‘എന്റെ ബലം നവാസും നിസാമുമായിരുന്നു, എന്റെ വലം കൈ ആണ് പോയത്’: നിയാസ് ബക്കർ Niyas Backer Remembers Late Brother Kala Bhavan Nawaz on Death Anniversary
നടൻ കലാഭവൻ നവാസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സഹോദരനും നടനുമായ നിയാസ് ബക്കർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. നവാസ് വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിൽ, നിയാസ് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ഹൃദയസ്പർശിയാണ്. ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെയും തൊഴിൽ രംഗത്തെ സഹപ്രവർത്തകനെയും നഷ്ടപ്പെട്ടതിലുള്ള വേദന അദ്ദേഹം പങ്കുവെച്ചു. കുടുംബപരമായ കാര്യങ്ങളിൽ തന്റെ വലത് കൈയ്യായിരുന്ന നവാസിന്റെ വേർപാട് ഉൾക്കൊള്ളാനാവാത്ത ദുഃഖമാണെന്നും, മരണത്തെ ദൈവഹിതമായി കണ്ട് പൊരുത്തപ്പെടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സഹോദരങ്ങൾക്കിടയിലെ വേർപിരിയലിന്റെ അടയാളം എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും, പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയിൽ നവാസിനെ ഓർക്കണമെന്നും നിയാസ് അഭ്യർത്ഥിച്ചു.
നടൻ കലാഭവൻ നവാസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സഹോദരനും നടനുമായ നിയാസ് ബക്കർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. നവാസ് വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിൽ, നിയാസ് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ഹൃദയസ്പർശിയാണ്. ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെയും തൊഴിൽ രംഗത്തെ സഹപ്രവർത്തകനെയും നഷ്ടപ്പെട്ടതിലുള്ള വേദന അദ്ദേഹം പങ്കുവെച്ചു. കുടുംബപരമായ കാര്യങ്ങളിൽ തന്റെ വലത് കൈയ്യായിരുന്ന നവാസിന്റെ വേർപാട് ഉൾക്കൊള്ളാനാവാത്ത ദുഃഖമാണെന്നും, മരണത്തെ ദൈവഹിതമായി കണ്ട് പൊരുത്തപ്പെടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സഹോദരങ്ങൾക്കിടയിലെ വേർപിരിയലിന്റെ അടയാളം എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും, പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയിൽ നവാസിനെ ഓർക്കണമെന്നും നിയാസ് അഭ്യർത്ഥിച്ചു.
നടൻ കലാഭവൻ നവാസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സഹോദരനും നടനുമായ നിയാസ് ബക്കർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. നവാസ് വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിൽ, നിയാസ് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ഹൃദയസ്പർശിയാണ്. ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെയും തൊഴിൽ രംഗത്തെ സഹപ്രവർത്തകനെയും നഷ്ടപ്പെട്ടതിലുള്ള വേദന അദ്ദേഹം പങ്കുവെച്ചു. കുടുംബപരമായ കാര്യങ്ങളിൽ തന്റെ വലത് കൈയ്യായിരുന്ന നവാസിന്റെ വേർപാട് ഉൾക്കൊള്ളാനാവാത്ത ദുഃഖമാണെന്നും, മരണത്തെ ദൈവഹിതമായി കണ്ട് പൊരുത്തപ്പെടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സഹോദരങ്ങൾക്കിടയിലെ വേർപിരിയലിന്റെ അടയാളം എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും, പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയിൽ നവാസിനെ ഓർക്കണമെന്നും നിയാസ് അഭ്യർത്ഥിച്ചു.
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഓർമകളുമായി സഹോദരനും നടനുമായ നിയാസ് ബക്കർ. കലാഭവൻ നവാസ് ഓർമയായി ഒരു വർഷം പിന്നിടുമ്പോൾ പ്രിയ സഹോദരനെ ഓർത്ത് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നിയാസ്.
‘ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജൻ മാത്രമല്ല. എന്നേക്കാൾ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവൻ എനിക്കൊരു കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ തൊഴിൽ രംഗത്തും ഒരു സഹപ്രവർത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു.
കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും തീരുമാനമെടുക്കുമ്പോൾ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സർവ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.
ഉമ്മച്ചിയുടെ ശരീരത്തിൽ നിന്നും ഞങ്ങളെ വേർപ്പെടുത്തിയതിന്റെ അടയാളങ്ങൾ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളിൽ ഒരു പൊക്കിൾകുഴിയായി സർവ്വശക്തൻ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാൻ കഴിയാത്ത അടയാളങ്ങൾ. മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകൾ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നിൽക്കും. അത് തിരിച്ചറിയിക്കാൻ കൂടെപ്പിറന്നവർക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യുകയുമില്ല. തിരഞ്ഞു വരുന്നവർക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാൻ അതിലും വലിയ അടയാളങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തിരിച്ചറിവ് മാത്രം മതി.
മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കും. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും. നഷ്ടപ്പെട്ടവർ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നൽകാനില്ല.
പ്രിപ്പെട്ടവരുടെ പ്രാർഥനയിൽ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓർമപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്നത്. ഇന്നത്തെ പ്രാർഥനയിൽ അവനെ പ്രത്യേകം ഓർക്കുമല്ലോ’ എന്നാണ് നിയാസ് ബക്കറിന്റെ കുറിപ്പ്.