‘ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ’: വേദനയോടെ കാവ്യ മാധവൻ
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന്
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന്
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന്
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.
ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ.
‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട,
എന്റെ ആദ്യ ചിത്രം മുതൽ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ. ജീവിതത്തിൽ എല്ലായ്‌പ്പോഴും കരുതലും സ്നേഹവും നൽകിയ ആ മറക്കാനാവാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം’ എന്നാണ് ശ്രീനിവാസന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കാവ്യ കുറിച്ചത്.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.