പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ

പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ

പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ

പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ

തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ മോഹമുദ്രകളുമായി അരങ്ങിലെത്തി.

ADVERTISEMENT

കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഡെന്റൽ കോളജ് ആൻഡ് േഹാസ്പിറ്റലിലെ എച്ച്ഒഡി ആൻഡ് പ്രഫസർ ഡോ. അഞ്ജന കുര്യൻ, യുകെയിൽ കൺസൽറ്റന്റ് ഹെഡ് ആൻഡ് നെക് ഓങ്കോ റേഡിേയാളജിസ്റ്റ് ആയ ഡോ. ഉമ അ രുൺരാജ്, യുകെയിൽ അഡിക്‌ഷൻ സൈക്യാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. സിമി ആന്റണി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് പീഡിയാട്രീഷനായ ഡോ. മഞ്ജു സദാശിവൻ എന്നിവരാണ് ഓൺലൈൻ പഠനത്തിലൂടെ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചത്.

യുകെയിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശി കിഞ്ജൽ സൗരഭ് ഷായും ഇവരോടൊപ്പം അരങ്ങേറ്റത്തിന്റെ ഭാഗമായി. ഈ അഞ്ചു പേരുടെയും നൃത്താധ്യാപികയായ ഈശ്വരി ഗോപകുമാർ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റാണ്. പ്രഫഷനോടൊപ്പം പാഷനു വേണ്ടിയും സമയം കണ്ടെത്താമെന്നു തെളിയിക്കുകയാണ് ഈ അഞ്ചു വനിതകളും നൃത്താധ്യാപികയും.

ADVERTISEMENT

ഓൺലൈനിൽ നിന്ന് അരങ്ങത്തേക്ക്

‘‘കോവിഡ് കാരണം ലോക്ഡൗൺ ആരംഭിക്കുന്ന സമയത്തു മംഗളൂരുവിൽ ലക്ചററായി ജോലി ചെയ്യുകയാണ്. ഫ്ലാറ്റിനുള്ളിലേക്കു ജീവിതം ചുരുങ്ങിയ ആ സമയത്താഓൺലൈനിലൂടെ നൃത്തം പഠിപ്പിക്കാമെന്നു തീരുമാനിച്ചത്. മൂന്നുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണു ഞാൻ. ’’ ഈശ്വരി ലാസ്യലയ എന്ന തന്റെ നൃത്ത വിദ്യാലയത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി.

ADVERTISEMENT

‘‘അച്ഛൻ ഡോക്ടർ ഗോപകുമാർ കോട്ടയം മെഡിക്കൽ കോളജിലാണു പഠിച്ചത്. അദ്ദേഹം മെഡിക്കൽ കോളജ് അലൂമ്നി ഗ്രൂപ്പുകളിൽ ഓൺലൈൻ നൃത്ത പരിശീലനത്തെക്കുറിച്ചു േപാസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് കണ്ടു കുറേപ്പേർ നൃത്തം പഠിക്കണമെന്ന മോഹമറിയിച്ചു. നാലഞ്ചു പേരുമായി ക്ലാസ് തുടങ്ങി. പതിയെ കൂടുതൽ പേരെത്തി. പിന്നീട് ഞാൻ തിരുവനന്തപുരത്തേക്കു തിരിച്ചെത്തി. ഗർഭിണിയായ സമയത്തും ക്ലാസ് തുടർന്നു. ഇപ്പോൾ രണ്ടു ബാച്ചുകളിലായി ഇരുപതിലേറെ പേർ നൃത്തം പഠിക്കുന്നുണ്ട്. ഇവരിൽ അഞ്ചു പേരാണ് അരങ്ങേറ്റം നടത്തിയത്.’’ ഈശ്വരി പറയുന്നു.

‘‘എന്റെ രണ്ടാമത്തെ അരങ്ങേറ്റമാണിത്. ജീവിതത്തിന്റെ രണ്ടാംഘട്ടവും.’’ കോട്ടയം സ്വദേശിയായ േഡാ. അ ഞ്ജന കുര്യൻ പറയുന്നു. ‘‘കുട്ടിക്കാലത്തേ നൃത്തം പഠിച്ചു തുടങ്ങി. സ്കൂൾവിദ്യാഭ്യാസകാലത്തു ഡാൻസ് വിഷയമായി തിരഞ്ഞെടുത്തിരുന്നു.

പക്ഷേ, ഞാൻ മാത്രമേ ഡാൻസ് തിരഞ്ഞെടുത്തുള്ളൂ എന്നതു കൊണ്ടു പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പതിനഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം നടത്തി. പഠനം, ജോലി, കുട്ടികൾ... ഇങ്ങനെ ജീവിതത്തിലെ തിരക്കുകളുടെ പല കാലഘട്ടങ്ങൾക്കിടയിൽ നൃത്തം മാറി നിന്നു.

േകാവിഡ് സമയത്തു ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരു ഡാൻസ് വിഡിയോ ചെയ്തു. അതുകണ്ട സുഹൃത്തുക്കളിലൊരാളാണ് ഈശ്വരിയുടെ ക്ലാസിനെക്കുറിച്ചു പറഞ്ഞത്. അങ്ങനെ വീണ്ടും ചിലങ്കയണിഞ്ഞു. പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടുമൊരു അരങ്ങിൽ. ജീവിതത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു അത്.’’ ഡോ. അഞ്ജന പറയുന്നു.

‘‘കരിയറിലെ ലക്ഷ്യങ്ങളെല്ലാം നേടി. ഇനി ഇഷ്ടങ്ങൾക്കു വേണ്ടി സമയം കണ്ടെത്തണമെന്ന തീരുമാനമാണു നൃത്ത പഠനത്തിലേക്കെത്തിച്ചത്.’’ ഡോ. ഉമ അരുൺരാജ് പറയുന്നു. ‘‘ഓൺലൈൻ ക്ലാസാകുമ്പോൾ കൃത്യമായി പഠിക്കാനാകുമോ, തുടരാനാകുമോ എന്നെല്ലാം സംശയം തോന്നിയിരുന്നു. ടീച്ചർ ക്ഷമയോടെ ഓേരാ തെറ്റും തിരുത്തുകയും ചുവടുകൾ മെച്ചപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് പഠനം തുടരാനായതും അരങ്ങേറ്റം നടത്താനായതും.’’

ഓൺലൈനിലൂടെ പഠിക്കാമെന്നതു കൊണ്ടു മാത്രമാണു നൃത്തം പഠിക്കാനായതെന്നു ഡോ. മഞ്ജു സദാശിവൻ പറയുന്നു. ‘‘അരങ്ങേറ്റ ദിവസം നന്നായി ചെയ്യാനാകുമോയെന്ന ആശങ്കയുണ്ടായെങ്കിലും ഈശ്വരിയുടെ പിന്തുണ ആത്മവിശ്വാസമേകി. ഇപ്പോഴും ഇതെല്ലാം സ്വപ്നമാണോ എന്നു തോന്നും.’’

വീണ്ടും സ്വയം കണ്ടെത്തുന്ന അനുഭവമാണു നൃത്തം സമ്മാനിച്ചതെന്നു ഡോ. സിമി ആന്റണി. ‘‘നൃത്തപഠനത്തിനൊപ്പം സുഹൃത്തുക്കളുമായും ഒരേ പോലെ ചിന്തിക്കുന്നവരുമായും കണക്ട് ചെയ്യാൻ കഴിഞ്ഞു. ഞാനിപ്പോൾ എന്റെ പാഷൻ ആഘോഷിക്കുകയാണ്.’’

ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യമേകുകയാണു നൃത്തപഠനമെന്നു മുംബൈ സ്വദേശിയായ കിഞ്ജൽ സൗരഭ് ഷാ പറയുന്നു. ‘‘26 വർഷമായി ഇരുന്നുള്ള ജോലിക്കു ശേഷമുളള നൃത്തം ശരീരത്തിനു പുതിയ ഉണർവേകുന്നുണ്ട്.’’

‘‘അരങ്ങേറ്റത്തിന്റെ നാലു ദിവസം മുൻപാണ് അഞ്ചുപേരും നേരിട്ടെത്തുന്നത്.’’ ഈശ്വരി പറയുന്നു. ‘‘അന്നാണ് ആദ്യമായി ഞങ്ങൾ നേരില്‍ കാണുന്നത്. നാലു ദിവസം നന്നായി പ്രാക്ടീസ് ചെയ്തു. പുതിയ തലമുറയെ വെല്ലുന്ന ഊർജ്ജസ്വലതയും പാഷനുമായി അവർ എന്നെ അദ്ഭുതപ്പെടുത്തി.ആ അർപ്പണബോധവും താൽപര്യവും കൊണ്ടാണ് ഇത്ര ഭംഗിയായി അരങ്ങേറ്റം നടത്താനായത്. മനസ്സു വച്ചാൽ എന്തും നേടാൻ കഴിയും എന്നു ഞാനും തിരിച്ചറിയുകയാണിപ്പോൾ.’’ ഈശ്വരി പറയുന്നു. െഎടി മേഖലയിൽ ജോലി ചെയ്യുന്ന പൃഥ്വി സുരേഷാണ് ഈശ്വരിയുടെ ജീവിതപങ്കാളി. മകൾ ഒരു വയസ്സുകാരി ആഗ്നേയാമി എസ്. പൃഥ്വി.

ഒരേ മനസ്സോടെ ചുവടുകൾ

‘‘നേരിട്ടു നൃത്തം പഠിപ്പിക്കുന്നതു  പോലെയല്ല ഓൺലൈൻ ക്ലാസ്. ഏറെ പരിമിതികളുണ്ട്.’’ ഈശ്വരി പറയുന്നു. ‘‘കൂടുതൽ പേരും 45 നു മുകളിൽ പ്രായമുള്ളവരാണ്. വിദ്യാർഥികളിലേറെപ്പേരും േലാകത്തിന്റെ പല ഭാഗങ്ങളിലായി േജാലി ചെയ്യുന്നവരാണ്. ശനി, ഞായർ ദിവസങ്ങളിലാണ് ഓൺലൈൻ ക്ലാസ്. എല്ലാവർക്കും യോജിക്കുന്ന സമയം നോക്കി രണ്ടു ബാച്ചായാണു ക്ലാസ്.

    ആദ്യം ഓൺലൈൻ ക്ലാസ്സിലൂടെ നൃത്തം പഠിപ്പിക്കും. പിന്നീട് എങ്ങനെയാണു കൃത്യമായി ചെയ്യേണ്ടതെന്ന  വിഡിയോ വിദ്യാർഥികൾക്ക് അയച്ചു നൽകും.  ഓരോരുത്തരുടെയും ചുവടുകളും മുദ്രകളുമൊക്കെ കൃത്യമാണെന്ന് ഉറപ്പു വരുത്തി തെറ്റു തിരുത്താനും ശ്രമിക്കാറുണ്ട്. ’’  ഈശ്വരി പറയുന്നു.