‘ഗാന്ധി’ യെ പകർത്തിയ കണ്ണുകൾ ഇനി ഓർമ: വിഖ്യാത ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു
വിഖ്യാത ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. 96 വയസ്സായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. 1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ്
വിഖ്യാത ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. 96 വയസ്സായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. 1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ്
വിഖ്യാത ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. 96 വയസ്സായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. 1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ്
വിഖ്യാത ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു. 96 വയസ്സായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്.
1929ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി ജനിച്ചത്. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ് ഗതാഗത മന്ത്രാലയത്തിന് വേണ്ടി ഡോക്യുമെന്ററികൾ തയാറാക്കാൻ തുടങ്ങി. അവിടെ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്.
1965-ലെ കോമഡി ചിത്രമായ സാൻ ഫെറി ആൻ ആയിരുന്നു വില്യംസിന്റെ കരിയറിൽ വഴിത്തിരിവായത്. കെൻ റസ്സൽ സംവിധാനംചെയ്ത വുമൺ ഇൻ ലവ് (1969) എന്ന ചിത്രത്തിലൂടെ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വോയേജ് ഓഫ് ദി ഡാംഡ്, റെയിൻബോ, ദ് വിൻഡ് ആൻഡ് ദി ലയൺ തുടങ്ങിയവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റുപ്രധാന ചിത്രങ്ങൾ. ഷാഡോ ഓഫ് ദ് വൂൾഫ് (1992) ആണ് അവസാനമായി ചെയ്ത സിനിമ. 2009-ൽ ഓഫിസർ ഓഫ് ദ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ആയി നിയമിക്കപ്പെട്ടു.