കോഴിക്കോട് സ്വദേശിയായ 73-കാരനായ കോയ അരീക്കരയ്ക്ക് 2016-ൽ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും അത് കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല. ടിക്കറ്റിന് സംഭവിച്ച ചെറിയ കേടുപാടുകൾ കാരണമാണ് സമ്മാനം നിഷേധിക്കപ്പെട്ടത്. മുഖ്യമന്ത്രി, ധനമന്ത്രി, ലോട്ടറി വകുപ്പ് തുടങ്ങിയ വിവിധ തലങ്ങളിൽ പരാതി നൽകുകയും കോടതി വിധിയുണ്ടാവുകയും ചെയ്തിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുൻപ് ലോട്ടറി കച്ചവടത്തിൽ നഷ്ടം വന്ന് കടക്കെണിയിലായ കോയ, ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. വാടക വീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന് വലിയ കടബാധ്യതയുമുണ്ട്, തന്റെ അർഹതപ്പെട്ട സമ്മാനത്തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

കോഴിക്കോട് സ്വദേശിയായ 73-കാരനായ കോയ അരീക്കരയ്ക്ക് 2016-ൽ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും അത് കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല. ടിക്കറ്റിന് സംഭവിച്ച ചെറിയ കേടുപാടുകൾ കാരണമാണ് സമ്മാനം നിഷേധിക്കപ്പെട്ടത്. മുഖ്യമന്ത്രി, ധനമന്ത്രി, ലോട്ടറി വകുപ്പ് തുടങ്ങിയ വിവിധ തലങ്ങളിൽ പരാതി നൽകുകയും കോടതി വിധിയുണ്ടാവുകയും ചെയ്തിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുൻപ് ലോട്ടറി കച്ചവടത്തിൽ നഷ്ടം വന്ന് കടക്കെണിയിലായ കോയ, ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. വാടക വീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന് വലിയ കടബാധ്യതയുമുണ്ട്, തന്റെ അർഹതപ്പെട്ട സമ്മാനത്തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

കോഴിക്കോട് സ്വദേശിയായ 73-കാരനായ കോയ അരീക്കരയ്ക്ക് 2016-ൽ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും അത് കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല. ടിക്കറ്റിന് സംഭവിച്ച ചെറിയ കേടുപാടുകൾ കാരണമാണ് സമ്മാനം നിഷേധിക്കപ്പെട്ടത്. മുഖ്യമന്ത്രി, ധനമന്ത്രി, ലോട്ടറി വകുപ്പ് തുടങ്ങിയ വിവിധ തലങ്ങളിൽ പരാതി നൽകുകയും കോടതി വിധിയുണ്ടാവുകയും ചെയ്തിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുൻപ് ലോട്ടറി കച്ചവടത്തിൽ നഷ്ടം വന്ന് കടക്കെണിയിലായ കോയ, ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. വാടക വീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന് വലിയ കടബാധ്യതയുമുണ്ട്, തന്റെ അർഹതപ്പെട്ട സമ്മാനത്തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ലോട്ടറിയടിച്ച ഒരു കോടി രൂപ 10 വർഷം കഴിഞ്ഞിട്ടും കിട്ടിയില്ല. ജീവിക്കാനായി ഓട്ടോറിക്ഷയോടിക്കുകയാണ് കോഴിക്കോട് സ്വദേശിയായ 73 വയസ്സുകാരൻ. 2016 ജൂലൈ 9ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടിയത് കോയ അരീക്കരയ്ക്കാണ്. യാത്രയ്ക്കിടെ അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്നെടുത്ത കാരുണ്യ ലോട്ടറിയിലാണ് (കെഇ 454045) കോയയ്ക്ക് ഒരു കോടി അടിച്ചത്.

എന്നാൽ ടിക്കറ്റിന് ചെറിയ കേടുപാടു സംഭവിച്ച കാരണത്താല്‍ കോയയ്ക്ക് സമ്മാനം നിഷേധിക്കുകയായിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 2016 ജൂലൈ 13ന് അദ്ദേഹം 3 സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്കു പോയി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തുടർന്ന് ഭാഗ്യക്കുറി വകുപ്പ് ഓഫിസിലെത്തി ടിക്കറ്റ് കൈമാറി. മൂന്നു മാസത്തിനു ശേഷം വരാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥരുടെ കയ്യിൽനിന്ന് ടിക്കറ്റ് നഷ്ടപ്പെട്ടതായാണ് സംശയം.

ADVERTISEMENT

മൂന്നു മാസത്തോളം കാത്തിരുന്നെങ്കിലും പണം കിട്ടിയില്ല. പിന്നീട് ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ ഓഫിസിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നൽകി. വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2018 മാർച്ചിൽ ലോട്ടറി വകുപ്പ് പരാതി തള്ളി.

ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എ.വി. ദേവരാജൻ ഒപ്പിട്ടു നൽകിയ സാക്ഷ്യപത്രവും വകുപ്പ് സ്വീകരിച്ചില്ല. 2021ൽ കോയയുടെയും ഏജന്റ് ദേവരാജന്റെയും വാദം കേട്ട കോടതി സമ്മാനത്തുക നൽകാനുള്ള തീരുമാനമെടുക്കാൻ ലോട്ടറി വകുപ്പിനോട് നിർദേശിച്ചു. എന്നാൽ വകുപ്പോ സർക്കാരോ തുടർനടപടികളൊന്നും സ്വീകരിച്ചില്ല.

ADVERTISEMENT

2016 മുതൽ 2021 വരെ വിവിധ ഓഫിസുകൾ‍ കയറിയിറങ്ങാൻ കോയ തിരുവനന്തപുരത്ത് താമസമാക്കി. മുൻപ് സർക്കസിൽ ജോലി ചെയ്ത പരിചയം വച്ച് സൈക്കിൾ‍ അഭ്യാസവും മറ്റും കാണിച്ചാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയത്. ഒടുവിൽ ഗതിമുട്ടിയതോടെ ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങേണ്ടിവന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് പൊലീസ് അകത്തിടുകയും ചെയ്തു.

1993ൽ ലോട്ടറിയിൽ നഷ്ടം വന്ന് കടബാധ്യതയിലായ മുൻ ലോട്ടറി ഏജന്റ് കൂടിയാണ് കോയ. 76 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായി. അത് വീട്ടാൻ വീടും 70 സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നു. നിലവിൽ 32 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്. ഭാര്യ സൗദയും മക്കളുമടങ്ങുന്ന കുടുംബം 8000 രൂപ വാടക നൽകിയാണ് പുല്ലാളൂർ മച്ചക്കുളത്തെ വാടകവീട്ടിൽ കഴിയുന്നത്. 2400 രൂപ ആഴ്ചവാടകയ്ക്ക് ഓട്ടോറിക്ഷ എടുത്ത് ഓടിച്ചാണ് 73കാരനായ കോയ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നെങ്കിലും അർഹതപ്പെട്ട ഒരു കോടി കിട്ടുമെന്നും ജീവിതത്തിലെ സങ്കടങ്ങൾ തീരുമെന്നുമുള്ള പ്രതീക്ഷയിലാണ് കോയ.

ADVERTISEMENT
Kerala Man Fights for Rs 1 Crore Lottery Prize After 10 Years:

One crore prize money remains elusive for a 73-year-old auto driver from Kozhikode, Koya Areekkara, ten years after winning the Karunya lottery. Despite winning the jackpot in 2016, the prize was denied due to minor damage to the lottery ticket. His appeals to the Chief Minister, Finance Minister, and lottery department, along with a court order in 2021 directing the department to pay, have yielded no results. Koya, who previously worked in a circus and faced significant debt from an earlier lottery loss, now struggles to make ends meet by driving an auto for a weekly rent of ₹2400, living in a rented house with his family. He holds onto the hope of receiving his rightful prize money someday.

ADVERTISEMENT