യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കാരപ്രത്ത് അജീഷിന്റെ ഭാര്യ പ്രവീണ വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. പ്രവീണയോട് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ്

യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കാരപ്രത്ത് അജീഷിന്റെ ഭാര്യ പ്രവീണ വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. പ്രവീണയോട് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ്

യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കാരപ്രത്ത് അജീഷിന്റെ ഭാര്യ പ്രവീണ വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. പ്രവീണയോട് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ്

യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ, കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കാരപ്രത്ത് അജീഷിന്റെ ഭാര്യ പ്രവീണ വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. പ്രവീണയോട് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ് അജീഷ് വ്യാഴം പുലർച്ചെ നാട്ടിലെത്തി. പ്രവീണയെ അവസാനമായി ഒരുനോക്കു കാണാൻ ഉരുവച്ചാലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകളാണ്.

ഉരുവാച്ചാലിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം കുട്ടാവിൽ പ്രവീണയുടെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി. 20നു ആണ് പ്രവീണയുടെ ദേഹത്ത് കുട്ടാവിലെ പട്ടേരി വീട്ടിൽ ജിജേഷ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ADVERTISEMENT

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി തീ കൊളുത്തി

ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

ADVERTISEMENT

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിലാണ് ജിജേഷ് എത്തിയത്. അജീഷ് വിദേശത്താണ്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

ജിജേഷ് മാന്യൻ‌, സ്കൂളിൽ പ്രവീണയുടെ സഹപാഠി

ADVERTISEMENT

ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്തയാളാണെന്ന് നാട്ടുകാർ പറയുന്നു. മാന്യമായി ജീവിക്കുന്ന ജിജേഷ് ഇങ്ങനെ ചെയ്തുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. ക്ഷേത്രത്തിലെ ജോലിക്ക് മുൻപ് ഏറെക്കാലം തെങ്ങ് ചെത്തുതൊഴിലാളിയായിരുന്നു. 

ജിജേഷിന്റെ വീട് കുട്ടാവിലും പ്രവീണയുടെ സ്വന്തം വീട് രണ്ടു കിലോമീറ്റർ അകലെ പെരുവളത്തുപറമ്പിലുമായിരുന്നു. ഇവർ തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നതായി നാട്ടുകാർക്കോ വീട്ടുകാർക്കോ അറിവില്ല. ഇവർ ഒരേ സ്കൂളിൽ പഠിച്ചിരുന്നു. അതേസമയം, ജിജേഷുമായുള്ള ബന്ധം പ്രവീണ അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് തീ കൊളുത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ജിജേഷ് അവിവാഹിതനാണ്.

പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിരുന്നു. ഈ സമയം അജീഷിന്റെ അച്ഛനും വീട്ടിലുണ്ടായിരുന്നു. ജിജേഷിന്റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റത്.

ADVERTISEMENT