‘അവളുടെ ജോലി പോലും ഇല്ലാതാക്കി, ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി’; നന്ദനയുടെ മരണം, പ്രതിശ്രുത വരനെതിരെ കുടുംബം Investigation Demanded in Thamarashery Girl's Death
കോഴിക്കോട് താമരശേരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ ഉപേക്ഷിച്ചുപോയതിന്റെ മനോവിഷമത്താൽ നന്ദന പ്രദീപ് എന്ന 22-കാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാനൊരുങ്ങുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതിശ്രുത വരൻ വീട്ടിലെ ജോലികൾ കാരണവും പിതാവ് ഗൾഫിലായതുകൊണ്ടും വിവാഹം നീട്ടിവെക്കാൻ ആവശ്യപ്പെടുകയും പിന്നീട് പെൺകുട്ടിയെ വിളിച്ച് കരയുകയും ജോലി വരെ നഷ്ടപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. അവനില്ലാതെ ജീവിക്കാനാവില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായും, വിവാഹനിശ്ചയം കഴിഞ്ഞിട്ടും വരൻ ചതിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിശ്രുത വരന്റെ വീട്ടുകാർ മരണശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
കോഴിക്കോട് താമരശേരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ ഉപേക്ഷിച്ചുപോയതിന്റെ മനോവിഷമത്താൽ നന്ദന പ്രദീപ് എന്ന 22-കാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാനൊരുങ്ങുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതിശ്രുത വരൻ വീട്ടിലെ ജോലികൾ കാരണവും പിതാവ് ഗൾഫിലായതുകൊണ്ടും വിവാഹം നീട്ടിവെക്കാൻ ആവശ്യപ്പെടുകയും പിന്നീട് പെൺകുട്ടിയെ വിളിച്ച് കരയുകയും ജോലി വരെ നഷ്ടപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. അവനില്ലാതെ ജീവിക്കാനാവില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായും, വിവാഹനിശ്ചയം കഴിഞ്ഞിട്ടും വരൻ ചതിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിശ്രുത വരന്റെ വീട്ടുകാർ മരണശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
കോഴിക്കോട് താമരശേരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ ഉപേക്ഷിച്ചുപോയതിന്റെ മനോവിഷമത്താൽ നന്ദന പ്രദീപ് എന്ന 22-കാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാനൊരുങ്ങുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതിശ്രുത വരൻ വീട്ടിലെ ജോലികൾ കാരണവും പിതാവ് ഗൾഫിലായതുകൊണ്ടും വിവാഹം നീട്ടിവെക്കാൻ ആവശ്യപ്പെടുകയും പിന്നീട് പെൺകുട്ടിയെ വിളിച്ച് കരയുകയും ജോലി വരെ നഷ്ടപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. അവനില്ലാതെ ജീവിക്കാനാവില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായും, വിവാഹനിശ്ചയം കഴിഞ്ഞിട്ടും വരൻ ചതിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിശ്രുത വരന്റെ വീട്ടുകാർ മരണശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
കോഴിക്കോട് താമരശേരിയില്‍ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരനെതിരെ ബന്ധുക്കള്‍. യുവാവ് അപ്രതീക്ഷിതമായി വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമം താങ്ങാനാകാതെയാണ് നന്ദന പ്രദീപ് ജിവനൊടുക്കിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
ജൂണ്‍ എട്ടിനാണ് താമരശേരി അമ്പായത്തോട് സ്വദേശിയായ 22 കാരി നന്ദന പ്രദീപ് ജീവനൊടുക്കിയത്. വിവാഹനിശ്ചയ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം. വീടിന്റെ പണി നടക്കുന്നുവെന്നും അച്ഛന്‍ ഗള്‍ഫിലാണെന്നും വന്ന ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പ്രതിശ്രുത വരന്‍ പറഞ്ഞതായി നന്ദനയുടെ പിതാവ് പറയുന്നു.
മകളുമായി സ്ഥിരം വിളിച്ച് സംസാരിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവളുടെ ജോലി പോലും ഇല്ലാതാക്കിയതായും പിതാവ് പറയുന്നു. അതേസമയം നന്ദന എല്ലാ ദിവസവും രാത്രി തന്നെ വിളിച്ച് കരയുമായിരുന്നുവെന്ന് സഹോദരി വാണി ഭദ്രയും പറയുന്നു. അവനെന്നെ വേണ്ടെന്നു പറഞ്ഞെന്നും താനെന്തു ചെയ്യുമെന്നും ചോദിച്ചായിരുന്നു കരച്ചില്‍. അത് കുഴപ്പമില്ല അവന്‍ പോകുന്നെങ്കില്‍ പോകട്ടേയെന്ന് പറഞ്ഞ് പലതവണ ആശ്വസിപ്പിച്ചെങ്കിലും അവള്‍ കേട്ടില്ലെന്നും സഹോദരി.
അവനില്ലാതെ ജീവിക്കാനാവില്ലെന്നായിരുന്നു നന്ദന തന്നോട് പറഞ്ഞതെന്നും വാണിഭദ്ര പറയുന്നു. വിവാഹനിശ്ചയം നടക്കുന്നതിനിടെയാണ് അവന്‍ ചതിച്ചതെന്നും മകളോട് നേരിട്ട് വേണ്ടെന്നു പറഞ്ഞെന്നും വലിയ ദേഷ്യക്കാരിയാണെന്ന് കാരണം പറഞ്ഞെന്നും പിതാവ് പറയുന്നു. നന്ദനയെ യുവാവ് ബോഡി ഷെയ്മിങ് നടത്തിയിരുന്നതായും പെരുമാറ്റം ശരിയല്ലെന്ന രീതിയില്‍ സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു.
സഹോദരിയുടെ സുഹൃത്തായ യുവാവുമായി ലുലുമാള്‍ സന്ദര്‍ശന സമയത്താണ് നന്ദന യുവാവിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. മരണശേഷം പ്രതിശ്രുതവരന്റെ വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നന്ദനയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കല്‍വയല്‍ സ്വദേശിയാണ് പ്രതിശ്രുത വരന്‍. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതെന്ന് നന്ദനയുടെ കുടുംബം പറയുന്നു. യുവാവിന്റെ വീട്ടുകാര്‍ താമരശ്ശേരിയിലെ നന്ദനയുടെ വീട്ടിലേക്ക് വന്നിരുന്നു.
വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടല്‍ തിയതിയും കുറിച്ചിരുന്നു. എന്നാല്‍ ഇതിനിടെ യുവാവ് വിവാഹത്തിന് താല്‍പര്യമില്ലെന്ന വിവരം നന്ദനയെ അറിയിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ നന്ദനയെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.