വർഷങ്ങളായി തന്റെ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്ന, ഒരു ഓർത്തഡോക്സ് സഭാ വൈദികന്റെ ജോലിക്കാരിയായിരുന്ന പാർവതിക്ക് (88) മതപരമായ അതിർവരമ്പുകൾക്ക് അപ്പുറം സ്നേഹമാതൃകയായി ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തി. 20 വർഷത്തോളം വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന പാർവതിയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് വൈദികനും കുടുംബവും കണ്ടിരുന്നത്. അവരുടെ മരണാനന്തര ചടങ്ങുകൾ ഹൈന്ദവ രീതിയിൽ നടത്താൻ വൈദികൻ മുൻകൈയെടുത്തു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഹൈന്ദവ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ക്രൈസ്തവ രീതിയിലുള്ള പ്രാർത്ഥനയും നടത്തിയാണ് വൈദികനും കുടുംബവും പാർവതിക്ക് വിട നൽകിയത്. ഇത് മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉജ്ജ്വലമായ ഉദാഹരണമായി മാറി.

വർഷങ്ങളായി തന്റെ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്ന, ഒരു ഓർത്തഡോക്സ് സഭാ വൈദികന്റെ ജോലിക്കാരിയായിരുന്ന പാർവതിക്ക് (88) മതപരമായ അതിർവരമ്പുകൾക്ക് അപ്പുറം സ്നേഹമാതൃകയായി ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തി. 20 വർഷത്തോളം വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന പാർവതിയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് വൈദികനും കുടുംബവും കണ്ടിരുന്നത്. അവരുടെ മരണാനന്തര ചടങ്ങുകൾ ഹൈന്ദവ രീതിയിൽ നടത്താൻ വൈദികൻ മുൻകൈയെടുത്തു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഹൈന്ദവ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ക്രൈസ്തവ രീതിയിലുള്ള പ്രാർത്ഥനയും നടത്തിയാണ് വൈദികനും കുടുംബവും പാർവതിക്ക് വിട നൽകിയത്. ഇത് മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉജ്ജ്വലമായ ഉദാഹരണമായി മാറി.

വർഷങ്ങളായി തന്റെ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്ന, ഒരു ഓർത്തഡോക്സ് സഭാ വൈദികന്റെ ജോലിക്കാരിയായിരുന്ന പാർവതിക്ക് (88) മതപരമായ അതിർവരമ്പുകൾക്ക് അപ്പുറം സ്നേഹമാതൃകയായി ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തി. 20 വർഷത്തോളം വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന പാർവതിയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് വൈദികനും കുടുംബവും കണ്ടിരുന്നത്. അവരുടെ മരണാനന്തര ചടങ്ങുകൾ ഹൈന്ദവ രീതിയിൽ നടത്താൻ വൈദികൻ മുൻകൈയെടുത്തു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഹൈന്ദവ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ക്രൈസ്തവ രീതിയിലുള്ള പ്രാർത്ഥനയും നടത്തിയാണ് വൈദികനും കുടുംബവും പാർവതിക്ക് വിട നൽകിയത്. ഇത് മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉജ്ജ്വലമായ ഉദാഹരണമായി മാറി.

കാല്‍നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകള്‍ക്കപ്പുറം സ്നേഹമാതൃകയായത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോലിക്കാരിയായെത്തിയ പാര്‍വതി (പായമ്മ- 88) ഓണശ്ശേരി കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം നടത്താന്‍ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു. 

ADVERTISEMENT

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായി 2000 ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത ബന്ധുക്കളൊന്നും ഇല്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി. 

വീട്ടിലെ കാര്യങ്ങളെല്ലാം കുടുംബനാഥയായി നോക്കി നടത്തിയത് പായമ്മയായിരുന്നു. വിഷുനാളില്‍ കണിവയ്ക്കുന്ന പായമ്മയുടെ ചിത്രങ്ങളും മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയില്‍ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി മാറുകയാണ്. 

ADVERTISEMENT

9 വര്‍ഷം മുന്‍പ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടില്‍ പായമ്മയും അച്ചനും മാത്രമായി. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുന്‍പുവരെ വീട്ടുകാര്യങ്ങളില്‍ പായമ്മ സജീവമായിരുന്നുവെന്ന് വൈദികന്‍ പറയുന്നു. പെട്ടെന്നാണ് പായമ്മ അവശയായത്. ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലായിരുന്നു മരണം. 

ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ മുന്‍കൈ എടുത്തത് വൈദികനും കുടുംബവും തന്നെയായിരുന്നു. പാര്‍വതിയുടെ ബന്ധുവായ സജീവ് അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം എരുവേലി ശ്മശാനത്തില്‍ സംസ്കാരം നടത്തി. കടുംഗമംഗലം പള്ളിവികാരി ഫാ സെബു പോള്‍ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാര്‍ഥനയും നടത്തിയാണ് ഓണശ്ശേരില്‍ കുടുംബം പായമ്മയെ യാത്രയാക്കിയത്. 

ADVERTISEMENT
Kerala Priest's Act of Love: Hindu Rites for Christian Family's Helper:

Compassion transcended religious boundaries when a priest conducted Hindu funeral rites for his long-term domestic help. Father O.J. Jacob, an Orthodox Church priest, honored Parvathy, affectionately known as Payamma, who had been a part of his family for over two decades. Initially hired to care for his daughter, Payamma became an integral member, managing household affairs and holding a motherly role. Her passing prompted the priest and his family to ensure her final rites were performed according to her Hindu traditions. The ceremony included Hindu rituals conducted by a relative, followed by Christian prayers led by another priest, symbolizing profound humanism.

ADVERTISEMENT