വായ്പ അടവ് മുടങ്ങി, വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടിസ്; കണ്ണൂരില്‍ ക്ഷീരകര്ഷകന് ജീവനൊടുക്കി
കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. പേരാവൂർ കൊളക്കാട് സ്വദേശി എം. ആർ ആല്‍ബർട്ടാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൽബർട്ടിന്റെ ഭാര്യ അൽഫോൻസയുടെ പേരിൽ വായ്പ എടുത്തത് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് വീടും സ്ഥലവും ജപ്തി
കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. പേരാവൂർ കൊളക്കാട് സ്വദേശി എം. ആർ ആല്‍ബർട്ടാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൽബർട്ടിന്റെ ഭാര്യ അൽഫോൻസയുടെ പേരിൽ വായ്പ എടുത്തത് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് വീടും സ്ഥലവും ജപ്തി
കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. പേരാവൂർ കൊളക്കാട് സ്വദേശി എം. ആർ ആല്‍ബർട്ടാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൽബർട്ടിന്റെ ഭാര്യ അൽഫോൻസയുടെ പേരിൽ വായ്പ എടുത്തത് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് വീടും സ്ഥലവും ജപ്തി
കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. പേരാവൂർ കൊളക്കാട് സ്വദേശി എം. ആർ ആല്‍ബർട്ടാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൽബർട്ടിന്റെ ഭാര്യ അൽഫോൻസയുടെ പേരിൽ വായ്പ എടുത്തത് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാട്ടി കഴിഞ്ഞ പതിനെട്ടാം തീയതി നോട്ടീസ് അയച്ചിരുന്നു.
അതേസമയം ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി കേരള ബാങ്ക് രംഗത്ത് എത്തി. ആൽബർട്ടിന്റെ ഭാര്യയുൾപ്പെട്ട ജോയിന്റ് ലയബലിറ്റി ഗ്രൂപ്പിന് 3,50,000 രൂപയാണ് വായ്പയായി നൽകിയത്. നിലവിൽ ബാക്കിയായുള്ള തുക രണ്ടുലക്ഷത്തിരണ്ടായിരത്തി നാല്പതു രൂപയാണ്. അഞ്ച് പേരിൽ ഒരാൾ അടയ്ക്കണ്ട തുക 40,408 രൂപയാണെന്നും ഇതു സംബന്ധിച്ച നോട്ടീസാണ് അഞ്ച് പേർക്കും അയച്ചതെന്നുമാണ് ബാങ്കിന്റെ വിശദീകരണം.