‘വിഷമിക്കരുത്, പ്രശ്നങ്ങൾ തീർത്ത് ഞങ്ങൾ തിരിച്ചു വരും’: വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറിയുടെ കത്ത് ഇനി ചരിത്രരേഖ
Captain Jerry Prem Raj... Kargil War hero from Kerala
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ രാജ്യസ്നേഹം നിറയുന്ന അവസാന കത്ത് ഇനി രാജ്യത്തിനാകെ വായിക്കാം. കാർഗിൽ യുദ്ധ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കത്ത് അദ്ദേഹത്തിന്റെ മാതാവ് ചെല്ലത്തായി ഇന്നലെ വീടു സന്ദർശിച്ച സൈനിക ഉദ്യോഗസ്ഥ സംഘത്തെ ഏൽപിച്ചു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ രാജ്യസ്നേഹം നിറയുന്ന അവസാന കത്ത് ഇനി രാജ്യത്തിനാകെ വായിക്കാം. കാർഗിൽ യുദ്ധ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കത്ത് അദ്ദേഹത്തിന്റെ മാതാവ് ചെല്ലത്തായി ഇന്നലെ വീടു സന്ദർശിച്ച സൈനിക ഉദ്യോഗസ്ഥ സംഘത്തെ ഏൽപിച്ചു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ രാജ്യസ്നേഹം നിറയുന്ന അവസാന കത്ത് ഇനി രാജ്യത്തിനാകെ വായിക്കാം. കാർഗിൽ യുദ്ധ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കത്ത് അദ്ദേഹത്തിന്റെ മാതാവ് ചെല്ലത്തായി ഇന്നലെ വീടു സന്ദർശിച്ച സൈനിക ഉദ്യോഗസ്ഥ സംഘത്തെ ഏൽപിച്ചു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ രാജ്യസ്നേഹം നിറയുന്ന അവസാന കത്ത് ഇനി രാജ്യത്തിനാകെ വായിക്കാം. കാർഗിൽ യുദ്ധ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കത്ത് അദ്ദേഹത്തിന്റെ മാതാവ് ചെല്ലത്തായി ഇന്നലെ വീടു സന്ദർശിച്ച സൈനിക ഉദ്യോഗസ്ഥ സംഘത്തെ ഏൽപിച്ചു. ‘എപ്പോഴും എന്നെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന എല്ലാ പട്ടാളക്കാരെയും പ്രത്യേകം പ്രാർഥനയിൽ ഓർക്കണം. എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ അഭിമാനിക്കുക. എല്ലാ പ്രശ്നങ്ങളും തീർത്ത് ഞങ്ങൾ തിരിച്ചു വരും’ എന്നായിരുന്നു അവസാന കത്തിലെ അവസാന വരികൾ.
ലാമിനേറ്റ് ചെയ്തു സംരക്ഷിച്ച കത്ത് കാർഗിൽ ദ്രാസ് സെക്ടറിൽ നിന്ന് ഇന്നലെ വെങ്ങാനൂരിലെത്തിയ സൈനിക സംഘത്തിലെ ക്യാപ്റ്റൻ അസുതോഷ് തോമറിന് കൈമാറി. 7 വർഷത്തെ എയർഫോഴ്സ് സേവനത്തിനു ശേഷമാണ് ക്യാപ്റ്റൻ ജെറി പ്രേംരാജ് സൈനിക ഓഫിസറാകുന്നത്. വിവാഹ അവധിക്ക് നാട്ടിലെത്തിയ ജെറിക്ക് മധുവിധു നാളുകളിലാണ് ഉടൻ ഡ്യൂട്ടി പ്രവേശന നിർദേശം കിട്ടിയത്.
കാർഗിൽ യുദ്ധഭൂമിയിലെ ഓപ്പറേഷൻ വിജയ് എന്ന യൂണിറ്റിൽ. 1999 ജൂലൈ 6ന് രാത്രി, ദ്രാസ് സെക്ടറിലെ പോയിന്റ് 4875 (ഗൺ ഹിൽ) ഏരിയായിലെ ഇരട്ട ബങ്കറുകൾക്കു നേരെ ആക്രമണം നടത്തുമ്പോൾ ഫോർവേഡ് ഒബ്‌സർവേഷൻ പോസ്റ്റ് ഓഫിസറായിരുന്നു അദ്ദേഹം. ശത്രുവിന്റെ വെടിവയ്പിൽ പരുക്കേറ്റിട്ടും ശക്തമായി പൊരുതിയാണ് ക്യാപ്റ്റൻ ജെറി പ്രേംരാജ് വീരമൃത്യു വരിച്ചത്. ബഹുമതിയായി അദ്ദേഹത്തിന് ‘വീരചക്ര’ സമ്മാനിച്ചിരുന്നു.