മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്തലി, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്താൽ ജീവനൊടുക്കി. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ കൈക്കൂലി നൽകാത്തതിനാലാണ് നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചതെന്നും, ഇത് തന്റെ ജീവിതമാർഗം തടഞ്ഞെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹനവകുപ്പാണെന്നും, ഇത് സിസ്റ്റത്തോടുള്ള പ്രതിഷേധമാണെന്നും ഷൗക്കത്തലി വ്യക്തമാക്കുന്നു. അവസാനമായി ആഭ്യന്തരമന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റ് സംവിധാനം എംവിഡിയിലെ അഴിമതിയുടെ പ്രധാന കാരണമാണെന്നും, വിവരാവകാശ നിയമം ഉപയോഗിച്ച് അഴിമതിക്കെതിരെ പോരാടണമെന്നും അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിച്ചു.

മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്തലി, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്താൽ ജീവനൊടുക്കി. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ കൈക്കൂലി നൽകാത്തതിനാലാണ് നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചതെന്നും, ഇത് തന്റെ ജീവിതമാർഗം തടഞ്ഞെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹനവകുപ്പാണെന്നും, ഇത് സിസ്റ്റത്തോടുള്ള പ്രതിഷേധമാണെന്നും ഷൗക്കത്തലി വ്യക്തമാക്കുന്നു. അവസാനമായി ആഭ്യന്തരമന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റ് സംവിധാനം എംവിഡിയിലെ അഴിമതിയുടെ പ്രധാന കാരണമാണെന്നും, വിവരാവകാശ നിയമം ഉപയോഗിച്ച് അഴിമതിക്കെതിരെ പോരാടണമെന്നും അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിച്ചു.

മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്തലി, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്താൽ ജീവനൊടുക്കി. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ കൈക്കൂലി നൽകാത്തതിനാലാണ് നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചതെന്നും, ഇത് തന്റെ ജീവിതമാർഗം തടഞ്ഞെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹനവകുപ്പാണെന്നും, ഇത് സിസ്റ്റത്തോടുള്ള പ്രതിഷേധമാണെന്നും ഷൗക്കത്തലി വ്യക്തമാക്കുന്നു. അവസാനമായി ആഭ്യന്തരമന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റ് സംവിധാനം എംവിഡിയിലെ അഴിമതിയുടെ പ്രധാന കാരണമാണെന്നും, വിവരാവകാശ നിയമം ഉപയോഗിച്ച് അഴിമതിക്കെതിരെ പോരാടണമെന്നും അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിച്ചു.

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹനവകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ജീവനൊടുക്കിയത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും കുറിപ്പിൽ പറയുന്നു. 

കൈക്കൂലി കൊടുത്തില്ല എന്ന ഒറ്റകാരണം കൊണ്ട് ജീവിതമാർഗം തടഞ്ഞുവെന്നും സിസ്‌റ്റത്തോടുള്ള പ്രതിഷേധമാണ് തന്റെ മരണമെന്നും ഷൗക്കത്തലി കുറിക്കുന്നു. ആഭ്യന്തരമന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നുവെന്നും ഷൗക്കത്തലി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ADVERTISEMENT

ഷൗക്കത്തലി പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ്;

എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, എംവിഡി ഓഫിസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രെഡിറ്റ് സ്‌കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ.

ADVERTISEMENT

അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിനു ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിനു ശേഷം ഇന്ത്യൻ നിയമം അനുസരിച്ച് എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.

ഒരുപക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു. അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. 

ADVERTISEMENT

എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ എംവിഡി ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി അൺഫിറ്റ് ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമവിരുദ്ധമല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടിഫൈ ചെയ്തതും പ്രസ്തുത എംവിഡി തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും എംവിഡി ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു. 

ഏജന്റ് സംവിധാനമാണ് എംവിഡി അഴിമതിയുടെ പ്രധാന കാരണം. ഇത് അവസാനിച്ചാൽ 80 ശതമാനം അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എന്റെ ജീവൻ നൽകാൻ ഞാൻ തയാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ഐഎഎസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം. അഴിമതി തുലയട്ടെ..

Protest Against Bribery: Auto Driver Takes Own Life in Kerala:

Fitness certificate issues prompted an auto driver's death, with the deceased alleging corruption within the Motor Vehicles Department. Shaukathali, the victim, claimed continuous denial of fitness certification due to his refusal to pay bribes, stating this refusal crippled his livelihood. He expressed his death as a protest against systemic corruption and a plea for intervention from the Home Minister and the High Court. Shaukathali's Facebook post detailed the impact on his finances, including missed EMIs and a plummeting credit score. He urged citizens to fight corruption, highlighting the need for public engagement to rectify systemic flaws. The auto driver believed the agent system was a major contributor to MVD corruption and recommended the Right to Information Act as a tool for accountability.

ADVERTISEMENT