മുരളി മരിച്ചില്ലെങ്കിൽ ക്ലാസ്മേറ്റ്സ് ഇല്ല : നഷ്ട പ്രണയം ഹിറ്റായ കഥ ലാൽജോസ് പറയുന്നു Classmates: A Tale of Love, Loss, and Nostalgia in Malayalam Cinema
പ്രണയം പ്രകൃതിയുടെ സൂത്രപ്പണിയായിട്ടാണു തോന്നിയിട്ടുള്ളത്. രണ്ടു പേർ കാണുന്നു ഇഷ്ടപ്പെടുന്നു വിവാഹം കഴിക്കുന്നു. അടുത്ത തലമുറ ജനിക്കുന്നു... ഇതോടെ പ്രകൃതിയുടെ ലക്ഷ്യം പൂർത്തിയായി, പ്രണയവും മരിക്കുന്നു. ആളുകൾ പ്രകൃതിയുടെ തട്ടിപ്പിന് ഇരയാവുകയാണ്.
പ്രണയം പ്രകൃതിയുടെ സൂത്രപ്പണിയായിട്ടാണു തോന്നിയിട്ടുള്ളത്. രണ്ടു പേർ കാണുന്നു ഇഷ്ടപ്പെടുന്നു വിവാഹം കഴിക്കുന്നു. അടുത്ത തലമുറ ജനിക്കുന്നു... ഇതോടെ പ്രകൃതിയുടെ ലക്ഷ്യം പൂർത്തിയായി, പ്രണയവും മരിക്കുന്നു. ആളുകൾ പ്രകൃതിയുടെ തട്ടിപ്പിന് ഇരയാവുകയാണ്.
പ്രണയം പ്രകൃതിയുടെ സൂത്രപ്പണിയായിട്ടാണു തോന്നിയിട്ടുള്ളത്. രണ്ടു പേർ കാണുന്നു ഇഷ്ടപ്പെടുന്നു വിവാഹം കഴിക്കുന്നു. അടുത്ത തലമുറ ജനിക്കുന്നു... ഇതോടെ പ്രകൃതിയുടെ ലക്ഷ്യം പൂർത്തിയായി, പ്രണയവും മരിക്കുന്നു. ആളുകൾ പ്രകൃതിയുടെ തട്ടിപ്പിന് ഇരയാവുകയാണ്.
ക്ലാസ്മേറ്റ്സ് എന്ന വാക്ക് സഹപാഠി എന്നതിനപ്പുറം സിനിമയുടെ പേരായി മാറിയ കാലമായിരുന്നു അത്. സ്കൂൾ –ക്യാംപസ് റീ യൂണിയനുകളുടെയും സ്നേഹക്കൂട്ടായ്മകളുടെയും ഉത്സവങ്ങൾ കൊടിയേറിയ കാലം. ഇത്ര വർഷം കഴിഞ്ഞിട്ടും പെൻഗ്വി ൻ എന്ന് ഇരട്ടപ്പേരുള്ള റസിയയും പ്രണയഗിറ്റാറിൽ വിരൽമുട്ടിച്ചുള്ള മുരളിയുടെ പാട്ടും പ്രേക്ഷകരുടെ ഖൽബിലുണ്ട്. സംവിധായകൻ ലാൽജോസ് ക്ലാസ്മേറ്റ്സിനെക്കുറിച്ച്...
‘‘രസികൻ എന്ന സിനിമയുടെ പരാജയത്തിൽ നിരാശനായി കൊച്ചിയിലെ കസിന്റെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്ന കാലം. ജെയിംസ് ആൽബർട്ടിന് ഒരു കഥ പറയാൻ താൽപര്യമുണ്ടെന്നറിയിച്ചതു നടൻ സാദിഖാണ്. സത്യത്തിൽ കഥ കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. എങ്കിലും ജെയിംസ് വന്നു. രണ്ടേമുക്കാൽ മണിക്കൂർ എടുത്ത് ആ സിനിമയുടെ കഥ പറഞ്ഞു. അത് ഇന്നത്തെ ക്ലാസ്മേറ്റ്സ് ആയിരുന്നില്ല. ബെംഗളൂരുവിൽ നടക്കുന്ന ക്യാംപസ് സ്റ്റോറിയായിരുന്നു. അതിലും റസിയയും മുരളിയും ഉണ്ടായിരുന്നു.
ആ കഥ സിനിമയാക്കാൻ തീരുമാനിച്ചു. മുരളിയായി കുഞ്ചാക്കോ ബോബനെ തീരുമാനിച്ചു. താരങ്ങളുടെ ഡേറ്റുകൾ ബുക്ക് ചെയ്തു. ഷൂട്ട് തുടങ്ങാൻ തയാറായി നിൽക്കുമ്പോഴാണ് ഡിസ്ട്രിബ്യൂഷന് വേണ്ടി ലാൽക്രിയേഷൻസിനെ സമീപിച്ചത്.
കഥ കേട്ടു കഴിഞ്ഞ് ലാലേട്ടൻ(സംവിധായകന്‍ ലാൽ) പറഞ്ഞു,‘‘സിനിമ ഒക്കെ ആണ്. പക്ഷേ, ലാലു ചെയ്യുമ്പോ ൾ കുറച്ചു കൂടി റിയലിസ്റ്റിക് പരിപാടിയല്ലേ ആളുകൾ പ്രതീക്ഷിക്കുക.’’
ആ രാത്രി കൊതുകുകടിയും കൊണ്ടു ഞാനും ജെയിംസും ഉറങ്ങാതെ കിടക്കുകയാണ്. സിനിമ വിജയിക്കില്ലെന്ന തോന്നൽ മനസ്സിൽ നിറഞ്ഞു. ഒടുവിൽ ആ തീരുമാനമെടുത്തു- ഈ സിനിമ ഉപേക്ഷിക്കുന്നു. അതു കേൾക്കാൻ കാത്തു നിന്നെന്ന പോലെ ജെയിംസ് പറഞ്ഞു, ‘‘ഞാനും അ തു പറയാൻ നിൽക്കുകയാണ്.’’
പിന്നെയും ആശങ്കയായി. താരങ്ങളുടെ ഡേറ്റ് വാങ്ങിയതാണ്. സിനിമ മാറ്റിവയ്ക്കാൻ പറ്റുമോ? സംസാരം ഞങ്ങളുടെ ക്യാംപസ് കാലത്തെക്കുറിച്ചായി. ജെയിംസ് കൊല്ലം ഫാത്തിമ മാതാ കോളജിനെക്കുറിച്ചും ഞാൻ ഒറ്റപ്പാലം എൻഎസ്എസ് കാലത്തെക്കുറിച്ചും പറഞ്ഞു തുടങ്ങി. അപ്പോഴാണു മനസ്സിലായത്, യഥാർഥ പ്രശ്നം ഞങ്ങൾക്ക് പരിചയമില്ലാത്ത ബെംഗളൂരുവിലെ ക്യാംപസാണ്. നാട്ടിലേക്കു കഥയെ പറിച്ചു നട്ടു. സീനുകൾ അടിമുടി മാറ്റി. ഷൂട്ട് മാറിയപ്പോൾ ചാക്കോച്ചന്റെ ഡേറ്റിന് പ്രശ്നമായി. അങ്ങനെ ‘മുരളി’ നരേനിലേക്ക് എത്തി
എല്ലാ കഥാപാത്രങ്ങളും മലയാളിക്ക് അത്ര പരിചിതമായിരുന്നു. അതൊടെ സിനിമ വലിയ ഹിറ്റായി. എന്റെ കരിയറിൽ എല്ലാ കലക്‌ഷൻ റെക്കോർഡുകളും തകർത്ത രണ്ടു സിനിമയാണുള്ളത്- മീശമാധവനും ക്ലാസ്മേറ്റ്സും. അതിനേക്കാൾ മികച്ച ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും ഈ സിനിമകളുടെ പേരിലാണു ഞാനറിയപ്പെടുന്നത്.
അവർ ഒന്നിച്ചിരുന്നെങ്കിൽ
പ്രണയം പ്രകൃതിയുടെ സൂത്രപ്പണിയായിട്ടാണു തോന്നിയിട്ടുള്ളത്. രണ്ടു പേർ കാണുന്നു ഇഷ്ടപ്പെടുന്നു വിവാഹം കഴിക്കുന്നു. അടുത്ത തലമുറ ജനിക്കുന്നു... ഇതോടെ പ്രകൃതിയുടെ ലക്ഷ്യം പൂർത്തിയായി, പ്രണയവും മരിക്കുന്നു. ആളുകൾ പ്രകൃതിയുടെ തട്ടിപ്പിന് ഇരയാവുകയാണ്.
പ്രണയം എപ്പോഴും പ്രണയമാവുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. എത്ര നല്ലതു കിട്ടിയാലും ആ നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്തു നീറിക്കൊണ്ടിരിക്കും. എന്നും നിലനി ൽക്കുന്ന പ്രണയം നഷ്ടപ്രണയമാണ്.
മുരളിയും റസിയയും വിവാഹിതരായെങ്കിൽ എന്നൊരിക്കലും ഞാൻ ആലോചിക്കില്ല. കാരണം, മുരളി മരിച്ചേ പ റ്റൂ, എങ്കിലേ ക്ലാസ്മേറ്റ്സ് ഉണ്ടാവുകയുള്ളൂ. ആ പ്രണയം എന്നും നിലനിൽക്കുകയുള്ളൂ.