കുറിച്ചും നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. വിവാഹജീവിതത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം വൈറലാണ്.
‘Completed 2 decades of our journey.....
കുറച്ചു കാലം മെഡിക്കൽ പ്രാക്ടീസ് കഴിഞ്ഞു, ‘സിനിമ അഭിനയം’ ആണ് മെയിൻ പ്രൊഫഷൻ ആക്കി മാറ്റാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ പ്രസ്തുത അമ്മായിച്ചൻ പറഞ്ഞു പല തോതിൽ തടി തപ്പുനവന്മാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെയ ഭാവിയിൽ നടൻ ആയി മാറും, ആ ‘സമയത്തു struggle ചെയ്യേണ്ടി വന്നാൽ അത് ബുദ്ധിമുട്ടാവില്ലേ’ എന്ന് ചോദിച്ചു പിന്മാറുന്നവൻ fraud അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
പ്രണയിക്കുന്ന സമയത്തു ഇതൊന്നും ഓർത്തില്ലേ??? ( സത്യമായും ഇത്രെയും ബുദ്ധിമുട്ടാണ് സിനിമ എന്ന് അന്ന് അറിയില്ലായിരുന്നു)
ആ fraud വിളി കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ട്, എന്നോടൊപ്പം അഞ്ചു സോം ദുർഗടമായ പാതകളിൽ കൂടി സഞ്ചാരം തുടങ്ങി ഇരുപതു വർഷങ്ങൾ.
രണ്ടു പേർ കൂടെ
Joan, noah.’–റോണി ഡേവിഡ് രാജ് കുറിച്ചു.
വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം, കൊച്ചിയിലെ കിംസ് ആശുപത്രി ഉൾപ്പെടെയുള്ള പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.