‘ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല’: സനൽകുമാർ ശശിധരനെതിരെ ഡോ. ബിജു രംഗത്ത് Filmmaker Dr. Biju Slams Sanal Kumar Sasidharan's Protest as Anti-Women
സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തെ ശക്തമായി വിമർശിച്ച് സഹസംവിധായകനായ ഡോ. ബിജു രംഗത്തെത്തി. ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും തുല്യമാണ് സനൽ കുമാറിൻ്റെ ഇപ്പോഴത്തെ പ്രവൃത്തികളെന്ന് അദ്ദേഹം ആരോപിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് സനൽ കുമാറിനെതിരായ പൊലീസ് കേസുകളിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഒരു കൂട്ട പ്രസ്താവനയിൽ തന്റെ പേര് ഉൾപ്പെടുത്താൻ അനുമതി ചോദിച്ചപ്പോൾ, വ്യക്തിപരമായ വിഷയങ്ങളോ നടിയുടെ പേരോ ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ മാത്രമാണ് താൻ സമ്മതിച്ചതെന്നും ഡോ. ബിജു ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഒരു പ്രശസ്തയായ നടിയുടെ പേരുൾപ്പെടെ പറഞ്ഞ് അവർ സെക്സ് റാക്കറ്റിലാണെന്ന് പ്രചരിപ്പിക്കുന്നത് ഒരു സ്ത്രീയുടെ അന്തസ്സിനെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സമരമോ ആവിഷ്കാര സ്വാതന്ത്ര്യമോ അല്ലെന്നും, ഒരു സ്ത്രീയുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണെന്നും ഡോ. ബിജു പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ത്രീയെ പൊതുസമൂഹത്തിൽ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തെ ശക്തമായി വിമർശിച്ച് സഹസംവിധായകനായ ഡോ. ബിജു രംഗത്തെത്തി. ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും തുല്യമാണ് സനൽ കുമാറിൻ്റെ ഇപ്പോഴത്തെ പ്രവൃത്തികളെന്ന് അദ്ദേഹം ആരോപിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് സനൽ കുമാറിനെതിരായ പൊലീസ് കേസുകളിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഒരു കൂട്ട പ്രസ്താവനയിൽ തന്റെ പേര് ഉൾപ്പെടുത്താൻ അനുമതി ചോദിച്ചപ്പോൾ, വ്യക്തിപരമായ വിഷയങ്ങളോ നടിയുടെ പേരോ ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ മാത്രമാണ് താൻ സമ്മതിച്ചതെന്നും ഡോ. ബിജു ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഒരു പ്രശസ്തയായ നടിയുടെ പേരുൾപ്പെടെ പറഞ്ഞ് അവർ സെക്സ് റാക്കറ്റിലാണെന്ന് പ്രചരിപ്പിക്കുന്നത് ഒരു സ്ത്രീയുടെ അന്തസ്സിനെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സമരമോ ആവിഷ്കാര സ്വാതന്ത്ര്യമോ അല്ലെന്നും, ഒരു സ്ത്രീയുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണെന്നും ഡോ. ബിജു പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ത്രീയെ പൊതുസമൂഹത്തിൽ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തെ ശക്തമായി വിമർശിച്ച് സഹസംവിധായകനായ ഡോ. ബിജു രംഗത്തെത്തി. ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും തുല്യമാണ് സനൽ കുമാറിൻ്റെ ഇപ്പോഴത്തെ പ്രവൃത്തികളെന്ന് അദ്ദേഹം ആരോപിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് സനൽ കുമാറിനെതിരായ പൊലീസ് കേസുകളിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഒരു കൂട്ട പ്രസ്താവനയിൽ തന്റെ പേര് ഉൾപ്പെടുത്താൻ അനുമതി ചോദിച്ചപ്പോൾ, വ്യക്തിപരമായ വിഷയങ്ങളോ നടിയുടെ പേരോ ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ മാത്രമാണ് താൻ സമ്മതിച്ചതെന്നും ഡോ. ബിജു ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഒരു പ്രശസ്തയായ നടിയുടെ പേരുൾപ്പെടെ പറഞ്ഞ് അവർ സെക്സ് റാക്കറ്റിലാണെന്ന് പ്രചരിപ്പിക്കുന്നത് ഒരു സ്ത്രീയുടെ അന്തസ്സിനെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സമരമോ ആവിഷ്കാര സ്വാതന്ത്ര്യമോ അല്ലെന്നും, ഒരു സ്ത്രീയുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണെന്നും ഡോ. ബിജു പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ത്രീയെ പൊതുസമൂഹത്തിൽ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്ന സംവിധായകൻ സനൽകുമാർ ശശിധരനെതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്.
ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനു തുല്യമാണ് സനലിന്റെ ഈ പ്രവൃത്തിയെന്ന് ബിജു പറയുന്നു.
‘സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതുമാണ്. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പൊലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വയ്ക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വയ്ക്കാൻ ഞാനും സമ്മതിച്ചിരുന്നു.
നടിയുടെ പേരോ മറ്റെന്തെങ്കിലും പഴ്സനൽ പ്രശ്നങ്ങളോ ഉൾപ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വയ്ക്കാൻ സമ്മതിച്ചത്. അതിൽ വ്യക്തിപരമായ വിഷയങ്ങളോ പരാമർശങ്ങളോ ഉണ്ടാവരുത് എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും സനലിന്റെ ഇപ്പോഴത്തെ ഈ സ്റ്റോക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റുകളും കാണുമ്പോൾ ആ പ്രസ്താവനയിൽ അന്ന് പേര് വയ്ക്കാൻ സമ്മതിച്ചതിൽ ഖേഃദം തോന്നുന്നു.
ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ്. ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവും ഉള്ള ഒരാൾ, പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ, സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റോക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാവണം’. – ഡോ.ബിജു കുറിച്ചു.