‘തലയിൽ വെടിയേറ്റു വീണ അച്ഛനെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു, എന്റെ തലയിലും അവർ തോക്ക് അമർത്തി’: ആരതി
Arathy Ramachandran recalls father
‘‘ Dont cry ... move.. Amma is also scared... But we should be very brave... If something happens to Amma... dont look back... Just run forward...’’ അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും
‘‘ Dont cry ... move.. Amma is also scared... But we should be very brave... If something happens to Amma... dont look back... Just run forward...’’ അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും
‘‘ Dont cry ... move.. Amma is also scared... But we should be very brave... If something happens to Amma... dont look back... Just run forward...’’ അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും
‘‘ Dont cry ... move.. Amma is also scared... But we should be very brave... If something happens to Amma... dont look back... Just run forward...’’
അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും സർവശക്തിയുമെടുത്ത് ഓടി...
‘‘ ജീവിതത്തിലൊരിക്കലും ഇങ്ങനെ, ഭീതിദമായ സാഹചര്യം ഞാൻ നേരിട്ടിട്ടില്ല, ചെറിയ കാര്യങ്ങൾക്ക് അമ്മ വെപ്രാളപ്പെടുകയും കരയുകയും ചെയ്യുമ്പോൾ അച്ഛൻ പറയും, ‘ ഒരു പ്രശ്നം വരുമ്പോൾ കരഞ്ഞു ബഹളം വയ്ക്കുകയല്ല വേണ്ടത്. മനസ്സാന്നിധ്യത്തോടെ പെരുമാറണം.’ അച്ഛന്റെ ഛായയാണെനിക്ക്. സ്വഭാവവും അതു തന്നെയെന്ന് ഇ പ്പോൾ മനസ്സിലായി. പക്ഷേ, അതു ഞാനറിഞ്ഞത് അച്ഛന്റെ നഷ്ടത്തിലൂടെയായിപ്പോയി.... ’’
സഞ്ചയനം കഴിഞ്ഞു പന്തലഴിക്കുന്ന വീട്ടിലേക്കു പരിചിതരും അപരിചിതരും ആദരവുമായി ഒഴുകിയെത്തുന്നു. ഓരോ സന്ദർശകരോടും സമചിത്തതയോടെ കണ്ണുകൾ നിറയാതെ ആരതി സംസാരിക്കുന്നു. ഇടയ്ക്കിടെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ തിരക്കുന്നു. ഏറ്റവും സാധാരണ ദിവസങ്ങളിലേതു പോലെ പെരുമാറുന്നു.
പക്ഷേ, ഉള്ളിൽ കടലിരമ്പുന്നുണ്ട്. അച്ഛന്റെ ഓർമകളിൽ തൊട്ടപ്പോഴൊക്കെയും ആരതിയുടെ മനസ്സിടറുന്നുണ്ടായിരുന്നു.
ആനന്ദത്തിന്റെ ആറു മാസങ്ങൾ
‘‘അച്ഛൻ ഖത്തറിൽ പ്രൈവറ്റ് കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. റിട്ടയർമെന്റിനു ശേഷം മൂന്നു വർഷമായി നാട്ടിൽ. അമ്മ ഷീല ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. ഞാനും ചേട്ടൻ അരവിന്ദ് ആർ. മേനോനും കൊച്ചിയിലെ ഭവൻസ് സ്കൂളിലാണ് പഠിച്ചത്. ചേട്ടൻ ബെംഗളൂരുവിൽ കുടുംബമായി താമസിക്കുന്നു.
ഞാൻ സെന്റ് തെരേസാസ് കോളജിൽ നിന്നു ക്ലിനിക്ക ൽ ന്യൂട്രീഷനിൽ പിജി ഡിപ്ലോമ ചെയ്തു. വിവാഹം കഴിഞ്ഞു നാട്ടിലെ ജോലി വിട്ടു ഭർത്താവ് ശരത് ഗോപിനാഥിനൊപ്പം ദുബായിൽ ആയിരുന്നു.
പുതിയൊരു കോഴ്സിനു ചേർന്നതോടെ ഒറ്റയ്ക്ക് പഠനവും കുട്ടികളുടെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഒരു വർഷം അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ തീരുമാനിച്ച് എന്റെ ഇരട്ടക്കുട്ടികളുമായി നവംബർ മാസത്തിലാണു നാട്ടിലെത്തിയത്. കേദാറിനും ധ്രുപദിനും എട്ടു വയസ്സായി.
വിവാഹ ശേഷം ആദ്യമായാണ് ഇത്രയുമധികം സമയം അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കുന്നത്. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തു. പുസ്തകങ്ങളും യുണിഫോമും ഷൂസുമൊക്കെ ഞാനും അച്ഛനും ഒരുമിച്ചു പോയാണു വാങ്ങിയത്. രാവിലെ മക്കളെ കുളിപ്പിച്ചൊരുക്കാൻ ഞാൻ പോകുമ്പോഴേക്കും അച്ഛൻ രണ്ടു കുഞ്ഞി കസേരയിട്ട് അതിനു മുന്നിൽ അവർക്കണിയാനുള്ള ഷൂ പോളീഷ് ചെയ്തു വച്ചിരിക്കും. പുസ്തകങ്ങളും ചോറുപാത്രവും ബാഗിലാക്കി കാറിലെടുത്തു വയ്ക്കും.
ഇതു കാണുമ്പോൾ ഞാനച്ഛനോട് പറയും. ‘അച്ഛനിവരെ ഓമനിച്ചു വഷളാക്കുകയാണ് കേട്ടോ... ഇതൊക്കെ അവർ തനിയേ ചെയ്തിരുന്ന കാര്യങ്ങളായിരുന്നു. ഇങ്ങനെ പോയാൽ തിരികെ പോകുമ്പോൾ ഞാൻ കഷ്ടപ്പെട്ടു പോകുമേ..’ അപ്പോൾ അച്ഛൻ പറയും ‘അവിടെ അവരങ്ങനെയാകട്ടേ. ഇപ്പോൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ലാളന കിട്ടി വളരട്ടേ.’
കുട്ടികളെ സ്കൂളിൽ കൊണ്ടു വിടാൻ കാറിൽ സ്കൂളിലേക്കു തിരിക്കുന്ന നേരത്ത് അച്ഛൻ വ്യായാമത്തിനായി സ്കൂട്ടറിൽ ജിമ്മിലേക്കു തിരിക്കും. പിന്നെ, റോഡിൽ മ ത്സരമായിരിക്കും. ധ്രുപദിനും കേദാറിനും മുത്തച്ഛൻ മുന്നിൽ കയറിപ്പോകണം. മുത്തച്ഛനെ നോക്കി റ്റാറ്റ പറയണം. എത്ര രസകരമായിരുന്നു കഴിഞ്ഞ ആറു മാസങ്ങൾ. ഒക്കെ ഒരു വെടിയൊച്ചയിൽ നിലച്ചു പോയല്ലോ...’’ ആരതിയുടെ കണ്ണുകളിൽ തീ പടരുന്നു.
കാണുന്നില്ലേ അച്ഛാ, അമ്മിണിയെ...
‘‘ഇതുവരെ എല്ലാത്തിനും എന്റെ കൈ പിടിച്ച് അച്ഛനുണ്ടായിരുന്നു. ഇന്നു ഞാനൊറ്റയ്ക്കു തീവ്രാനുഭവങ്ങളുടെ ചുരം കയറുകയാണ്. അച്ഛൻ പഠിപ്പിച്ചു തന്നതു പോലെ, ഹൃദയം നുറുങ്ങുമ്പോഴും കരയാതെ പിടിച്ചു നിൽക്കുന്നു. അമ്മയ്ക്കു മുന്നിൽ. മാധ്യമങ്ങൾക്ക് മുന്നിൽ. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ... അച്ഛനിതെല്ലാം കാണുന്നുണ്ടായിരിക്കും.
എല്ലാരുമെന്നെ അമ്മു എന്നാണ് വിളിക്കുന്നത്. അ ച്ഛ ൻ മാത്രം അമ്മിണീ.. എന്നു നീട്ടി വിളിക്കും. ഞാൻ വരാൻ തീരുമാനിച്ചതിനൊപ്പം തന്നെ കശ്മീർ യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു. മുൻപ് കശ്മീർ പോയിവന്ന സുഹൃത്താണു മുസാഫിറിന്റെ നമ്പർ തരുന്നത്.
ഏപ്രിൽ 21ന് കാലത്തു യാത്ര തിരിച്ചു വൈകുന്നേരം ശ്രീനഗറിലെത്തുമ്പോൾ മുസാഫിർ കാത്തു നിന്നിരുന്നു. മുസാഫിറാണു താമസ സൗകര്യവും ശരിയാക്കിയത്. ചെക്ക് ഇൻ ചെയ്ത ശേഷം തൊട്ടടുത്തുള്ള മാർക്കറ്റിൽ ഷോപ്പിങ്ങിനു പോയി. പിറ്റേന്നു കാലത്തു ഗുൽമാർഗിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാതെ വന്നപ്പോഴാണു യാത്ര പഹൽഗാമിലേക്ക് ആക്കുന്നത്. മുസാഫിറിന്റെ കാറിൽ വഴി നീളെ ആപ്പിൾ തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും പ്രകൃതിസുന്ദരമായ സ്ഥലങ്ങളും കണ്ടാണു യാത്ര തുടർന്നത്. വഴിയിൽ പുൽവാമ ആക്രമണം നടന്ന സ്ഥലം മുസാഫിർ കാണിച്ചു തന്നു.
ബൈസരൻ വാലിയിലെ പുൽമേടുകൾ കാണാൻ ഒന്നിച്ചാണു പോയതെങ്കിലും ഡിസ്ക്ക് പ്രൊലാപ്സ് ഉള്ളതിനാൽ നിരപ്പല്ലാത്ത വഴിയിലൂടെയുള്ള കുതിര സവാരി വേണ്ടെന്നു വച്ച് അമ്മ കാറിലേക്കു തിരികെ പോയി.
കുതിരസവാരി ചെയ്തു കുന്നിനു മുകളിലെത്തിയ ഇടത്താണ് ആക്രമണമുണ്ടായത്. തലയിൽ വെടിയേറ്റു വീണ അച്ഛനെ കെട്ടിപ്പിടിച്ച് അലറിക്കരയുകയാണു ഞാനാദ്യം ചെയ്തത്. എന്റെ തലയിലും തോക്ക് അമർത്തിയെങ്കിലും നിറയൊഴിക്കാതെ അവർ അകന്നു പോയി. കുട്ടികൾ കരയുന്നതു കണ്ടപ്പോഴാണ് അവരെ രക്ഷിക്കണം എന്ന ബോധം ഉണർന്നത്. അച്ഛൻ ഇനിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അച്ഛനെയുമെടുത്ത് ഓടാൻ എനിക്ക് സാധിക്കുകയുമില്ല.
അച്ഛന്റെ പോക്കറ്റിൽ തിരിച്ചറിയൽ രേഖ വച്ച ശേഷം കുഞ്ഞുങ്ങളെയും കൂട്ടി മുന്നോട്ടോടി. അമ്മയുള്ളിടത്തോളം നിങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന് അവരെ ധൈര്യപ്പെടുത്തി. ചെന്നെത്തിപ്പെട്ട സംഘത്തിനൊപ്പം മുന്നോട്ട് നീങ്ങി. ‘സീഥേ ജാവോ..സീഥേ ജാവോ..’ എന്നവർ പറയുന്നുണ്ട്. കൊണ്ടു പോകുന്നത് അപകടത്തിലേക്കാണോ?തീവ്രവാദികളുടെ ആളുകളാണോ അവർ? ഒന്നുമറിയില്ല... മുന്നോട്ട് പോകുകയല്ലാതെ മറ്റൊരു മാർഗമില്ല.
ഏറെ ദൂരം ചെന്ന ശേഷമാണ് ഫോണിനു റേഞ്ച് കിട്ടിയത്. ഉടനടി മുസാഫിറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിക്കരുതെന്നും. ഞങ്ങൾ നിന്ന സ്ഥലത്തേക്കു മുസാഫിർ പാഞ്ഞെത്തി. അമ്മയോടു പുറത്തേക്കിറങ്ങരുതെന്നു നിർദേശിച്ച ശേഷം ഇറങ്ങിയോടി എന്റെയടുത്തെത്തിയ മുസാഫിറിനെ കെട്ടിപ്പിടിച്ച് അച്ഛൻ മരിച്ചു പോയെന്നു പറഞ്ഞു ഞാൻ കരഞ്ഞു. സഹോദരനെപ്പോലെ അയാൾ ആശ്വസിപ്പിച്ചു. പിന്നീടുള്ള കാര്യങ്ങളിൽ മുസാഫിറിനൊപ്പം അദ്ദേഹത്തിന്റെ പരിചയക്കാരനായ സമീറും വന്നു.
അപകടമുണ്ടായപ്പോൾ അച്ഛനും ഞാനും രണ്ടു വഴിക്കാണ് ഓടിയതെന്നാണ് അമ്മയോടു പറഞ്ഞത്. അതി നൊപ്പം അമ്മയുടെ ഫോൺ എടുത്തു മാറ്റുകയും ചെയ്തു. അമ്മ കുട്ടികളോട് തുടരെ ഓരോന്നു ചോദിച്ചിരുന്നെങ്കിലും ഞാൻ പറഞ്ഞു കൊടുത്ത പ്രകാരം ‘Muthassa will come’ എന്നു മാത്രം അവരും പറഞ്ഞു.
പരുക്കേറ്റു ബോധരഹിതനായി ആശുപത്രിയിലായതിനാൽ അച്ഛനു പതുക്കെയേ വരാനാകൂ എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് അമ്മയെ തിരികെ കൊണ്ടു വന്നത്. ഞങ്ങൾ സീറ്റിലിരിക്കുമ്പോൾ താഴെ കാർഗോയിൽ പെട്ടിയിലടയ്ക്കപ്പെട്ട് അച്ഛനും വരുന്നുണ്ടെന്ന സത്യം മനസ്സിൽ കിടന്നു വിങ്ങുകയായിരുന്നു.
‘വെന്റിലേറ്ററിലാണോ അച്ഛൻ. നഴ്സുമാരൊക്കെയുണ്ടാകുമോ..’ എന്നെല്ലാം അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. എല്ലാം ഞാനേർപ്പാടാക്കിയിട്ടുണ്ടെന്നു കണ്ണു നിറയാതെ മറുപടി കൊടുക്കാൻ ഏറെ ബുദ്ധിമുട്ടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളെ ഒഴിവാക്കി സ്വകാര്യമായി പുറത്തിറങ്ങാനുള്ള സൗകര്യം ഞാൻ ചോദിച്ച് ഉറപ്പാക്കിയിരുന്നു. വീട്ടിലേത്തി വേണ്ടപ്പെട്ടവർ ചുറ്റുമുള്ള അവസരത്തിലേ അമ്മ വിവരമറിയാവൂ എ ന്നെനിക്കു നിർബന്ധമുണ്ടായിരുന്നു. ഇല്ലെങ്കിൽ ഹൃദ്രോഗ ചികിത്സ കഴിഞ്ഞിരിക്കുന്ന അമ്മയത് താങ്ങില്ല എന്നുറപ്പായിരുന്നു. ചേട്ടനാണു സാവകാശം അമ്മയോടു വിവരം പറയുന്നത്.’’
ലിപ്സ്റ്റിക്കിടും പൊട്ടു തൊടും
‘‘പഹൽഗാം അനുഭവം എന്റെ ജീവിത കാഴ്ചപ്പാടിനെ ആ കെ മാറ്റിത്തീർത്തു. നമ്മൾ എത്ര സമാധാനത്തിലാണു നാട്ടിൽ ജീവിക്കുന്നത്. നമ്മളെപ്പോലെ ഭർത്താവും കുഞ്ഞുങ്ങളും സഹോദരങ്ങളുമുള്ള മനുഷ്യർ ഏതു നിമിഷവും ഒ രു വെടിയൊച്ചയിൽ പൊലിഞ്ഞു പോകുമോ എന്നു ഭയപ്പെട്ടും ആ ഭയത്തെ നേരിട്ടുമാണ് ജീവിക്കുന്നത്. ആ അവസ്ഥ മാറണം. തീവ്രവാദത്തിന് അറുതി വരണം.
മാധ്യമങ്ങളുടെ മുന്നിൽ ലിപ്സ്റ്റിക്ക് ധരിച്ചു വന്നതിനും കണ്ണുനീരൊഴുക്കാത്തതിനും വിമർശനം നേരിടുന്നുണ്ടെന്നു ഞാനറിയുന്നത് അൽപം വൈകിയാണ്. ഒരാളുടെ സങ്കടം കാഴ്ചയുടെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയുന്നതങ്ങനെയാണ്? എന്റെ സങ്കടം എനിക്കാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.’’ ആരതി ഉറച്ച ശബ്ദത്തിൽ പറയുന്നു.
‘‘ഞാനും അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം സ്ഥിരമായി ലിപ്സ്റ്റിക്ക് അണിയുന്നവരാണ്. നന്നായി വ സ്ത്രം ധരിച്ചും ഒരുങ്ങിയും മാത്രമേ ഞങ്ങൾ പുറത്തിറങ്ങാറുള്ളു. എങ്ങനെ മറ്റുള്ളവർക്കു മുന്നിൽ വരണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.
അച്ഛൻ ഇല്ല എന്നതു കൊണ്ടു നാളെ മുതൽ അമ്മ പൊട്ടു തൊടാതെ ഇളം നിറങ്ങൾ മാത്രം ധരിച്ചു നടക്കുകയില്ല. അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം സ്വന്തം അളവു കോൽ കൊണ്ട് അളക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. ‘നിങ്ങൾ പറഞ്ഞു കൊള്ളൂ. പക്ഷേ, വീ ഡോണ്ട് കെയർ...’