‘ആഗ്രഹം പറഞ്ഞപ്പോൾ തന്നെ സാധിച്ചു കൊടുത്തു’; നൂറാം വയസ്സിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ! സന്നിധാനത്ത് എത്തിയത് കൊച്ചുമക്കള്ക്കൊപ്പം
വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ നൂറാം വയസ്സിൽ കന്നിമല ചവിട്ടി. തന്റെ മൂന്നു തലമുറയിൽപെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. ‘നേരത്തേ പോകണം
വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ നൂറാം വയസ്സിൽ കന്നിമല ചവിട്ടി. തന്റെ മൂന്നു തലമുറയിൽപെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. ‘നേരത്തേ പോകണം
വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ നൂറാം വയസ്സിൽ കന്നിമല ചവിട്ടി. തന്റെ മൂന്നു തലമുറയിൽപെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. ‘നേരത്തേ പോകണം
വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ നൂറാം വയസ്സിൽ കന്നിമല ചവിട്ടി. തന്റെ മൂന്നു തലമുറയിൽപെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്.
‘നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസ്സിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. വരും വഴി ഒരുപാടുപേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും’– അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
1923 ൽ ജനിച്ചെങ്കിലും മല ചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 7 വർഷമായി മണ്ഡലകാലത്തിൽ ശബരിമല ദർശനം നടത്തുന്ന ആളാണു ഗിരീഷ്. വല്യമ്മ ആഗ്രഹം പറഞ്ഞപ്പോൾതന്നെ സാധിച്ചു കൊടുക്കാൻ ഗിരീഷ് തീരുമാനിക്കുകയായിരുന്നു.
40 വർഷങ്ങൾക്കു മുൻപായിരുന്നു പാറുക്കുട്ടിയമ്മയുടെ ഭർത്താവു ഗോപാലന്റെ മരണം. മൂന്നാനക്കുഴിയിൽ നിന്നു ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.