പ്രിയപ്പെട്ട ഇച്ചാക്കാ...ഞങ്ങൾക്കെല്ലാവർക്കും വലിയ അഭിമാനം: സന്തോഷം പങ്കുവച്ച് മോഹൻലാൽ Mohanlal Congratulates Mammootty on Fourth National Award
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വന്തമാക്കിയപ്പോൾ, സഹതാരം മോഹൻലാൽ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇത് തങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും അർഹിച്ച അംഗീകാരമാണെന്നും മോഹൻലാൽ പറഞ്ഞു. കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവരെയും വൈക്കം വിജയലക്ഷ്മി, ഷഹ്നാദ് ജലാൽ, 'ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറ പ്രവർത്തകർ എന്നിവരെയും മോഹൻലാൽ അഭിനന്ദിച്ചു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആദരിക്കപ്പെട്ട എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വന്തമാക്കിയപ്പോൾ, സഹതാരം മോഹൻലാൽ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇത് തങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും അർഹിച്ച അംഗീകാരമാണെന്നും മോഹൻലാൽ പറഞ്ഞു. കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവരെയും വൈക്കം വിജയലക്ഷ്മി, ഷഹ്നാദ് ജലാൽ, 'ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറ പ്രവർത്തകർ എന്നിവരെയും മോഹൻലാൽ അഭിനന്ദിച്ചു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആദരിക്കപ്പെട്ട എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വന്തമാക്കിയപ്പോൾ, സഹതാരം മോഹൻലാൽ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇത് തങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും അർഹിച്ച അംഗീകാരമാണെന്നും മോഹൻലാൽ പറഞ്ഞു. കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവരെയും വൈക്കം വിജയലക്ഷ്മി, ഷഹ്നാദ് ജലാൽ, 'ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറ പ്രവർത്തകർ എന്നിവരെയും മോഹൻലാൽ അഭിനന്ദിച്ചു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആദരിക്കപ്പെട്ട എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി സ്വന്തമാക്കിയപ്പോൾ, ഈ നേട്ടത്തെ അഭിനന്ദിച്ച് മോഹൻലാൽ. കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവർക്കും മോഹൻലാൽ അഭിനന്ദനം അറിയിച്ചു.
‘ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഞങ്ങൾക്കെല്ലാവർക്കും വലിയ അഭിമാനത്തിന് വക നൽകുന്നതും തികച്ചും അർഹമായ അംഗീകാരം കൂടിയാണ്.
വൈക്കം വിജയലക്ഷ്മിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. അവരുടെ വിജയം അസാധാരണമായ പ്രതിഭയ്ക്കുള്ള മനോഹരമായ ആദരവാണ്. ഈ അംഗീകാരം അവർക്ക് ലഭിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ടു നിറയുന്നു.
മികച്ച ഛായാഗ്രഹണത്തിന് ഷഹ്നാദ് ജലാലിന് അംഗീകാരം ലഭിച്ചതിലും മികച്ച മലയാള ചിത്രമായി ഫെമിനിച്ചി ഫാത്തിമയെ ആദരിച്ചതിലും എനിക്ക് സന്തോഷമുണ്ട്. സംവിധായകൻ ഫാസിൽ മുഹമ്മദിനും മുഴുവൻ അണിയറപ്രവർത്തകർക്കും ഈ മികച്ച നേട്ടത്തിൽ അഭിനന്ദനങ്ങൾ.
കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവർക്കും, 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആദരിക്കപ്പെട്ട എല്ലാ കലാകാരന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കും സാങ്കേതിക വിദഗ്ധർക്കും എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യൻ സിനിമയുടെ സമ്പന്നതയും വൈവിധ്യവും മികവും ഇങ്ങനെയൊരു അഭിമാനകരമായ വേദിയിൽ ആഘോഷിക്കപ്പെടുന്നത് കാണുന്നത് എപ്പോഴും ഹൃദയസ്പർശിയാണ്.
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ എല്ലാ ആശംസകളും’ എന്നാണ് മോഹൻലാൽ കുറിച്ചത്.