സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ശുചിമുറി ഉപയോക്താക്കള്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നും ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിനു ഉപയോഗിക്കാമെന്ന് മുന്‍പ് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ശുചിമുറി ഉപയോക്താക്കള്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നും ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിനു ഉപയോഗിക്കാമെന്ന് മുന്‍പ് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ശുചിമുറി ഉപയോക്താക്കള്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നും ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിനു ഉപയോഗിക്കാമെന്ന് മുന്‍പ് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ശുചിമുറി ഉപയോക്താക്കള്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നും ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിനു ഉപയോഗിക്കാമെന്ന് മുന്‍പ് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതുജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർസ്ഥാനത്തുണ്ടായിരുന്നത്. 

ADVERTISEMENT

സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അവശ്യ സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ശുചിമുറികൾ നി‍ർമിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.

ADVERTISEMENT
ADVERTISEMENT