മലയാളികളുടെ പ്രിയതാരം ജയസൂര്യ ഭാര്യ സരിതയുമൊത്ത് അടുത്തിടെ കൈലാസ യാത്ര നടത്തിയിരുന്നു. കൈലാസ യാത്ര നടത്തിയതും പുസ്തകമെഴുതുന്നതും വലിയ ചിന്തകള്‍ പങ്കുവയ്ക്കുന്നതുമൊക്കെ തത്വചിന്തകനാകാനുള്ള നടന്റെ ശ്രമമാണോ. ആരാധകര്‍ ചോദിക്കുന്ന ആ ചോദ്യങ്ങള്‍ വനിതയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജിമിക്കി കമ്മല്‍ താരം ഷെറിലും ഡബ്സ്മാഷ് താരം സൗഭാഗ്യയും ചേര്‍ന്നു നടനോടു ചോദിച്ചപ്പോള്‍.
വനിതയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്-
ഷെറിൽ: കൈലാസയാത്ര, പുസ്തകമെഴുത്ത്, വലിയ ചിന്തകൾ. ഒരു തത്വചിന്തകന്റെ ഭാവമുണ്ടല്ലോ?
ഇതൊന്നും തത്വചിന്തകളല്ല. ഓരോ ദിവസം കഴിയുന്തോറും വ്യക്തിയെന്ന നിലയിലും കലാകാരനെന്ന നിലയിലും കുറച്ചുകൂടി നന്നാകണമെന്നാണ് എന്റെ ചിന്ത. പലരും യാത്രകൾ പോകുമ്പോൾ പറയുന്ന കാര്യമാണ്, ‘എന്നെ തേടിയാണ് എന്റെ യാത്ര’. അങ്ങനെ നമ്മളെ തേടി നമ്മൾ എവിടെയും പോകേണ്ടതില്ല. നമുക്ക് കണ്ടെത്താനുള്ളത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
ജയസൂര്യ ഹിമാലയ യാത്രയില്‍ - വിഡിയോ:
ജീവനുള്ളപ്പോൾ നമ്മളിലുള്ളതും മരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നതും അത് തന്നെയാണ്. അത്തരത്തിലുള്ള ഒരുപാട് ചിന്തകൾ മനസ്സിലേക്ക് വരാൻ യാത്രകൾ സഹായിക്കാറുണ്ട്. ഹിമാലയൻ യാത്രയ്ക്ക് സരിതയും ഒപ്പമുണ്ടായിരുന്നു. കൂടാതെ മക്കളുമൊത്ത് ഈയിടെ ദുബായിൽ പോയിരുന്നു. അവരെയും കൊണ്ട് ഹിമാലയം കയറാൻ പോയാൽ രണ്ടാളും ചേർന്ന് എന്നെ ഇടിക്കും.
അഭിമുഖം പൂര്‍ണമായി വായിക്കാം