കോമാളി വേഷം ധരിച്ച രണ്ടുപേർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽ എത്തിയപ്പോഴേ മൂന്നു നാലു വയസ്സുള്ള ഒരു കൊച്ചുമിടുക്കി ഒാടിവന്നു. ചുവന്നു തിളങ്ങുന്ന മൂക്കും നിറപ്പകിട്ടുള്ള തൊപ്പിയും മുഖത്തെ ചായവുമൊക്കെ കൗതുകത്തോടെ നോക്കി ആ വികൃതിപ്പെണ്ണു വിളിച്ചുകൂവി...ദാണ്ടേ...കോമാളി വന്നു...കുട്ടികളുടെ

കോമാളി വേഷം ധരിച്ച രണ്ടുപേർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽ എത്തിയപ്പോഴേ മൂന്നു നാലു വയസ്സുള്ള ഒരു കൊച്ചുമിടുക്കി ഒാടിവന്നു. ചുവന്നു തിളങ്ങുന്ന മൂക്കും നിറപ്പകിട്ടുള്ള തൊപ്പിയും മുഖത്തെ ചായവുമൊക്കെ കൗതുകത്തോടെ നോക്കി ആ വികൃതിപ്പെണ്ണു വിളിച്ചുകൂവി...ദാണ്ടേ...കോമാളി വന്നു...കുട്ടികളുടെ

കോമാളി വേഷം ധരിച്ച രണ്ടുപേർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽ എത്തിയപ്പോഴേ മൂന്നു നാലു വയസ്സുള്ള ഒരു കൊച്ചുമിടുക്കി ഒാടിവന്നു. ചുവന്നു തിളങ്ങുന്ന മൂക്കും നിറപ്പകിട്ടുള്ള തൊപ്പിയും മുഖത്തെ ചായവുമൊക്കെ കൗതുകത്തോടെ നോക്കി ആ വികൃതിപ്പെണ്ണു വിളിച്ചുകൂവി...ദാണ്ടേ...കോമാളി വന്നു...കുട്ടികളുടെ

കോമാളി വേഷം ധരിച്ച രണ്ടുപേർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽ എത്തിയപ്പോഴേ മൂന്നു നാലു വയസ്സുള്ള ഒരു കൊച്ചുമിടുക്കി ഒാടിവന്നു. ചുവന്നു തിളങ്ങുന്ന മൂക്കും നിറപ്പകിട്ടുള്ള തൊപ്പിയും മുഖത്തെ ചായവുമൊക്കെ കൗതുകത്തോടെ നോക്കി ആ വികൃതിപ്പെണ്ണു വിളിച്ചുകൂവി...ദാണ്ടേ...കോമാളി വന്നു...കുട്ടികളുടെ വാർഡ് ചെറുതായൊന്നനങ്ങി.... അമ്മമാർ കട്ടിലിലിരുന്ന് എത്തിനോക്കി. കുട്ടികളെ മരുന്നു കഴിപ്പിക്കാൻ പാടുപെടുന്ന നഴ്സുമാരുടെ മുഖത്തു ചിരി വിടർന്നു. റൗണ്ട്സിനെത്തിയ ഡോക്ടർമാർ കൗതുകത്തോടെ തല ഉയർത്തി...

ആശുപത്രിയിലെന്താണു കോമാളികൾക്കു കാര്യം എന്നു തോന്നാം... പണ്ടൊക്കെ ഭരണത്തിന്റെ തലവേദനകൾ മറന്നു ചിരിക്കാൻ രാജാവിനെ സഹായിക്കാനായി കൊട്ടാരങ്ങളിൽ കോമാളികളെ നിയമിച്ചിരുന്നു. വിദൂഷകരെന്നും ഇവരെ വിശേഷിപ്പിച്ചിരുന്നു. എത്ര കടുത്ത വിഷമത്തെയും സമ്മർദത്തെയും മറികടക്കാൻ ചിരിക്കു കഴിയുമെന്ന അതേ തത്വം തന്നെയാണു കോമാളികളുടെ അഥവാ ക്ലൗണുകളുടെ ആശുപത്രികളിലേക്കുള്ള കടന്നുവരവിനു പിന്നിലുമുള്ളത്. ‘സാർവദേശീയ മരുന്നെ’ന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരിയെ രോഗത്തിന്റെ വേദനകളും ആകുലതകളും കുറയ്ക്കാനുള്ള ഔഷധമാക്കുകയാണ് ആശുപത്രി ക്ലൗണിങ്ങിൽ. ഇതു കുട്ടികളിൽ ചികിത്സയുമായി ബന്ധപ്പെട്ട ടെൻഷനും ഉത്കണ്ഠയും കുറച്ച്, ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കുമെന്നും മരുന്നുകളുടെ പ്രതികരണം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. ആശുപത്രികളിലെ ക്ലൗണിങ് സർവീസിനെ മെഡിക്കൽ ക്ലൗണിങ്, തെറപ്യൂട്ടിക് ക്ലൗണിങ്, ഹോസ്പിറ്റൽ ക്ലൗണിങ് എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.

ADVERTISEMENT

****

ക്ലൗണുകൾ വാർഡിനുള്ളിൽ പ്രവേശിച്ചു. ആദ്യത്തെ കട്ടിലിൽ ഒരു എട്ടു വയസ്സുകാരനാണ്... ശസ്ത്രക്രിയ കഴിഞ്ഞിട്ട് ആഴ്ചകളായി. ഇപ്പോഴും വേദന മാറിയിട്ടില്ലെന്ന് അവന്റെ അമ്മ പറഞ്ഞു. ആട്ടവും പാട്ടും തകർത്തിട്ടും അവന്റെ മുഖത്ത് ഒരു ചിരിപോലും വിടർന്നില്ല. മാജിക് ട്രിക്കുകളുടെ സമയമായി...കോമാളിയുടെ ശൂന്യമായ കയ്യിൽ നിന്നും വർണ ബലൂണുകൾ അന്തരീക്ഷത്തിലേക്കു പറന്നു. പക്ഷേ, ആ മുഖമപ്പോഴും മ്ലാനമാണ്. അവസാനം ക്ലൗണുകളിൽ ഒരാൾ ഒരു മുയൽപ്പാവയെ പുറത്തെടുത്തു. പൊടുന്നനെ അവന്റെ ശ്രദ്ധ പാവയിലായി. മുയൽപ്പാവയ്ക്കു ഷേക്ക് ഹാൻഡ് കൊടുക്കാനും ടാറ്റ കൊടുക്കാനുമൊക്കെ അവനും കൈ ചലിപ്പിച്ചു...അതിനിടയിൽ നഴ്സുമാർ നൽകിയ മരുന്നുകൾ ശാഠ്യമില്ലാതെ കഴിച്ചു. ‘നാളെയും വരണ’മെന്നു പറഞ്ഞു ക്ലൗണുകളെ യാത്രയാക്കുമ്പോൾ മായാത്തൊരു ചിരി വിടർന്നിരുന്നു അവന്റെ
ചുണ്ടിൽ...

ADVERTISEMENT

ഫ്രാൻസിൽ നിന്നൊരു ക്ലൗൺ

ആരോമൽ , ഡോ. രോഹിണി, പിന ബ്ലാങ്റൂട്ട്

‘‘സങ്കടപ്പെട്ടിരിക്കുന്ന കുട്ടിയേക്കാൾ സന്തോഷവാനായ കുട്ടിയെ ചികിത്സിച്ചു സുഖപ്പെടുത്താനാണ് എളുപ്പം എന്ന് ഒരിക്കൽ ഒരു ഡോക്ടർ പറഞ്ഞു. ഞങ്ങൾ ചെയ്യുന്നതും അതാണ്. ആശുപത്രികളിൽ ചിരിയും സന്തോഷവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച്, രോഗമുക്തി എളുപ്പമാക്കുക.’’34 വർഷത്തോളമായി ഹോസ്പിറ്റൽ ക്ലൗണിങ് രംഗത്തു പ്രവർത്തിക്കുന്ന ഫ്രഞ്ച് വനിത പിന ബ്ലാങ്റൂട്ട് പറയുന്നു.

ADVERTISEMENT

കേരളത്തിൽ, കൊച്ചിയിലെ അമൃത ആശുപത്രിയിൽ മാതാ അമൃതാനന്ദമയിയുടെ ക്ഷണമനുസരിച്ചു പിനയും ടീമും ക്ലൗണിങ്ങിനായി മുൻപു വന്നിട്ടുണ്ട് ‘‘ അന്നു ക്ലൗണിങ് ചെയ്തപ്പോൾ അപ്പോഴത്തെ ട്രെൻഡിങ് പാട്ടായ ‘വൈ ദിസ് കൊലവെറി കൊലവെറി ഡീ..എന്ന പാട്ടു പാടി നൃത്തം വച്ചതും ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ട്രക്കിയോസ്റ്റമി ട്യൂബ് ഘടിപ്പിച്ച കുട്ടി കൂടെ ആടിപ്പാടിയതും മറക്കില്ല’’പിന പറയുന്നു.

പാരിസിൽ അഭിനയം പരിശീലിക്കവേ അവിചാരിതമായാണു പിന ഹോസ്പിറ്റൽ ക്ലൗണിങ്ങിലേക്കു വന്നത്, പിന്നൊരു തിരിഞ്ഞുനടത്തം ഉണ്ടായില്ല.

‘‘ വെറുതെ ചെന്നു ചിരിപ്പിക്കാമെന്നു കരുതേണ്ട, ഹോസ്പിറ്റൽ ക്ലൗണിങ്ങിനു പ്രഫഷനലായ പരിശീലനം ആവശ്യമാണ്. അഭിനയത്തിലോ സംഗീതത്തിലോ മാജിക്കിലോ ഒക്കെ മുൻപരിചയം ഉണ്ടെങ്കിൽ നല്ലത്. കുട്ടികൾക്കു വേണ്ടി ക്ലൗണിങ് ചെയ്യുമ്പോൾ മൂഡ് മാറ്റാനായി പാട്ടും നൃത്തവും മാത്രമല്ല മാജിക് ട്രിക്സ്, സോപ്പ് കുമിളകൾ ഉണ്ടാക്കൽ, മൃഗങ്ങളുടെയും മറ്റും പപ്പറ്റുകൾ എന്നിവയൊക്കെ ഉപയോഗിക്കാറുണ്ട്.

ഫ്രാൻസിൽ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടു തവണ വീതം വാർഡിലും ഒപിയിലും പോകും. ഒരു ദിവസം 40-60 കുട്ടികളെയെങ്കിലും കാണും. പെർഫോമൻസ് മുഴുവൻ മുൻകൂട്ടി പ്ലാൻ ചെയ്യാൻ പറ്റില്ല. കുട്ടികളുടെ പ്രായം, മാനസിക-ബൗദ്ധിക-ശാരീരിക അവസ്ഥ എന്നിവയ്ക്കനുസരിച്ചു പ്രതികരിക്കുകയാണു വേണ്ടത്. വ്യത്യസ്ത സാഹചര്യങ്ങളോടു പെട്ടെന്നു പ്രതികരിക്കാൻ കഴിവു വേണം. നല്ല എനർജിയും വേണം. യൂറോപ്പിലെ ആശുപത്രികളിൽ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കായും വയോജനങ്ങൾക്കായും ക്ലൗണിങ് നൽകുന്നുണ്ട്.’’ പിന പറയുന്നു

‘‘ രണ്ടുപേർ ചേർന്നാണു ക്ലൗണിങ് ചെയ്യുക. പരസ്പരം കൊണ്ടും കൊടുത്തും ചിരി സൃഷ്ടിക്കുന്നു.’’ പിനയുടെ ടീമിനൊപ്പം ആശുപത്രി ക്ലൗണിങ് ചെയ്തിട്ടുള്ള കൊച്ചി അങ്കമാലി സ്വദേശി ആരോമൽ പറയുന്നു. ‘‘ ചില കുട്ടികൾക്കു ക്ലൗണുകളെ പേടിയായിരിക്കും. അതറിയാവുന്നതുകൊണ്ട് ഒരുക്കം ലളിതമാക്കും. വലിയ കളർഫുൾ മൂക്ക് ഫിറ്റു ചെയ്യും, നിറമുള്ള വസ്ത്രങ്ങളിടും. കുട്ടികളുടെ പേടിമാറും വരെ അടുത്തുപെരുമാറില്ല. ’’കാലടി ശ്രീശങ്കര കോളജിൽ തിയറ്റർ ആർട്സിൽ പിജി ചെയ്യവേയാണ് ആരോമലിന് ആശുപത്രി ക്ലൗണിങ് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

ഡോക്ടർ ക്ലൗൺ രോഹിണി

ഡോക്ടറായിരിക്കെ തന്നെ ആശുപത്രി ക്ലൗണിങ്ങിലേക്കു കടന്നുവന്ന ചെന്നൈ സ്വദേശിയായ ഡോ. രോഹിണി പറയുന്നതു ക്ലൗണിങ് രോഗികൾക്കു മാത്രമല്ല ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും സമ്മർദം കുറയ്ക്കാൻ സഹായകമാണെന്നാണ്. ചെന്നൈ ലിറ്റിൽ തിയറ്ററിൽ, ന്യൂയോർക്കിലെ ലോകപ്രശസ്ത ക്ലൗൺ ആർട്ടിസ്റ്റ് ഹിലരി ചാപ്ലിനു കീഴിൽ മൂന്നാഴ്ച തീവ്ര പരിശീലനം നടത്തി ആശുപത്രി ക്ലൗണിങ് പ്രോട്ടോക്കോളുകളുൾപ്പെടെ പരിചയിച്ചാണു ഡോക്ടർ ക്ലൗണിങ് തുടങ്ങിയത്. ‘‘ഡോക്ടറെന്ന നിലയിൽ രോഗികളെ സഹായിക്കാനാകുന്നുണ്ടായിരുന്നു. പക്ഷേ, ഫലം കാണാൻ സമയമെടുക്കും. പക്ഷേ, ആശുപത്രി ക്ലൗണിങ്ങിൽ ഫലം ഉടനെ തന്നെ കാണാം’’- ഡോ. രോഹിണി പറയുന്നു.

‘‘ഒരിക്കൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മുറിവിന്റെ വേദന കാരണം വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ വയ്യാതിരുന്ന 11 വയസ്സുകാരനെ കണ്ടു ഞങ്ങൾ അവനോടു കഥ പറഞ്ഞു തുടങ്ങി. കഥയ്ക്കിടയ്ക്ക് ഒരു പ്രത്യേക മാജിക് വാക്ക് അവൻ പറയണം. അപ്പോൾ കഥയിൽ എന്തെങ്കിലും ഒരു അദ്ഭുതം നടക്കും. വില്ലന്മാർ തോൽക്കും, അല്ലെങ്കിൽ ഹീറോ വലിയൊരു നേട്ടം കൈവരിക്കും. അങ്ങനെ പതിയെ തനിക്ക് എന്തോ ശക്തി ഉണ്ടെന്ന് അവനു തോന്നിത്തുടങ്ങി. ഒരു തവണ ഞങ്ങളിൽ ഒരാൾ പറഞ്ഞു- ‘‘വയർ വേദനിക്കുന്നു...പെട്ടെന്ന് ആ മാജിക് വാക്കു പറഞ്ഞു വേദന മാറ്റൂ’ എന്ന്. അവൻ മാജിക് വാക്കു പറഞ്ഞപ്പോൾ വയറിൽ വച്ചിരുന്ന ക്ലൗണിന്റെ തള്ളവിരൽ പ്രകാശിച്ചു. ആ പ്രകാശം വേദനയാണെന്നും ജനലിലൂടെ പുറത്തുകളയാനും കുട്ടിയോടു പറഞ്ഞു. അങ്ങനെ ചെയ്ത ഉടനെ വേദന കുറഞ്ഞതായി ക്ലൗൺ ഭാവിച്ചു.

‘മാജിക് കൊണ്ട് എന്റെ വേദന കുറയ്ക്കാമെങ്കിൽ നിന്റെ വേദനയും കുറച്ചുകൂടേ’ എന്നു ക്ലൗൺ ചോദിച്ചു. അതു വിശ്വസിച്ച് അവൻ മാജിക് വാക്കു പറഞ്ഞു. ഞങ്ങൾ അവന്റെ തള്ളവിരൽ പ്രകാശിപ്പിച്ചു ജനലിലൂടെ വേദന പുറത്തേക്കു കളയുന്നതായി കാണിച്ചു. അതുകണ്ട ശേഷം അവൻ അമ്മയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചിട്ടു സന്തോഷത്തോടെ പറഞ്ഞു- ‘പാതി വലി പോച്ച് (പാതിവേദന മാറി)’’.

ഇസ്രയേൽ, യൂറോപ്പ്, ഒാസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നെല്ലാം ആശുപത്രി ക്ലൗണിങ്ങിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ വരുന്നുണ്ട്. കുട്ടികളെ സ്കാൻ ചെയ്യാൻ സെഡേഷൻ നൽകേണ്ടി വരാറുണ്ട്. ആശുപത്രി ക്ലൗണിങ് വഴി ഇതൊഴിവാക്കാനാകുമെന്നു കാണുന്നു. മുതിർന്നവരിലും ഇതു ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചു സർജറികൾക്കു മുൻപു ടെൻഷൻ കുറയ്ക്കാൻ സഹായിക്കുമെന്നു കാണുന്നു.

ഇരുളടഞ്ഞ നേരങ്ങളിൽ ഒരു ചെറുപുഞ്ചിരിയുടെ നുറുങ്ങുവെട്ടം പോലും എത്രയോ വലിയ അനുഗ്രഹമാണ്....

ADVERTISEMENT