അനുഭവങ്ങളുടെ തീവെയിലിൽ പിറന്ന വാക്കുകൾ...‘വിനയപൂർവം വിജയരാജമല്ലിക’ വായിക്കുമ്പോൾ The Literary Journey and Impact of Transgender Poet Vijayarajamallaika
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജമല്ലിക തൻ്റെ എഴുത്തിലൂടെയും ജീവിതത്തിലൂടെയും ട്രാൻസ്ജെൻഡർ സമൂഹത്തിനായി പോരാടുകയാണ്. 'ദൈവത്തിന്റെ മകൾ', 'ആൺനദി', 'ലിലിത്തിന് മരണമില്ല', 'മല്ലികാവസന്തം' തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. 'വിനയപൂർവം വിജയരാജമല്ലിക' എന്ന പുതിയ പുസ്തകം, വേദനകളെ അതിജീവിച്ച് ഉയരങ്ങളിലെത്തിയ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ലിംഗപരമായ തിരിച്ചറിവുകൾ തുറന്നുപറയാൻ മടിക്കുന്ന ആയിരങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ കുറിപ്പുകളിൽ സമൂഹത്തെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളുടെ കരുത്തും മിഴിവും പ്രകടമാണ്. 'ദൈവത്തിന്റെ മകൾ' എന്ന കവിതാ സമാഹാരം മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ട്രാൻസ്ജെൻഡർ സാഹിത്യത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജമല്ലിക തൻ്റെ എഴുത്തിലൂടെയും ജീവിതത്തിലൂടെയും ട്രാൻസ്ജെൻഡർ സമൂഹത്തിനായി പോരാടുകയാണ്. 'ദൈവത്തിന്റെ മകൾ', 'ആൺനദി', 'ലിലിത്തിന് മരണമില്ല', 'മല്ലികാവസന്തം' തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. 'വിനയപൂർവം വിജയരാജമല്ലിക' എന്ന പുതിയ പുസ്തകം, വേദനകളെ അതിജീവിച്ച് ഉയരങ്ങളിലെത്തിയ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ലിംഗപരമായ തിരിച്ചറിവുകൾ തുറന്നുപറയാൻ മടിക്കുന്ന ആയിരങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ കുറിപ്പുകളിൽ സമൂഹത്തെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളുടെ കരുത്തും മിഴിവും പ്രകടമാണ്. 'ദൈവത്തിന്റെ മകൾ' എന്ന കവിതാ സമാഹാരം മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ട്രാൻസ്ജെൻഡർ സാഹിത്യത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജമല്ലിക തൻ്റെ എഴുത്തിലൂടെയും ജീവിതത്തിലൂടെയും ട്രാൻസ്ജെൻഡർ സമൂഹത്തിനായി പോരാടുകയാണ്. 'ദൈവത്തിന്റെ മകൾ', 'ആൺനദി', 'ലിലിത്തിന് മരണമില്ല', 'മല്ലികാവസന്തം' തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. 'വിനയപൂർവം വിജയരാജമല്ലിക' എന്ന പുതിയ പുസ്തകം, വേദനകളെ അതിജീവിച്ച് ഉയരങ്ങളിലെത്തിയ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ലിംഗപരമായ തിരിച്ചറിവുകൾ തുറന്നുപറയാൻ മടിക്കുന്ന ആയിരങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ കുറിപ്പുകളിൽ സമൂഹത്തെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളുടെ കരുത്തും മിഴിവും പ്രകടമാണ്. 'ദൈവത്തിന്റെ മകൾ' എന്ന കവിതാ സമാഹാരം മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ട്രാൻസ്ജെൻഡർ സാഹിത്യത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.
എഴുത്തിലൂടെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തുകയും ജീവിതത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയാണ്. ദൈവത്തിന്റെ മകൾ, ആൺനദി, ലിലിത്തിന് മരണമില്ല, മല്ലികാവസന്തം എന്നിവയാണ് വിജയരാജമല്ലികയുടെ പ്രധാന കൃതികൾ.
വിജയരാജമല്ലികയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘വിനയപൂർവം വിജയരാജമല്ലിക’. കുറിപ്പുകളുടെ സമാഹാരമാണിത്. ‘സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതിൽ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെൻഡർ എന്ന് കോൾമയിർ കൊള്ളുന്നവർക്ക് എത്താൻ പറ്റാത്ത ഉയരങ്ങളിൽ മല്ലിക എത്തുമ്പോൾ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെൻഡർ തുറന്നുപറയാൻ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങൾക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയിൽ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരിൽ ഇപ്പോൾ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോൾ ജീവിതത്തെ കൂടുതൽ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പിൽ തന്റെ കാലടികൾ ചേർത്തുവെച്ച് നടക്കുന്നു’ എന്ന് അവതാരികയിൽ നവാസ് എം ഖാദർ അടയാളപ്പെടുത്തുന്നതാണ് ഈ കൃതിയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ.
സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, തനിക്കു ചുറ്റുമുള്ള സമൂഹത്തിലേക്കു ജാഗ്രതയുടെ പര്യായമായ ഒരു നോട്ടം വിജയരാജമല്ലിക രേഖപ്പെടുത്തുന്നു. ഈ പുസ്തകത്തിലെ കുറിപ്പുകളില്‍ അതിന്റെ കരുത്തും മിഴിവും കാണാം.
എഴുത്തിന്റെ രംഗത്ത് ഏറെസജീവമായ വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകള്‍’ മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ എം എ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത- ഭാഗം 2 എന്ന വിഭാഗത്തിലാണ് ഈ കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.
ഇതേ പുസ്തകത്തിലെ ‘മരണാനന്തരം’ എന്ന കവിത എം ജി സര്‍വകലാശാലയും ‘നീലാംബരി’ എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ‘ദൈവത്തിന്റെ മകള്‍’.