മേനകയെ ദിവസങ്ങളോളം പിന്തുടര്‍ന്നു, കാട്ടിലേക്ക് വലിച്ചിഴച്ച് പീഡനം; മരണമുറപ്പിച്ചു ബസില്‍ മടങ്ങി പ്രതി വിനോദ് കുമാര്‍! Gavi Forest Murder of Menaka
ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരി മേനകയെ പ്രതി വിനോദ് കുമാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷണത്തിൽ തെളിഞ്ഞു, തുടർന്ന് പ്രതി അറസ്റ്റിലായി. മൃഗങ്ങളുടെ ആക്രമണമാണെന്ന് ആദ്യം സംശയിച്ചെങ്കിലും, ശരീരത്തിലെ മുറിവുകളും വിവസ്ത്രയായ നിലയിലുള്ള മൃതദേഹവും പീഡനത്തിനു ശേഷമുള്ള കൊലപാതകമാണെന്ന് വനംവകുപ്പ് കണ്ടെത്തുകയായിരുന്നു. പ്രതി മേനകയെ ദിവസങ്ങളോളം പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തി ബലാത്സംഗം ചെയ്യുകയും തല തോട്ടിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മേനകയും പ്രതിയും മുൻപരിചയമുള്ളവരാണെന്നും, മേനക അകലം പാലിക്കാൻ തുടങ്ങിയതോടെ വൈരാഗ്യം ഉടലെടുത്തതായും പ്രതി മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ അപകടം സംഭവിച്ചതായി സംശയിച്ച ബന്ധു അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞതും അന്വേഷണം ഊർജ്ജിതമായതും.
ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരി മേനകയെ പ്രതി വിനോദ് കുമാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷണത്തിൽ തെളിഞ്ഞു, തുടർന്ന് പ്രതി അറസ്റ്റിലായി. മൃഗങ്ങളുടെ ആക്രമണമാണെന്ന് ആദ്യം സംശയിച്ചെങ്കിലും, ശരീരത്തിലെ മുറിവുകളും വിവസ്ത്രയായ നിലയിലുള്ള മൃതദേഹവും പീഡനത്തിനു ശേഷമുള്ള കൊലപാതകമാണെന്ന് വനംവകുപ്പ് കണ്ടെത്തുകയായിരുന്നു. പ്രതി മേനകയെ ദിവസങ്ങളോളം പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തി ബലാത്സംഗം ചെയ്യുകയും തല തോട്ടിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മേനകയും പ്രതിയും മുൻപരിചയമുള്ളവരാണെന്നും, മേനക അകലം പാലിക്കാൻ തുടങ്ങിയതോടെ വൈരാഗ്യം ഉടലെടുത്തതായും പ്രതി മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ അപകടം സംഭവിച്ചതായി സംശയിച്ച ബന്ധു അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞതും അന്വേഷണം ഊർജ്ജിതമായതും.
ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരി മേനകയെ പ്രതി വിനോദ് കുമാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷണത്തിൽ തെളിഞ്ഞു, തുടർന്ന് പ്രതി അറസ്റ്റിലായി. മൃഗങ്ങളുടെ ആക്രമണമാണെന്ന് ആദ്യം സംശയിച്ചെങ്കിലും, ശരീരത്തിലെ മുറിവുകളും വിവസ്ത്രയായ നിലയിലുള്ള മൃതദേഹവും പീഡനത്തിനു ശേഷമുള്ള കൊലപാതകമാണെന്ന് വനംവകുപ്പ് കണ്ടെത്തുകയായിരുന്നു. പ്രതി മേനകയെ ദിവസങ്ങളോളം പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തി ബലാത്സംഗം ചെയ്യുകയും തല തോട്ടിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മേനകയും പ്രതിയും മുൻപരിചയമുള്ളവരാണെന്നും, മേനക അകലം പാലിക്കാൻ തുടങ്ങിയതോടെ വൈരാഗ്യം ഉടലെടുത്തതായും പ്രതി മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ അപകടം സംഭവിച്ചതായി സംശയിച്ച ബന്ധു അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞതും അന്വേഷണം ഊർജ്ജിതമായതും.
ഗവി വനമേഖലയില്‍ അങ്കണവാടി ജീവനക്കാരി മേനക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി വിനോദ് കുമാര്‍ അറസ്റ്റില്‍. ആദ്യഘട്ടത്തില്‍ മൃഗങ്ങളുടെ ആക്രമണത്തിലാകും മരണമെന്ന് കരുതിയെങ്കിലും മൃതദേഹം കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. മൃഗങ്ങള്‍ ആക്രമിച്ച പോലുള്ള മുറിവുകളല്ല ശരീരത്തിലുണ്ടായിരുന്നത്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പീഡനത്തിന് പിന്നാലെയുള്ള കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വള്ളക്കടവിലുള്‍പ്പെടെ നടത്തിയ പരിശോധനയിലാണ് പ്രതി വിനോദ് കുമാറിനെ പിടികൂടിയത്. കെഎഫ്ഡിസി ജീവനക്കാരന്‍ സുരേഷിന്റെ ഭാര്യയാണ് മേനക. ഏക മകള്‍ സഞ്ചന.
മേനകയെ ദിവസങ്ങളോളം പിന്തുടര്‍ന്നു...
മേനകയ്ക്ക് പുറകെ ഉപദ്രവിക്കാനായി ദിവസങ്ങളോളം പിന്തുടര്‍ന്നിരുന്നുവെന്ന് പ്രതി വിനോദ് കുമാര്‍. അഞ്ചു കിലോമീറ്ററോളം നടന്നാണ് മേനക അങ്കണവാടിയിലെത്തുന്നത്. ഇത് കൃത്യമായി അറിയാവുന്ന വിനോദ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം മേനകയെ പിന്തുടരുകയായിരുന്നു.
ആളൊഴിഞ്ഞ മേഖലയിലെത്തിയപ്പോള്‍ മേനകയെ കടന്നുപിടിച്ച് കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതിനിടെ വസ്ത്രമെല്ലാം കീറിക്കളഞ്ഞ പ്രതി പീഡനത്തിന് ശേഷം മേനകയുടെ തല തോട്ടില്‍ മുക്കി പിടിച്ചു. മരണമുറപ്പിച്ച ശേഷം ഇയാള്‍ തിരിച്ച് ഗവി ബസ് സ്റ്റോപ്പിലെത്തി ബന്ധുവെന്ന പറയപ്പെടുന്ന പെണ്‍കുട്ടിക്കൊപ്പം ബസില്‍ കയറിപ്പോവുകയായിരുന്നു.
പ്രതി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ്, മേനക തമിഴ് വംശജയാണ്. ളാഹ സ്വദേശിയായ വിനോദും മേനകയും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫോണിലൂടെ ഉള്‍പ്പെടെ ഇവര്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇടയ്ക്കെപ്പഴോ മേനക ഇയാളില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയതോടെയാണ് വൈരാഗ്യമുണ്ടായതെന്നും വിനോദിന്റെ മൊഴിയില്‍ പറയുന്നു.
മേനകയുടെ മരണം അതിവേഗം തെളിയിക്കാൻ സഹായിച്ചതു ഫോണിൽ വിളിച്ചുകൊണ്ടു നടന്നതായിരുന്നു. വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്കു വനത്തിലൂടെയുള്ള റോഡിലൂടെ നടന്നു പോകവേയായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചാണു യുവതി നടന്നിരുന്നത്. പെട്ടെന്നാണു പിന്നിൽനിന്ന് ആക്രമണം ഉണ്ടായത്. ഫോൺവിളിക്കിടെ എന്തോ അപകടം സംഭവിച്ചെന്നു മനസ്സിലായ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.