’ഒരുപാട് നായികമാര്‍ പിന്മാറി, എനിക്ക് ആ രംഗം പ്രശ്‌നമായി തോന്നിയില്ല’; ’തന്മാത്ര’യിലെ അനുഭവം പറഞ്ഞ് മീര വാസുദേവ്
ബ്ലെസി സംവിധാനം ചെയ്ത ’തന്മാത്ര’യില്‍ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മീര വാസുദേവിന്റെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര തുറന്നുപറച്ചിൽ നടത്തിയത്. ഒരുപാട് നായികമാര്‍ അത്തരമൊരു സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സിനിമയില്‍ നിന്നും
ബ്ലെസി സംവിധാനം ചെയ്ത ’തന്മാത്ര’യില്‍ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മീര വാസുദേവിന്റെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര തുറന്നുപറച്ചിൽ നടത്തിയത്. ഒരുപാട് നായികമാര്‍ അത്തരമൊരു സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സിനിമയില്‍ നിന്നും
ബ്ലെസി സംവിധാനം ചെയ്ത ’തന്മാത്ര’യില്‍ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മീര വാസുദേവിന്റെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര തുറന്നുപറച്ചിൽ നടത്തിയത്. ഒരുപാട് നായികമാര്‍ അത്തരമൊരു സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സിനിമയില്‍ നിന്നും
ബ്ലെസി സംവിധാനം ചെയ്ത ’തന്മാത്ര’യില്‍ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി മീര വാസുദേവിന്റെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര തുറന്നുപറച്ചിൽ നടത്തിയത്.
"ഒരുപാട് നായികമാര്‍ അത്തരമൊരു സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു സിനിമയില്‍ നിന്നും ഒഴിവായി. എന്നാല്‍ എനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ല. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ബ്ലെസിയോട് ഈ സീനിനെപ്പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചത്. ആ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമറാമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ എന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ആ മുറിയിൽ ഉണ്ടായിരുന്നത്.
മോഹന്‍ലാല്‍ ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ടുപോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ആ സീന്‍ ചെയ്തതില്‍ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം എനിക്ക് അറിയില്ല. അതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ എനിക്ക് എല്ലാത്തരത്തിലും ഇത് നേട്ടം മാത്രമാണ് നൽകിയത്." മീര പറയുന്നു.