‘എന്തിന്റെ പേരിലാണു ദൈവത്തോടു പരാതി പറയേണ്ടത്?’: ആ തീരുമാനത്തിനു പിന്നിൽ: മേതിൽ ദേവിക പറയുന്നു
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും നൃത്തത്തെക്കുറിച്ച്.
‘‘കുട്ടിക്കാലം ദുബായിലായിരുന്നു. നാലു വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്. 20 വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി പൂർണമായും അർപ്പിച്ചിരുന്നു. ഓരോ സൃഷ്ടി കഴിയുമ്പോഴും ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കും. അതാണ് ഏതു കലാരൂപത്തെയും മെച്ചപ്പെടുത്തുന്നത് എന്നാണ് വിശ്വാസം.
എന്റെ ആദ്യ കാഴ്ചക്കാരിയും ഞാനാണ്. കലാസൃഷ്ടി എ ന്നത് ഒട്ടും ശാന്തതയില്ലാത്ത പരിപാടിയാണ്. അതിങ്ങനെ ഉള്ളിൽ അലതല്ലിക്കൊണ്ടേയിരിക്കും. തിരക്കഥയും സംഗീതവും കൊറിയോഗ്രാഫിയുമൊക്കെ ഒരുക്കി, ഇവയെല്ലാം ചേർന്ന് അരങ്ങിൽ വരും വരെ എല്ലാ സൃഷ്ടാക്കളും ഒരു ഡാർക്ക് സ്പേസിലാണ്. ’’.
പ്രപഞ്ചം നൃത്തത്തിലേക്കു തിരഞ്ഞെടുത്ത ഒരാളാണ് എന്നു സ്വയം തോന്നിയിട്ടുണ്ടോ ?
അങ്ങനെയും ചിന്തിക്കാം. അല്ലെങ്കിൽ അക്കാലത്തെ ദുബായി ൽ കലൈമാമണി എസ്.നടരാജനെപ്പോലെ പ്രഗത്ഭനായ ഒരു ഗുരുവിനെ കിട്ടില്ലല്ലോ. വലിയ കലാപാരമ്പര്യത്തിന്റെ കണ്ണിയായ, ഭാഗവതമേള ആചാര്യനായ അദ്ദേഹം എൻജിനീയറായി ദുബായില്‍ വരാനും ആ മരുഭൂമിയിൽ എന്നെ നൃത്തം പഠിപ്പിക്കാനും നിയോഗമുണ്ടായതാണ് എന്റെ ഭാഗ്യം.
നൃത്തത്തിലെ അരങ്ങേറ്റം വേദിയിലെ വീഴ്ചയോടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ?
അരങ്ങേറ്റം ആയിരുന്നില്ല. അതിനു ശേഷമുള്ള വേദിയിലാണ്. ദുബായിലെ അംബാസിഡർ ഹോട്ടലിൽ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്കിടെ ‘രാമ ചന്ദ്രായ ജനക’ എന്ന മംഗളം ചൊല്ലി പിന്നോട്ടു പിന്നോട്ടു ചുവടു വച്ചു പോയതാണ്. വേദിക്കു പിന്നിൽ ചുമരിനോടു ചേർന്നുള്ള വിടവിലേക്കു വീണു. ഒന്നും സംഭവിക്കാത്ത മട്ടിൽ തപ്പിത്തടഞ്ഞെഴുന്നേറ്റു. പക്ഷേ, എന്നെ തകർത്തു കളഞ്ഞതു സദസ്സിൽ മുൻനിരയിലിരുന്ന പയ്യന്റെ ചിരിയാണ്. കഴിച്ചോണ്ടിരുന്ന ചിപ്സ് ഒക്കെ വലിച്ചെറിഞ്ഞ് അവൻ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ പയ്യൻ ഇപ്പോൾ പ്രശസ്തനായ മാർഷ്യൽ ആർട്ടിസ്റ്റും ഡെന്റിസ്റ്റുമാണ്. പേര് ഡോ.പ്രശാന്ത് നായർ. സിനിമകളിലും അഭിനയിക്കുന്നുണ്ട്.
അരങ്ങിൽ വീണതു ഗൗനിക്കാത്ത ആ കുട്ടിയെ പോലെ പിന്നീ ടുള്ള എല്ലാ വീഴ്ചകളിൽ നിന്നും പെട്ടെന്നു കുതിച്ചുയരുന്ന ദേവികയെയാണു മലയാളികൾക്കു പരിചയം ?
ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളെ വീഴ്ചകളായി തോന്നുന്നില്ല. ചില സാഹചര്യങ്ങളിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നു ചിന്തിക്കും. അല്ലാതെ വീഴ്ചകളൊന്നും ഉണ്ടായിട്ടേയില്ല. അല്ലെങ്കിൽ തന്നെ എന്തിന്റെ പേരിലാണു ദൈവത്തോടു പരാതി പറയേണ്ടത്?.
കേരളം പോലെ ഇത്രയും മനോഹരമായ ഒരു നാട്ടിൽ ജീവിക്കാനാകുന്നു, നല്ല അച്ഛനമ്മമാരെയും സഹോദരിമാരെയും മകനെയും കിട്ടി. സുഹൃത്തുക്കള്‍ ചുറ്റുമുണ്ട്. ഇതൊക്കെ മറന്ന് എന്തു വീഴ്ചയെക്കുറിച്ചാണു നമ്മൾ സംസാരിക്കേണ്ടത്?. ഞാൻ സന്തോഷത്തോടെയാണു ജീവിക്കുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും.
വളരെ ഗൗരവമായി നൃത്തത്തെ കാണുന്ന ദേവിക നന്നായി തമാശ പറയുന്ന ആളാണെന്നും കേട്ടിട്ടുണ്ട് ?
നർമബോധം ഇല്ലാത്തൊരാൾക്ക് എങ്ങനെ ജീവിതം ആ സ്വദിക്കാൻ കഴിയും? സത്യത്തിൽ ജീവിതമേ വലിയൊരു തമാശയല്ലേ. അങ്ങനെ കണ്ടു തുടങ്ങിയാൽ എല്ലാ പ്രശ്നങ്ങളും ലളിതമാകും. ഇത്രയും സീരിയസ് ആകേണ്ട എന്നു തോന്നും. പഴയൊരു അനുഭവം പറയാം. ഒരിക്കൽ മദ്രാസ് മ്യൂസിക് അക്കാദമി ഫെസ്റ്റിവൽ നടക്കുമ്പോൾ തലേദിവസത്തെ പാർട്ടിക്കിടെ നടിയും നർത്തകിയുമായ വൈജയന്തി മാല ബാലിയെ കണ്ടു. അവർ സാരി ഉടുത്ത് ‘ഗന്നം സ്റ്റൈൽ’ എന്ന പാട്ടിനൊത്തു ചുവടു വയ്ക്കുകയാണ്.
ഞാൻ അതിശയത്തോടെ നോക്കുമ്പോൾ അവർ ചോദിച്ചത്, ‘വൈ ഡു യങ്സ്‌റ്റേഴ്സ് ടേക്ക് ലൈഫ് സോ സീരി യസ്‌ലി’ എന്നാണ്. നമ്മൾ റിഹേഴ്സൽ ചെയ്ത് ടെൻഷനായി നിൽക്കുന്നു. പിറ്റേന്നു തന്റെ നൃത്തകച്ചേരി നടക്കാനിരിക്കെയാണു വൈജയന്തിമാല ‘ഗന്നം സ്റ്റൈൽ’ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നത്. അത്രേയുള്ളൂ എല്ലാം.
പാലക്കാട് വിക്ടോറിയ കോളജിലെ ഡിഗ്രി പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നല്ലേ?
ഞാൻ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സ്വതന്ത്രയായാണു മത്സരിച്ചത്. പിന്നീടറിഞ്ഞു. എസ്എഫ് ഐ പിന്തുണ ഉണ്ടായിരുന്നുവെന്ന്.
ആർട്സ് ഫെസ്റ്റിവൽ വരുമ്പോൾ ഷൈൻ ചെയ്യുമെന്നല്ലാതെ അതങ്ങനെ ആസ്വദിച്ചില്ല. എനിക്ക് രാഷ്ട്രീയത്തിന്റെ എബിസിഡി മനസ്സിലായതേ അടുത്ത കാലത്താണ്. നമ്മുടെ കലാരൂപങ്ങളെയൊക്കെ വർഗീയവൽക്കരിക്കാൻ തുടങ്ങിയപ്പോൾ കുറച്ചു കൂടി രാഷ്ട്രീയ ബോധ്യത്തിലേക്കു വരേണ്ടി വന്നുവെന്നതാണു ശരി.
ബാങ്ക് ജോലി വേണ്ടെന്നു വച്ച്, ചാനലിലെ ജോലി ഉപേക്ഷിച്ചുപൂർണമായും നൃത്തത്തിലേക്കു കടക്കാനുള്ള തീരുമാനത്തി നു പിന്നിൽ ?
പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്, ശ്രമിച്ചിരുന്നെങ്കിൽ ഒരു നല്ല ജോലി അന്നു കിട്ടുമായിരുന്നില്ലേ എന്ന്. പക്ഷേ, ‘ആം എ വാണ്ടറർ’. ബാങ്കിലെ ജോലിക്കു ഓഫർ വന്നെങ്കിലും ചേർന്നില്ല. ചാനലിലും മറ്റു ചില കമ്പനികളിലും കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്.
നൃത്തം പഠിക്കുന്ന കാലത്ത് ഇന്നത്തെയത്ര അവസരങ്ങളില്ല. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് അവസരം വന്നപ്പോഴും പോകാനായില്ല. പതിനേഴ്, പതിനെട്ടു വയസ്സാണ്. ‘അയ്യോ, അത്ര ദൂരം പോകണ്ട’ എന്നായിരുന്നു വീട്ടിലെ നിലപാട്. ആ കാലം അങ്ങനെയാണ്. അപ്പോൾ നമ്മൾ ഉള്ളതു വച്ചു സന്തോഷിക്കുക എന്നേയുള്ളൂ.
എം.എ. ഡാൻസ് കോഴ്സ് സൗത്ത് ഇന്ത്യയിൽ അധികം ഇല്ലായിരുന്നു. അതിനാൽ കൊൽക്കൊത്തയിൽ പോയാണു പഠിച്ചത്. പിഎച്ച്ഡി കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഞാൻ പഠനം കഴിഞ്ഞ് തിരികെയെത്തിയ കാലത്ത് എന്താണ് എംഎ ഡാൻസിന്റെ വാലിഡിറ്റി, എലിജിബിലിറ്റി എന്നെല്ലാം ചോദ്യങ്ങളുണ്ടായി. അതൊക്കെ തെളിയിച്ചാണ് പിഎച്ച്ഡിക്കു അഡ്മിഷൻ നേടിയത്.
ഞാൻ മനസ്സിലാക്കിയത്, നമ്മൾ വൺ ഓഫ് ദി ഫസ്റ്റ് ആകുമ്പോഴോ, വൺ ആകുമ്പോഴോ, ചേഞ്ച് മേക്കേഴ്സ് ആകുമ്പോഴോ ആൾക്കാരെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആർക്കും അംഗീകരിക്കാനാകില്ല. ഡാൻസിൽ എന്ത് എം.എ എന്നു ചിലർ ചോദിച്ചിട്ടുണ്ട്. ഇന്നും അതേ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ ആദ്യം വരും. പിന്നീടാണ് ആളുകൾ അതിനോടു പഴകുന്നത്.
ഒരു കാലത്തു മോഹിനിയാട്ടത്തിൽ എനിക്കു പരിഗണന കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. കുറേ കലാകാരികൾ പറയുമായിരുന്നു, ‘ദേവിക ചെയ്യുന്നത് മോഹിനിയാട്ടമൊന്നുമല്ല’ എന്ന്. ഇപ്പോള്‍ ഒരു ഫെസ്റ്റിവൽ നടക്കുമ്പോൾ, ഈ വ്യത്യസ്തത കാരണമാണ് എന്നെ വിളിക്കുന്നത്.