പ്രണയം നിരസിച്ചതിന് യുവതിയെ പതിനേഴുകാരന്‍ വെട്ടി കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലിയിലാണ് ദാരുണ സംഭവം. തിരുനെൽവേലി ടൗണിലെ ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ (18) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്ന 17 വയസുകാരനാണ് കൊല നടത്തിയത്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി

പ്രണയം നിരസിച്ചതിന് യുവതിയെ പതിനേഴുകാരന്‍ വെട്ടി കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലിയിലാണ് ദാരുണ സംഭവം. തിരുനെൽവേലി ടൗണിലെ ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ (18) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്ന 17 വയസുകാരനാണ് കൊല നടത്തിയത്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി

പ്രണയം നിരസിച്ചതിന് യുവതിയെ പതിനേഴുകാരന്‍ വെട്ടി കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലിയിലാണ് ദാരുണ സംഭവം. തിരുനെൽവേലി ടൗണിലെ ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ (18) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്ന 17 വയസുകാരനാണ് കൊല നടത്തിയത്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി

പ്രണയം നിരസിച്ചതിന് യുവതിയെ പതിനേഴുകാരന്‍ വെട്ടി കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലിയിലാണ് ദാരുണ സംഭവം. തിരുനെൽവേലി ടൗണിലെ ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ (18) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്ന 17 വയസുകാരനാണ് കൊല നടത്തിയത്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പ്രതി നിരവധി തവണ സന്ധ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ അടുത്തിടെ കടയിൽ വച്ച് കൗമാരക്കാരൻ ബഹളമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉടമ ഇയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. തിങ്കളാഴ്ച ഉച്ചയോടെ കടയിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ അടുത്തുള്ള ഗോഡൗണിൽ പോയ സന്ധ്യ ഏറെ നേരം കഴിഞ്ഞും മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗോഡൗണിൽ കഴുത്തിനു വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ സന്ധ്യയെ കണ്ടെത്തിയത്.  

ADVERTISEMENT

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടു. തിരുനെൽവേലി ടൗൺ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതി 17 വയസുകാരനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്തെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗമാരക്കാരനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സന്ധ്യയുടെ ബന്ധുക്കൾ നഗരത്തിലെ റോഡ് ഉപരോധിച്ചു. എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ ചർച്ച തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

ADVERTISEMENT
ADVERTISEMENT