‘എന്താണ് എന്റെ കുഞ്ഞിന് പറ്റിയത്? അവന്‍ വണ്ടിയെടുത്തോ അമ്മേ?’; നെഞ്ചുപൊട്ടി ജിനു ചോദിച്ചു, വിതുമ്പി ഗ്രാമവാസികള്‍
മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണുനീര്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പുകയാണ് ഇടുക്കി അണക്കരയിലെ ഗ്രാമവാസികള്‍. മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് അമ്മ ജിനു വിമാനം കയറിയത്. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന പൊന്നുമകനെ... ‘എല്ലാവരും എല്ലാം മറച്ചുവച്ചില്ലേ, എന്നോട് ഒരുവാക്ക് ആരും
മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണുനീര്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പുകയാണ് ഇടുക്കി അണക്കരയിലെ ഗ്രാമവാസികള്‍. മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് അമ്മ ജിനു വിമാനം കയറിയത്. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന പൊന്നുമകനെ... ‘എല്ലാവരും എല്ലാം മറച്ചുവച്ചില്ലേ, എന്നോട് ഒരുവാക്ക് ആരും
മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണുനീര്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പുകയാണ് ഇടുക്കി അണക്കരയിലെ ഗ്രാമവാസികള്‍. മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് അമ്മ ജിനു വിമാനം കയറിയത്. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന പൊന്നുമകനെ... ‘എല്ലാവരും എല്ലാം മറച്ചുവച്ചില്ലേ, എന്നോട് ഒരുവാക്ക് ആരും
മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ കണ്ണുനീര്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പുകയാണ് ഇടുക്കി അണക്കരയിലെ ഗ്രാമവാസികള്‍. മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് അമ്മ ജിനു വിമാനം കയറിയത്. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന പൊന്നുമകനെ... ‘എല്ലാവരും എല്ലാം മറച്ചുവച്ചില്ലേ, എന്നോട് ഒരുവാക്ക് ആരും പറഞ്ഞില്ലല്ലോ. അവന്‍ വണ്ടിയെടുത്തോ അമ്മേ. എന്താണ് സംഭവിച്ചത്?’- നെഞ്ചുപൊട്ടി കരയുന്ന ജിനുവിനോട് എന്ത് മറുപടി പറയണമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
രണ്ടര മാസം മുന്‍പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുഞ്ഞിനെ നോക്കുന്ന ജോലിക്ക് പോയത്. എന്നാൽ അവിടെ വീട്ടുജോലിയും ചെയ്യേണ്ടിവന്നു. ജോലിഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഇത് ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി.
പിന്നീട് കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം കഴിഞ്ഞ ഒന്നര മാസമായി തടങ്കലില്‍ കഴിയുകയായിരുന്നു ജിനു.
ജിനുവിന്റെ പാസ്പോര്‍ട്ട് ഏജന്‍സിയുടെ പക്കലായിരുന്നു. എംബസിയില്‍ നിന്നുള്ള ഇടപെടലുണ്ടായതോടെ ജിനുവിന് താല്‍കാലിക പാസ്പോര്‍ട്ട് ലഭിച്ചു. നാട്ടിലേക്ക് കഴിഞ്ഞയാഴ്ച മടങ്ങാനാകും എന്ന കരുതിയിരുക്കെ ജിനുവിനെ പാര്‍പ്പിച്ചിരുന്ന തടങ്കലില്‍ കോവിഡ് ബാധയുണ്ടായി. ഇതോടെ മടക്കയാത്ര വീണ്ടും നീണ്ടു. അതിനിടെ യുദ്ധഭീതിയും.
ജിനു വരാനിരുന്നതിന്റെ പിറ്റേദിവസമാണ് ഷാനറ്റ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ജിനുവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൊതു അവധിയുമെല്ലാം പ്രതികൂലമായി. മക്കള്‍ക്കുള്ള സമ്മാനപ്പൊതികളുമായാണ് ആ അമ്മ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. കാത്തിരിക്കുന്നത് ജീവിതകാലം മുഴുവന്‍ അനുഭവിച്ചാലും തീരാത്ത വേദനയാണെന്ന് ജിനു അറിയുന്നുണ്ടായിരുന്നില്ല.
യാത്രയ്ക്കൊടുവില്‍ വീടടുക്കുമ്പോഴാണ് ഷാനറ്റിന്റെ വിയോഗത്തെക്കുറിച്ച് അമ്മ അറിഞ്ഞത്. ‘എന്താണ് എന്റെ കുഞ്ഞിന് പറ്റിയത്, ആരെങ്കിലും ഒന്ന് പറ’ എന്ന് അലമുറയിട്ട ജിനുവിനോട് അവന്‍ കൂട്ടുകാരെ കാണാന്‍ പോയതാണ് മോളെ എന്നുമാത്രം ആരോ പറഞ്ഞു. ‘അവന്‍ വണ്ടിയെടുത്തോ അമ്മേ’ എന്ന ജിനുവിന്‍റെ ചോദ്യത്തിനു മുന്നില്‍ ആര്‍ക്കും ഉത്തരമില്ലാതായി.
കഷ്ടപ്പാടുകള്‍ സഹിച്ച് മടുത്ത് എത്രയും പെട്ടെന്ന് നാടണയാന്‍ വെമ്പുമ്പോഴും മകന്‍ ആവശ്യപ്പെട്ട സമ്മാനം കൊണ്ടുവരാന്‍ ജിനു മറന്നിരുന്നില്ല. ഷാനറ്റിന് വലിയ ആഗ്രഹമായിരുന്നു ഒരു സ്മാര്‍ട്ട് വാച്ച്. അതും ടീഷർട്ടും ചോക്ലേറ്റുമെല്ലാം പൊന്നുമകനുവേണ്ടി ജിനു കൊണ്ടുവന്നിരുന്നു. ഈ സമ്മാനങ്ങള്‍ കൂടി വച്ചാണ് ഷാനറ്റിനെ അവര്‍ യാത്രയാക്കിയത്.