മലയാള സിനിമയിലെ വിസ്മയ നടനും തലമുറകളുടെ ഹരവുമായിരുന്ന സുകുമാരന്റെ 29-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഈ ലേഖനം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളും വ്യക്തിജീവിതത്തിലെ സത്യസന്ധതയും എടുത്തുപറയുന്നു. 1948-ൽ ജനിച്ച സുകുമാരൻ, അധ്യാപകവൃത്തിയിൽ നിന്ന് സിനിമയിലെത്തി 'രാത്രിവണ്ടി' എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ചു. 'നിർമ്മാല്യ'ത്തിലെ അപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തു. 70-കളിൽ ജയൻ, എം.ജി. സോമൻ എന്നിവരോടൊപ്പം യുവതാരനിരയിൽ സജീവമായിരുന്ന സുകുമാരൻ, പിന്നീട് മമ്മൂട്ടി-മോഹൻലാൽ ദ്വയം ഉയർന്നുവന്നതോടെ സ്വഭാവ-പ്രതിനായക വേഷങ്ങളിലേക്ക് മാറി. സിനിമാരംഗത്തെ ചില വ്യവസ്ഥകളോട് കലഹിച്ച നടനോട് നീതിയുണ്ടായോ എന്ന ചോദ്യം ലേഖനം ഉയർത്തുന്നു. 'ബന്ധനം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടി. 1997 ജൂൺ 16-ന് 49-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്, മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും താരങ്ങളായി കാണാൻ ഭാഗ്യമുണ്ടായില്ല. 'വംശം' ആയിരുന്നു അവസാന ചിത്രം.

മലയാള സിനിമയിലെ വിസ്മയ നടനും തലമുറകളുടെ ഹരവുമായിരുന്ന സുകുമാരന്റെ 29-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഈ ലേഖനം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളും വ്യക്തിജീവിതത്തിലെ സത്യസന്ധതയും എടുത്തുപറയുന്നു. 1948-ൽ ജനിച്ച സുകുമാരൻ, അധ്യാപകവൃത്തിയിൽ നിന്ന് സിനിമയിലെത്തി 'രാത്രിവണ്ടി' എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ചു. 'നിർമ്മാല്യ'ത്തിലെ അപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തു. 70-കളിൽ ജയൻ, എം.ജി. സോമൻ എന്നിവരോടൊപ്പം യുവതാരനിരയിൽ സജീവമായിരുന്ന സുകുമാരൻ, പിന്നീട് മമ്മൂട്ടി-മോഹൻലാൽ ദ്വയം ഉയർന്നുവന്നതോടെ സ്വഭാവ-പ്രതിനായക വേഷങ്ങളിലേക്ക് മാറി. സിനിമാരംഗത്തെ ചില വ്യവസ്ഥകളോട് കലഹിച്ച നടനോട് നീതിയുണ്ടായോ എന്ന ചോദ്യം ലേഖനം ഉയർത്തുന്നു. 'ബന്ധനം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടി. 1997 ജൂൺ 16-ന് 49-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്, മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും താരങ്ങളായി കാണാൻ ഭാഗ്യമുണ്ടായില്ല. 'വംശം' ആയിരുന്നു അവസാന ചിത്രം.

മലയാള സിനിമയിലെ വിസ്മയ നടനും തലമുറകളുടെ ഹരവുമായിരുന്ന സുകുമാരന്റെ 29-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഈ ലേഖനം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളും വ്യക്തിജീവിതത്തിലെ സത്യസന്ധതയും എടുത്തുപറയുന്നു. 1948-ൽ ജനിച്ച സുകുമാരൻ, അധ്യാപകവൃത്തിയിൽ നിന്ന് സിനിമയിലെത്തി 'രാത്രിവണ്ടി' എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ചു. 'നിർമ്മാല്യ'ത്തിലെ അപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തു. 70-കളിൽ ജയൻ, എം.ജി. സോമൻ എന്നിവരോടൊപ്പം യുവതാരനിരയിൽ സജീവമായിരുന്ന സുകുമാരൻ, പിന്നീട് മമ്മൂട്ടി-മോഹൻലാൽ ദ്വയം ഉയർന്നുവന്നതോടെ സ്വഭാവ-പ്രതിനായക വേഷങ്ങളിലേക്ക് മാറി. സിനിമാരംഗത്തെ ചില വ്യവസ്ഥകളോട് കലഹിച്ച നടനോട് നീതിയുണ്ടായോ എന്ന ചോദ്യം ലേഖനം ഉയർത്തുന്നു. 'ബന്ധനം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടി. 1997 ജൂൺ 16-ന് 49-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്, മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും താരങ്ങളായി കാണാൻ ഭാഗ്യമുണ്ടായില്ല. 'വംശം' ആയിരുന്നു അവസാന ചിത്രം.

മലയാള സിനിമയിൽ ഒരു തലമുറയുടെ സിരകളിലാകെ തിരയാവേശത്തിന്റെ തീ കോരി നിറച്ച ക്ഷുഭിത യൗവ്വനമായിരുന്നു സുകുമാരൻ. തീക്ഷ്ണമായ കണ്ണുകളിൽ നിഷേധത്തിന്റെ കടലിരമ്പിയ നായക സങ്കൽപ്പം. സിനിമകളിൽ കഥാപാത്രങ്ങളുടെ അഴകളവുകൾക്കൊപ്പം അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ നടന്നപ്പോഴും ജീവിതത്തിൽ അഭിനയിക്കുവാനറിയാത്ത പച്ച മനുഷ്യനായിരുന്നു സുകുമാരൻ. ഒരു നേരേ വാ നേരേ പോ ശൈലിക്കാരൻ. ഇന്ന് ആ നടന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 29 വർഷം.

1948 ജൂൺ പത്തിന് മലപ്പുറം എടപ്പാൾ പൊന്നംകുഴി വീട്ടിലായിരുന്നു പി.സുകുമാരൻ നായർ എന്ന സുകുമാരന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി, 3 വർഷം അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിനിമയിലെത്തിയത്. 1971 ൽ തിയേറ്ററുകളിലെത്തിയ ‘രാത്രിവണ്ടി’യാണ് ആദ്യ ചിത്രമെങ്കിലും സുകുമാരൻ ശ്രദ്ധേയനാകുന്നത് 1973 ൽ തിയേറ്ററുകളിലെത്തിയ ‘നിർമ്മാല്യ’ത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളുമായി നായകനിരയിൽ ഇടമുറപ്പിച്ചു. എഴുപതുകളിൽ ജയൻ–എം.ജി. സോമൻ–സുകുമാരൻമാരായിരുന്നു മലയാള സിനിമയിലെ യുവതാര ശക്തികൾ. പ്രേം നസീറിനും മധുവിനുമൊപ്പം ഇവരും മലയാള സിനിമയുടെ താരസിംഹാസനം പങ്കിട്ടു. സുകുമാരൻ നായകനായ നിരവധി സോളോ ഹിറ്റുകൾ അക്കാലയളവിലുണ്ടായി. ഇവരൊന്നിച്ച മൾട്ടി സ്റ്റാർ ചിത്രങ്ങളും പണം വാരി.

ADVERTISEMENT

മമ്മൂട്ടി – മോഹൻലാൽ ദ്വയം മലയാള സിനിമയുടെ പുതിയ മുഖങ്ങളായതോടെ സുകുമാരൻ സ്വഭാവ – പ്രതിനായക വേഷങ്ങളിലേക്കു തിരിഞ്ഞു. അപ്പോഴും അദ്ദേഹത്തിന് തന്റെതായ ഒരിടം കണ്ടെത്താനായി. എങ്കിലും സിനിമയിലെ ലോബിയിങ് വ്യവസ്ഥകള്‍ക്കെതിരെ നിരന്തരം കലഹിച്ച സുകുമാരനോട് മലയാള സിനിമ നീതി കാട്ടിയോ എന്നതിൽ സംശയമുണ്ട്.

1978 ൽ ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും സുകുമാരനെ തേടിയെത്തി.

ADVERTISEMENT

1997 ജൂൺ പതിന്നാറിന് 49 വയസ്സിൽ ഹൃദയസ്തംഭനം ആ മഹാ നടന്റെ ജീവൻ കവർന്നു. ഭാര്യ മല്ലികയെയും കുട്ടികളായിരുന്ന മക്കൾ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ഒറ്റയ്ക്കാക്കിയുള്ള മടക്കം. മക്കൾ മലയാള സിനിമയുടെ മുഖ്യധാരയിൽ മിന്നും താരങ്ങളായി വളരുന്നതു കാണാനാകാതെയുള്ള അപ്രതീക്ഷിത വിടവാങ്ങൽ. 1997 ൽ പ്രദർശനത്തിനെത്തിയ വംശമായിരുന്നു അവസാന ചിത്രം....

Sukumaran: The Fiery Young Icon of Malayalam Cinema:

Sukumaran was a revolutionary young actor in Malayalam cinema, embodying rebellion and intensity in his roles. Despite his acting prowess, he remained a grounded person in life, known for his straightforward nature, and his passing 29 years ago left a void in the industry.

ADVERTISEMENT