ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭർത്താവ്, സ്ത്രൈണ ഭാവങ്ങളിൽ സെൽഫി: വൈകൃതം Vipanchika Husband shocking images
ഒരു പെൺകുട്ടി മനുഷ്യായുസിൽ അനുഭവിക്കുന്നതിനും അപ്പുറമുള്ള കൊടിയ പീഡനങ്ങൾ. അതിൽ ശാരീരിക പീഡനങ്ങൾ മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ. ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉറ്റവർക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ
ഒരു പെൺകുട്ടി മനുഷ്യായുസിൽ അനുഭവിക്കുന്നതിനും അപ്പുറമുള്ള കൊടിയ പീഡനങ്ങൾ. അതിൽ ശാരീരിക പീഡനങ്ങൾ മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ. ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉറ്റവർക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ
ഒരു പെൺകുട്ടി മനുഷ്യായുസിൽ അനുഭവിക്കുന്നതിനും അപ്പുറമുള്ള കൊടിയ പീഡനങ്ങൾ. അതിൽ ശാരീരിക പീഡനങ്ങൾ മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ. ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉറ്റവർക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ
ഒരു പെൺകുട്ടി മനുഷ്യായുസിൽ അനുഭവിക്കുന്നതിനും അപ്പുറമുള്ള കൊടിയ പീഡനങ്ങൾ. അതിൽ ശാരീരിക പീഡനങ്ങൾ മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ. ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉറ്റവർക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരുടെ മരണം ഹൃദയങ്ങളെ നോവിക്കുമ്പോൾ അവൾ ഭർതൃവീട്ടിൽ അനുഭവിച്ച പീഡനങ്ങളുടെ കഥകളും പുറത്തു വരികയാണ്.
നിതീഷിന്റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം അയാളിലെ വൈകൃതവും മാനസികനിലയും അടിവരയിടുന്നതാണ്. ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്.
ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല ’വിപഞ്ചിക കത്തിൽ ആരോപണം ഉന്നയിക്കുന്നു.
ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.
ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
അതേ സമയം തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. ഭർതൃവീട്ടുകാരുടെ ക്രൂര പീഡനത്തെ തുടർന്നാണ് വിപഞ്ചിക(32) ജീവനൊടുക്കിയതെന്നു കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ് രജിത ഭവനിൽ ഷൈലജ നൽകിയ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേർത്താണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോൾ ഷാർജയിലാണ്.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും വിപഞ്ചികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.