‘ആരും തിരിഞ്ഞു നോക്കിയില്ല, 25 മിനിറ്റോളം രക്തം വാർന്ന് ഫർസീൻ, ദൃശ്യങ്ങൾ പകർത്തി ചിലര്‍!’; അപകടത്തില്‍ 18കാരന് ദാരുണാന്ത്യം Hit and Run on Kozhikode Highway
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് ചേമഞ്ചേരി സ്വദേശിയായ 18-വയസ്സുകാരൻ ഫർസീൻ അഹമ്മദ് ദാരുണമായി മരണപ്പെട്ടു. ഒരു സ്വകാര്യ ദന്താശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്റെ പിന്നിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്ക് പതിക്കുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും രക്തം വാർന്ന് കിടന്ന യുവാവിനെ സമീപത്തുകൂടി കടന്നുപോയ ഒട്ടുമിക്ക വാഹനയാത്രികരും അവഗണിച്ച് മുന്നോട്ട് പോയി. ഏകദേശം 25 മിനിറ്റോളം റോഡിൽ സഹായം ലഭിക്കാതെ കിടന്ന ഫർസീനെ പിന്നീട് ഒരു സംഘം തൊഴിലാളികളും യാത്രക്കാരും ചേർന്ന് അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫർസീനെ ഇടിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് ചേമഞ്ചേരി സ്വദേശിയായ 18-വയസ്സുകാരൻ ഫർസീൻ അഹമ്മദ് ദാരുണമായി മരണപ്പെട്ടു. ഒരു സ്വകാര്യ ദന്താശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്റെ പിന്നിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്ക് പതിക്കുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും രക്തം വാർന്ന് കിടന്ന യുവാവിനെ സമീപത്തുകൂടി കടന്നുപോയ ഒട്ടുമിക്ക വാഹനയാത്രികരും അവഗണിച്ച് മുന്നോട്ട് പോയി. ഏകദേശം 25 മിനിറ്റോളം റോഡിൽ സഹായം ലഭിക്കാതെ കിടന്ന ഫർസീനെ പിന്നീട് ഒരു സംഘം തൊഴിലാളികളും യാത്രക്കാരും ചേർന്ന് അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫർസീനെ ഇടിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് ചേമഞ്ചേരി സ്വദേശിയായ 18-വയസ്സുകാരൻ ഫർസീൻ അഹമ്മദ് ദാരുണമായി മരണപ്പെട്ടു. ഒരു സ്വകാര്യ ദന്താശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്റെ പിന്നിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്ക് പതിക്കുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും രക്തം വാർന്ന് കിടന്ന യുവാവിനെ സമീപത്തുകൂടി കടന്നുപോയ ഒട്ടുമിക്ക വാഹനയാത്രികരും അവഗണിച്ച് മുന്നോട്ട് പോയി. ഏകദേശം 25 മിനിറ്റോളം റോഡിൽ സഹായം ലഭിക്കാതെ കിടന്ന ഫർസീനെ പിന്നീട് ഒരു സംഘം തൊഴിലാളികളും യാത്രക്കാരും ചേർന്ന് അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫർസീനെ ഇടിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാഹനാപകടത്തിൽ പരുക്കേറ്റ് ചോര വാർന്ന് പതിനെട്ടുകാരന് ദാരുണാന്ത്യം. കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ചാണ് ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) മരിച്ചത്. ഒന്നാം വർഷ സിഎ വിദ്യാർഥിയാണ്.
അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന്റെ ക്ലിപ്പ് ശരിയാക്കിയ ശേഷം കാപ്പാടുള്ള വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടയിലാണ് ഫർസീൻ അഹമ്മദ് അപകടത്തിൽപെട്ടത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്റെ പിന്നിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്ക് വീണു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്ന് റോഡില്‍ കിടക്കുകയായിരുന്നു. തിരക്കേറിയ ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. 25 മിനിറ്റോളമാണ് ഫർസീൻ റോഡില്‍ കിടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റോഡിലൂടെ കടന്നുപോയ ആരും പരുക്കേറ്റ കുട്ടിയെ സഹായിക്കാൻ തയാറായില്ലെന്നു മാത്രമല്ല, പലരും ദൃശ്യങ്ങൾ പകർത്താൻ മാത്രമാണ് ശ്രമിച്ചത്. ഇടിച്ചിട്ട കാറിലുള്ളവരും തിരിഞ്ഞുനോക്കിയില്ല. 25 മിനിറ്റിനു ശേഷം തൊഴിലാളികളും ചില യാത്രക്കാരും അറിയിച്ചതിനെ തുടര്‍ന്ന് ആംബുലൻസെത്തിയാണ് ഫർസീനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ഉച്ചയോടെ മരിച്ചു.
ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് ഒരു വരിയും കൊയിലാണ്ടി ഭാഗത്തേക്ക് രണ്ടു വരിയുമായി മൂന്ന് വരി ഗതാഗതമാണ് ഉള്ളത്. ഫർസീൻ വീണുകടന്നത് കോഴിക്കോട് ഭാഗത്തേക്കുള്ള വരിയിലായതിനാൽ ആ ഭാഗത്തേക്കുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ടു. എന്നാൽ കൊയിലാണ്ടി ഭാഗത്തേക്കുള്ള മറ്റ് രണ്ട് ലൈനിലൂടെയും വാഹനങ്ങൾ തടസ്സമില്ലാതെ സഞ്ചരിച്ചിരുന്നു.
ഫർസീന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, ഫർസീനെ ഇടിപ്പിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.