‘മരിക്കാൻ പോയവളെ അന്ന് ട്രാക്കില് നിന്നും തട്ടിമാറ്റിയത് ഭിക്ഷാടകൻ’: ബുർജ് ഖലീഫയിലെ പിറന്നാള് മധുരം: അനിമോളുടെ മധുരപ്രതികാരം
ജീവിതത്തിലെ നഷ്ടങ്ങളുടെ തുലാസിന് കനമേറുമ്പോൾ നല്ലതു ചിലതു കാലം കാത്തുവയ്ക്കും. അനുഭവിച്ചു തീർത്ത വേദനകൾക്കും സങ്കടങ്ങൾക്കും പകരമായി സന്തോഷം തിരികെ തന്ന കാലത്തിന് നന്ദി പറയുകയാണ് അനി അനു. വേദനകളോട് വാശിയോടെ പകരംവീട്ടി ബുർജ് ഖലീഫയുടെ 148–ാം നിലയിൽ പിറന്നാൾ ആഘോഷിച്ച മലയാളിപ്പെണ്ണ്. ജീവിതത്തിലെ ആ
ജീവിതത്തിലെ നഷ്ടങ്ങളുടെ തുലാസിന് കനമേറുമ്പോൾ നല്ലതു ചിലതു കാലം കാത്തുവയ്ക്കും. അനുഭവിച്ചു തീർത്ത വേദനകൾക്കും സങ്കടങ്ങൾക്കും പകരമായി സന്തോഷം തിരികെ തന്ന കാലത്തിന് നന്ദി പറയുകയാണ് അനി അനു. വേദനകളോട് വാശിയോടെ പകരംവീട്ടി ബുർജ് ഖലീഫയുടെ 148–ാം നിലയിൽ പിറന്നാൾ ആഘോഷിച്ച മലയാളിപ്പെണ്ണ്. ജീവിതത്തിലെ ആ
ജീവിതത്തിലെ നഷ്ടങ്ങളുടെ തുലാസിന് കനമേറുമ്പോൾ നല്ലതു ചിലതു കാലം കാത്തുവയ്ക്കും. അനുഭവിച്ചു തീർത്ത വേദനകൾക്കും സങ്കടങ്ങൾക്കും പകരമായി സന്തോഷം തിരികെ തന്ന കാലത്തിന് നന്ദി പറയുകയാണ് അനി അനു. വേദനകളോട് വാശിയോടെ പകരംവീട്ടി ബുർജ് ഖലീഫയുടെ 148–ാം നിലയിൽ പിറന്നാൾ ആഘോഷിച്ച മലയാളിപ്പെണ്ണ്. ജീവിതത്തിലെ ആ
ജീവിതത്തിലെ നഷ്ടങ്ങളുടെ തുലാസിന് കനമേറുമ്പോൾ നല്ലതു ചിലതു കാലം കാത്തുവയ്ക്കും. അനുഭവിച്ചു തീർത്ത വേദനകൾക്കും സങ്കടങ്ങൾക്കും പകരമായി സന്തോഷം തിരികെ തന്ന കാലത്തിന് നന്ദി പറയുകയാണ് അനി അനു. വേദനകളോട് വാശിയോടെ പകരംവീട്ടി ബുർജ് ഖലീഫയുടെ 148–ാം നിലയിൽ പിറന്നാൾ ആഘോഷിച്ച മലയാളിപ്പെണ്ണ്. ജീവിതത്തിലെ ആ സുന്ദര നിമിഷത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അനി അനു. കരിമ്പനയെന്ന കൊച്ചു നാട്ടില്‍ നിന്നും ബുർജ് ഖലീഫയുടെ ഉയരങ്ങളിലേക്കുള്ള അനിയുടെ യാത്ര ഒരു സിനിമാക്കഥ പോലെ ഹൃദ്യം. ഫെയ്സ്ബുക്കിലാണ് തന്റെ സ്വപ്ന നിമിഷത്തെക്കുറിച്ച് അനി പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഇത് വെറും ഒരു FB പോസ്റ്റോ, ഒരു പിറന്നാൾക്കഥയോ അല്ല.... ജീവിതം തന്ന കയ്പ്പൊക്കെയും കുടിച്ചു കൊണ്ട് അമ്മ നഷ്ട്ടപ്പെട്ട ഒരു 13 വയസ്സുകാരി തോറ്റു പിന്മാറാൻ മനസ്സില്ലാതെ അതിജീവനത്തിന്റെ അതിരുകൾ താണ്ടി ഒരു സ്വപ്നം സാക്ഷാൽകരിച്ചതിന്റെ നേർചിത്രമാണ്. ബുർജ് ഖലീഫയുടെ 148-ാം നിലയിൽ നിന്നുള്ള ആ കാഴ്ചകളിലൂടെ ജീവിതത്തോട് ഒരുപാട് സന്തോഷത്തോടെ ഞാൻ പറഞ്ഞു: "നീ എത്ര തല്ലിക്കൊഴിക്കാൻ ശ്രമിച്ചിട്ടും ഞാൻ തകർന്നില്ല...ഇതാണ് നിനക്കുള്ള എന്റെ മറുപടി "...
ഒരായിരം പഴയ ഓർമ്മകളിലേയ്ക്ക് മനസ്സ് പിറകോട്ടു പോയപ്പോൾ, സാധിക്കാതെ പോയ, മറ്റുള്ളവർ മത്സരിച്ചു തട്ടിത്തെറുപ്പിച്ച ഒട്ടനവധി ജന്മദിനങ്ങൾക്കൊരു മറുപടി പോലെ ആ സമയത്തെ കണ്ണുനീരിലൂടെ "എന്റെ ജീവിതത്തിന് ഞാൻ നൽകിയ ഒത്തിരി വലിയ അലിംഗനം ആണ് ലോകത്തെ ഏറ്റവും ഉയരമുള്ള ആഡംബര കെട്ടിടത്തിലെ എന്റെ അൻപതാമത്തെ പിറന്നാൾ ആഘോഷം".
ഇത് വെറുതെയൊരു ഫോട്ടോ അല്ലെങ്കിൽ വിഡിയോക്കോ വേണ്ടിയുള്ള ഒരു യാത്രയായിരുന്നില്ല ...ഞാൻ ഒഴുക്കിയ ഓരോ തുള്ളി കണ്ണുനീരും, ഒറ്റപ്പെടലിന്റെ തിരിമുറിവ് ആയി അവശേഷിച്ചപ്പോൾ, അതേ ഞാനെന്ന പെണ്ണിന്റെ അതിജീവിതം ഒരേ സമയം ആകാശത്ത് കൂടി എഴുതി വെച്ച ദിവസമാണ് 15. 05.2025....
ഇരുപത്തി ഒന്നാം വയസ്സിൽ നാടു വിട്ടു 1996 ൽ ഹൈദരാബാദിൽ ജോലിയ്ക്ക് അലഞ്ഞു നടന്ന സമയം ഒരു 1500 രൂപ കിട്ടിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. ആയിരം രൂപ ചിലവാക്കിയാലും 500 രൂപ മിച്ചം പിടിക്കാൻ. 10 രൂപ ദിവസക്കൂലി മേടിച്ചിരുന്ന അമ്മച്ചിയുടെ സമ്പാദ്യ ശീലം കണ്ടു വളർന്നത് കൊണ്ടാകാം ഈ മോഹിപ്പിക്കുന്ന ഹൈദരാബാദിൽ ഞാൻ പിശുക്കത്തിയും സ്വരുക്കൂട്ടി വെയ്ക്കുന്നവളും ആയത്. അങ്ങനെ സ്വരുക്കൂട്ടി മേടിച്ച 10 പവനോളം സ്വർണ്ണാഭരണങ്ങൾ ഒരു സുപ്രഭാതത്തിൽ കളവ് പോയതും എന്നെ ദ്രോഹിക്കാൻ വട്ടം കൂടിയവരുടെ കുശാഗ്ര ബുദ്ധിയായിരുന്നു. അതെടുത്തവരുടെ ആവശ്യം എന്നെ ഹൈദരാബാദിൽ തെണ്ടി നടത്തിക്കുക അതിലൂടെ എന്നെ നശിപ്പിക്കുക എന്ന് മാത്രം ആയിരുന്നു...
ജോലി ചെയ്തു തുടങ്ങിയപ്പോൾ മുതലുള്ള ശീലം ആണ് വരവ് എത്ര ചിലവ് എത്ര എന്നെഴുതി വെയ്ക്കുന്നത്..രാവിലെ എഴുന്നേൽക്കാൻ മടി കാരണം ചിലപ്പോൾ ഓഫീസിൽ ഫുഡ് കൊണ്ടു പോയില്ലെങ്കിൽ കയ്യിൽ പൈസ ഉണ്ടെങ്കിലും പുറത്തു നിന്ന് ഫുഡ് വാങ്ങി കഴിക്കാതെ പട്ടിണിക്കിരിക്കാറുണ്ട്...മൂന്നു ബസ്സുകൾ ഒക്കെ മാറി കേറി രാവിലെ ഏഴു മണി മുതൽ ഒന്നര മണിക്കൂറും വൈകുന്നേരം രണ്ടോ അതിൽ കൂടുതലോ മണിക്കൂറുകൾ ഞാൻ യാത്ര ചെയ്യുമ്പോഴും ക്യാബ് ബുക്ക് ചെയ്യാൻ മനസ്സ് സമ്മതിക്കാത്തത് മിനിമം ഒരു ട്രിപ്പിന് തന്നെ 250 രൂപ കൊടുക്കണം അങ്ങനെയെങ്കിൽ മുക്കാൽ മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ടൊക്കെ ഓഫീസിൽ ചെല്ലാനും തിരിച്ചു വരുവാനും കഴിയും ..പക്ഷേ , ഡെയിലി 500 /- രൂപ കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കാറില്ല ..അത്രയും ധനിക ഞാൻ ആയിട്ടില്ല ...രേവന്ത് റെഡ്ഢിയുടെ കോൺഗ്രസ്സ് അധികാരത്തിൽ വന്നത് കൊണ്ട് തെലങ്കാന ആധാർ കാർഡ് ഉള്ള സ്ത്രീകൾക്ക് ബസ് ടിക്കറ്റ് ഫ്രീ ആണ് ...അത് കൊണ്ട് 2024 ൽ എനിക്ക് 60000 /- രൂപയോളം ലാഭം കിട്ടി ...
അങ്ങനെ പിശുക്കത്തിയുടെ അംബാസിഡർ ആയ ഞാൻ എങ്ങനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അത്യാഢംബര കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ പോയി എന്റെ അൻപതാം പിറന്നാൾ ആഘോഷിക്കാൻ തിരഞ്ഞെടുത്തു എന്നത് എത്ര എഴുതിയാലും തീരില്ല ...
2023 ഓഗസ്റ്റിൽ മരണവും ഞാനും തമ്മിൽ ICU ബെഡിൽ പൊരിഞ്ഞ പോരാട്ടം നടത്തി പിന്നേയും ഒരു പുനർജ്ജന്മം പോലെ ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതും, തളർന്നു പോയ പോലെയായ മനസ്സിനേയും, ശരീരത്തേയും ആയുർവേദ ചികിത്സയിലെ കിഴി കുത്തലും, വേത് വെള്ളത്തിൽ കുളിയിലൂടെയും തിരിച്ചു പിടിച്ചു ഒരു വിധം ജോലിയ്ക്കു ചെന്നപ്പോൾ കരിയർ ജലസിയുടെ മൂർദ്ധന്യത്തിൽ സഹപ്രവർത്തകരുടെ ചൊല്പടിയ്ക്കു കീഴടങ്ങി സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെടുത്തില്ല എന്ന ഉറച്ച തീരുമാനത്തോടെ നല്ല ശമ്പളം കിട്ടിയിരുന്ന ജോലി രാജി വെച്ചതും, ജോലി ഇല്ലാതായാൽ റോഡിലേക്കാണ് എന്ന ബോധ്യവും ഉണ്ടായിരുന്നിട്ടും എന്റെ ഏറ്റവും വലിയ സമ്പത്തായ എത്തിക്സ് ഞാൻ മുറുകെ പിടിച്ചു ...സെപ്റ്റംബർ 15നു ജോലി രാജി വെച്ചു..രാജി വെച്ചു പോന്നു 10 ദിവസം കഴിഞ്ഞും Dr. Kishore എന്നെ വിളിപ്പിച്ചു പൊന്നാടയും, പൂച്ചെണ്ടും, Appreciation അവാർഡും തന്ന് അനുമോദിച്ചത് മറ്റൊരു കഥ.
2023-ലെ ഒക്ടോബർ, നവംബർ മാസങ്ങൾ വീണ്ടും അഗ്നി പരീക്ഷണങ്ങളുടെ ഉച്ചസ്ഥായിൽ പൊള്ളിപ്പിടഞ്ഞു കൈകാലിട്ടടിച്ചപ്പോൾ ഞാനൊരു ജ്യോതിഷിയെ പോയി കണ്ടു ...അദ്ദേഹം പറഞ്ഞു "നിങ്ങൾ ഇന്ന് വരെ ജീവിച്ചിരുന്നത് തന്നെ മഹാത്ഭുതമാ ...നിങ്ങളുടെ എല്ലാ കഷ്ടകാലവും ഈ ദശാകാലത്തോടെ തീരും ..പക്ഷേ, കൊല്ലാതെ കൊല്ലും ആ സമയം ഒന്ന് മറി കടക്കാൻ ...പണ്ട് സ്വപ്‍നം കണ്ടിട്ടുണ്ട് ആരോ കൊല്ലാൻ വരുന്ന പോലെ എന്ന് പറഞ്ഞില്ലേ അങ്ങനെ ഒക്കെ ഇനിയും ഉണ്ടാകാം ...എങ്കിലും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട്..പേടിക്കേണ്ട, എത്രയും പെട്ടെന്ന് അയ്യപ്പന്റെ അമ്പലത്തിലും, ഹനുമാന്റെ അമ്പലത്തിലും പോകൂ ...ഹനുമാന്റെ കയ്യിലെ മന്ദര പർവ്വതം പോലെ നിങ്ങളെ ഉയർത്തും..
വഴിപാടുകൾ കഴിക്കൂ... 2024 ജനുവരിയിൽ നിങ്ങൾക്ക് നല്ല ജോലി ഇനിയും കിട്ടും ..ഒത്തിരി സ്ഥലത്തു നിന്നും ഇങ്ങോട്ട് ഫോൺ വരും ...2024 ജനുവരി 15 നു ശേഷം നിങ്ങൾക്ക് ഉയർച്ച മാത്രമേ ഉണ്ടാകൂ ...ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല."
ജ്യോതിഷി പറഞ്ഞത് അച്ചട്ടായി രണ്ടു മൂന്നു സ്ഥലത്തു നിന്നും ഓഫർ വന്നു ..ആ സമയം നവംബർ 20 നു ഒരു 10 ദിവസം നാട്ടിൽ പോയിരുന്നു വഴിപാടുകൾ ഒക്കെ കഴിക്കാൻ.. തിരിച്ചു വന്നപ്പോൾ കൂനിന്മേൽ കുരു പോലെ മോണയ്ക്കു പഴുപ്പ് വന്നത് സർജറി ചെയ്യേണ്ടി വന്നു ...അങ്ങനെ ആ വിളിച്ച ജോലികൾക്ക് പോകാൻ കഴിയാതെ വന്നു.
2023 ഡിസംബർ 24 നു Dr. Mukharjee ഫോൺ വിളിച്ചു Animol Please come and meet me tomorrow ...അദ്ദേഹവും ഞാനും പണ്ട് യശോദയിൽ ഒന്നിച്ചു ജോലി ചെയ്തിട്ടുള്ളതാണ് ...ഇന്ന് അദ്ദേഹം ഹൈദരാബാദിലെ ഏറെ തിരക്കുള്ള കാർഡിയോളോജിസ്റ്റ് ആണ് ...അദ്ദേഹം പുതിയ ഹോസ്പിറ്റൽ ഇട്ടുവെന്ന് കണ്ടപ്പോൾ ഞാനൊരു Congratulation മെസ്സേജ് അയച്ചിരുന്നു ..ഏകദേശം 15 വർഷത്തോളം ആയി നേരിൽ കണ്ടിട്ടോ ഫോണിലൂടെ പോലും സംസാരിച്ചിട്ടോ ...പിറ്റേന്ന് ക്രിസ്തുമസ്സിന്റെ അന്ന് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, സൗഹൃദ സംഭാഷണത്തിന് ശേഷം Please join with me Animol എന്ന് മാത്രം അദ്ദേഹം പറഞ്ഞു...അങ്ങനെ 2024 ജനുവരി ഒന്നിന് അവിടെ Head Financial Audit ആയി ജോയിൻ ചെയ്തു ..ജോയിൻ ചെയ്യാൻ പോയ ദിവസം തന്നെ ആരോ പുറകിൽ നിന്നും ശക്തമായി തള്ളിയിട്ടത് പോലെ ഞാൻ തിരക്കേറിയ റോഡിൽ കമഴ്ന്ന് വീണു. ആ സമയം വണ്ടികൾ ഒന്നും സ്പീഡിൽ വരാത്തത് കൊണ്ട് രക്ഷപ്പെട്ടു..മുട്ട് പൊട്ടി ചോര ഒലിച്ചിട്ടും അതും വെച്ച് ഓഫീസിൽ പോയി..
ദിവസവും ഓഫീസിൽ പോയി വരാൻ ഒത്തിരി ദൂരക്കൂടുതൽ ഉണ്ടെങ്കിലും അതൊക്കെ നിത്യഭ്യാസി ആനയെ ചുമക്കും എന്ന പോലെ ഞാൻ അനായാസം കൈകാര്യം ചെയ്തു ...വെല്യ നിയന്ത്രണങ്ങളോ , അല്ലെങ്കിൽ കൊതിയും നുണയുമോ ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ ആരും ഇല്ലാത്തതും കൊണ്ട് ഓഫീസിൽ എനിക്ക് സ്വസ്ഥതയും സമാധാനവും ഉണ്ട് ...നല്ല ശമ്പളവും ...ചാരാൻ ആളില്ലാത്തത് കൊണ്ട് തളർച്ചയില്ല എന്ന പോലെയങ്ങനെ ഞാൻ പുതിയ സാഹചര്യങ്ങളുമായി ഏറെ വേഗം പൊരുത്തപ്പെട്ടു...
2024 ലെ Birthday യുടെ അന്ന് രണ്ടു ദിവസം അവധി എടുത്തു ഞാൻ വീട്ടിൽ ഉണ്ടായിട്ടും ..എന്റെ ചേച്ചിയും പിള്ളേരും വീട്ടിൽ ഉണ്ടായിട്ടും , പിറന്നാളിന്റെ അന്ന് ഉച്ചയ്ക്ക് അവൾ അവളുടെ പിള്ളേരേം കൊണ്ട് "പോയിട്ട് പണിയുണ്ട് "എന്നും പറഞ്ഞു ഇറങ്ങിപ്പോയപ്പോൾ, അവർ പോകുന്നതും നോക്കി ചങ്കു പൊടിഞ്ഞു ഞാൻ കതകിൽ ചാരി നിന്നു ...വൈകുന്നേരം കേക്ക് മുറിക്കാൻ ഒത്തിരി കൊതിച്ചിരുന്ന ഞാൻ ആയിരുന്നു ...
ചേച്ചിയും പിള്ളേരും ഒരു ശനിയാഴ്ച ഉച്ചയ്ക്ക് വന്നു ...സൺഡേ എല്ലാരേം കൂട്ടി ഷോപ്പിംഗിനു പോയപ്പോൾ റിഡക്ഷൻ സെയിലിൽ കിട്ടിയത് കൊണ്ട് 18 പട്ടു സാരി മേടിച്ചു, .അതിൽ ഇഷ്ടമുള്ളത് നോക്കി എടുത്തു കൊള്ളാൻ പറഞ്ഞു ചേച്ചിയ്ക്കും കൊടുത്തപ്പോൾ, പകുതിയും അവൾ എടുത്തു..മോൾക്ക് നല്ല വിലയുള്ള പട്ടുപാവാടയും ബ്ലൗസും മേടിച്ചു കൊടുത്തു..തിങ്കളാഴ്ച ഞാൻ ഡ്യൂട്ടിയ്ക്ക് പോയി ..ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് ബർത്തഡേയ്ക്ക് ഇടാനുള്ള ബ്ലൗസ് തയ്ച്ചു ...പിന്നെ സൂപ്പർ മാർക്കറ്റിൽ പോയി ബീഫ് ഒക്കെ മേടിച്ചു കൊണ്ട് വന്നു കറിയൊക്കെ വെച്ചു ..എല്ലാവരും ഒന്നിച്ചു ഫുഡ് കഴിക്കുമ്പോൾ ചേച്ചി ചോദിച്ചു "നാളെ birthday ആയിട്ട് എന്താണ് പ്രോഗ്രാം."
"പ്രത്യേകിച്ച് ഒന്നുമില്ല ...സാരിയുടുക്കണം , ഫോട്ടോസ് എടുക്കണം , വൈകുന്നേരം കേക്ക് കട്ട് ചെയ്യാം , ഫുഡിന് ഓർഡർ കൊടുക്കാം."
Birthday യുടെ അന്ന് രാവിലെ ഒരുക്കവും ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞു ഞാൻ കിടന്നു ഉറങ്ങിപ്പോയി ...അപ്പോൾ ചേച്ചി പിള്ളേരോട് ഒരുങ്ങാൻ പറയുന്ന കേട്ടു ...ഞാൻ വിചാരിച്ചതു അവർ പുറത്തു പോകുവാ എന്നാണ് ...പക്ഷേ , അവൾ അവരേം കൂട്ടി ഉച്ചയ്ക്ക് തന്നെ തിരിച്ചു പോകുമെന്ന് കരുതിയില്ല ....
അത് പോലെ കഴിഞ്ഞ 15 കൊല്ലമായി ഒന്നിച്ചു ഒരേ ദിവസം ഇണങ്ങിയും, പിണങ്ങിയും Birthday ആഘോഷിച്ചവനും മനപ്പൂർവ്വം എനിക്കൊരു മെസ്സേജ് പോലും അയച്ചില്ല ...ചേച്ചിയും പിള്ളേരും പോയി കഴിഞ്ഞു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഞാൻ ഒരു പ്രതിജ്ഞ എടുത്തു "അടുത്ത കൊല്ലം എന്റെ അൻപതാം പിറന്നാൾ അല്ലേ ...ഞാൻ ജീവിച്ചിരുന്നാൽ ദുബായിലെ ബുർജ് ഖലീഫയിൽ പോയി എന്റെ Birthday ഞാൻ ആഘോഷിക്കും അതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും വേണ്ടില്ല.. 2019 ൽ ദുബായ്ക്കു പോയപ്പോൾ ബുർജിൽ കേറാൻ പറ്റിയില്ലല്ലോ , അന്ന് മുതൽ കൊതിക്കുന്നതല്ലേ അവിടെ ഒന്ന് കൂടി പോകണം എന്ന് "....
അങ്ങനെ ആ ദിവസത്തെ സ്വപ്നം കണ്ട്, ഞാൻ പിന്നെയും പിശുക്കി സ്വരൂപിച്ചു വെച്ച പൈസ കൊണ്ടാണ് എന്റെ അൻപതാം പിറന്നാൾ ഞാൻ ബുർജ് ഖലീഫയിലെ നൂറ്റി നാല്പത്തി എട്ടാം നിലയിൽ പോയി ആഘോഷിച്ചത് ...അതിലും ഉയരത്തിൽ പോകാൻ ബുർജുകാർ സമ്മതിച്ചിരുന്നെങ്കിൽ ഞാൻ എത്ര വില കൊടുത്തും അതും ചെയ്യുമായിരുന്നു ...കാരണം തോൽപ്പിക്കുവാൻ എന്റെ ചുറ്റിലും ആളുകൾ നിരന്നപ്പോൾ, ഞാനിന്ന് ജീവിച്ചിരിക്കുന്നത് എന്റെ മാത്രം ദൃഢനിശ്ചയത്തിന്റെ വാശിയായിരുന്നു... ജീവിത വേഷങ്ങളിലൂടെ ഞാൻ കരഞ്ഞ പല വിധ കണ്ണുനീരിന്റെ മറുപടി ആയിരുന്നു ....അതേ ഞാൻ ജീവിച്ചിരിക്കേണ്ടതും, എന്റെ സന്തോഷങ്ങളെ ചേർത്തു പിടിയ്ക്കേണ്ടതും എന്റെ മാത്രം ആവശ്യമായിരുന്നു..
കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ പിറന്നാൾ ദിവസം തന്നെ തിരഞ്ഞെടുത്തു എന്നെ ഏറെ കരയിപ്പിച്ചിരുന്നവന്റെ സ്വഭാവ വൈചിത്ര്യങ്ങൾ കൃത്യമായി മനസ്സിൽ ഉണ്ട് ...അതൊരു ടോക്സിക് റിലേഷൻ ആണെന്ന് മനസ്സിലായി പുറത്തു കടക്കാൻ ആവതു ശ്രമിച്ചപ്പോഴെല്ലാം അതിക്രൂരമായി എന്നെ അവൻ തല്ലിച്ചതച്ചു...
എങ്ങനെയും എനിക്കെന്നെ തിരിച്ചു പിടിക്കാൻ 2024 ലെ ഡിസംബറിലെ കൊടും തണുപ്പിൽ വാരണാസിയിൽ നിന്നും അയോദ്ധ്യയ്ക്കു പോകുമ്പോൾ വഴി അരികിൽ കണ്ട വലിയൊരു ഹനുമാൻ അമ്പലത്തിന്റെ മുമ്പിൽ വണ്ടി നിർത്താൻ പറഞ്ഞപ്പോൾ ടാക്സി ഡ്രൈവർ പറഞ്ഞു "ഭയങ്കര തണുപ്പല്ലേ" അത് സാരമില്ല എന്നും പറഞ്ഞു ഞാൻ അവിടെ ചെന്ന് തെഴുതിറങ്ങുമ്പോൾ പൂജാരി പുറകിൽ നിന്ന് വിളിച്ചു ഇടതു കൈത്തണ്ടയിൽ കെട്ടി തന്ന രക്ഷാബന്ധൻ, സെക്കന്ദരാബാദിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ ഉള്ള മോർ ഗ്രിഗോറിയോസ് പള്ളിയിൽ വാഴ്ത്തിച്ച കുരിശ്ശിന്റെ ലോക്കറ്റ് ഉള്ള മാല ഇതിനെയൊക്കെ തെരുപ്പിടിച്ചു ഞാൻ എന്റെ അൻപതാം പിറന്നാൾ ദിവസം ഏറെ സമയം ബുർജ് ഖലീഫയിലെ 148 ഫ്ലോറിൽ ഇരുന്നു പുറത്തെ കാഴ്ചകളെ കൺ കുളിർക്കേ കണ്ടു ..കൈ എത്തിച്ചാൽ ആകാശത്തെ തൊടാൻ കഴിയുമായിരിക്കുമോ എന്നൊക്കെ അത്ഭുതത്തോടെ...
ആ സമയം അവിടെ ഒരു മലയാളി ഫാമിലി വരികയും, "ഇതെന്താ സെറ്റ് ഉടുത്തിരിക്കുന്നേ" എന്ന് ചോദിച്ചപ്പോൾ, "ഇന്നെന്റെ 50th birthday ആണ്, Celebrate ചെയ്യാൻ വന്നതാണ്..കേക്കിനു പകരം ഡോണറ്റ് കൊണ്ടു വന്നിട്ടുണ്ട്.. അതൊന്നു മുറിക്കണം എന്നാഗ്രഹമുണ്ട്" എന്ന് മറുപടി പറയുന്ന എന്നോട് "അതിനെന്താ മുറിച്ചു കൊള്ളൂ ഞാൻ വീഡിയോ പിടിക്കാം ചേച്ചി"എന്നവരുടെ മൂത്ത മകൾ പറഞ്ഞു. അങ്ങനെ ഡോണറ്റിന്റെ റെഡ് വെൽവെറ്റ് മുറിച്ചത് അവരുടെ ഏറ്റവും കുഞ്ഞു കൊച്ചിന് ആദ്യം കൊടുത്തു മറ്റുള്ളവർക്കും പങ്കു വെയ്ക്കുമ്പോൾ , ആ കുഞ്ഞ് എന്റെ വായിൽ ആ മധുരം വെച്ചു തന്നു കെട്ടിപ്പിടിച്ചപ്പോൾ, അവർ കോറസ്സായി Happy Birthday വിഷ് ചെയ്തതും, എന്റെ സന്തോഷത്തിൽ പങ്കു ചേർന്നതും ദൈവ നിശ്ചയം ആയിരുന്നിരിക്കാം ..... എന്റെ Silvi ആണ് ഡോണറ്റ് മേടിച്ചു തന്നു വിട്ടത്.
ആ ഫാമിലി പോയി കഴിഞ്ഞു ഞാൻ വെറുതേ മൊബൈൽ എടുത്തു നോക്കി..എന്റൊപ്പം ഞാൻ ഉണ്ടാക്കി കൊടുത്ത ഭക്ഷണം കഴിച്ചു എത്ര രുചിയാ നീയൊരു ചമ്മന്തി അരച്ചാലും എന്ന് പറഞ്ഞു ജീവിച്ച ആരേലും എനിക്ക് ഒരു Birthday wishes അയച്ചിട്ടുണ്ടോ എന്ന് ...ഇല്ല എന്ന് കണ്ടപ്പോൾ മനസ്സിലേയ്ക്ക് ഓടി വന്ന എന്റെ പാവം അമ്മച്ചിയും , എനിക്ക് നഷ്ട്ടപ്പെട്ട എന്റെ കരിമ്പനയും , കുഞ്ഞുംന്നാളിൽ ആസ്തമ അസുഖമുള്ള എന്നെ കരിമ്പന തോട്ടിൽ വെല്യ വെള്ളം പൊങ്ങുമ്പോൾ കൊണ്ട് പോയി കളയാൻ ചാച്ചൻ അമ്മച്ചിയോട് ഒച്ചയെടുത്തിരുന്നതും, പാലക്കുഴ സ്കൂളിൽ നിന്നും ആ ബാച്ചിലെ എല്ലാവരും ബാംഗ്ലൂർ, മൈസൂർ. ഊട്ടി, കൊടൈക്കനാൽ ടൂർ പോയപ്പോൾ 200 രൂപ കൊടുക്കാനില്ലാതെ പോകാതിരുന്ന ഞാൻ ഒരാളെ ഉണ്ടായിരുന്നുള്ളൂ..
വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം കൊണ്ട് ഹൈദരാബാദിലെ എന്റെ അതിജീവിത പോരാട്ടത്തിൽ എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്ന പല നാൽക്കവലകളും, പണ്ടൊരിക്കൽ ആത്മഹത്യ ചെയ്യാൻ പോയി നിന്ന റെയിൽവേ പാളവും, അന്നെന്നെ തട്ടിമാറ്റിയ ആ ഭിക്ഷാടകനും ഒക്കെയെന്റെ കണ്മുമ്പിൽ തെളിഞ്ഞു..
ഇക്കഴിഞ്ഞ 2025 ജനുവരിയിൽ ഹൈദരാബാദിലെ ആണുങ്ങൾ മാത്രമുള്ള Whatsapp ഗ്രൂപ്പിൽ എന്നെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചു പോസ്റ്റിട്ടവനെതിരെ കേസ് കൊടുത്തപ്പോൾ, ആ കേസിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട്, അവനെ പ്രീതിപ്പെടുത്താൻ വെച്ചൂട്ടിയ എന്റെ നെഞ്ചിൻ കൂട് മുട്ടു വെച്ചമർത്തി കൊല്ലാൻ ശ്രമിച്ചവനും, ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു നേരെ കാശുള്ളവന്റെ ഹുങ്കിനൊപ്പം അഹങ്കാരം കാണിച്ചപ്പോൾ, അവർക്കെതിരെ നിയമ യുദ്ധത്തിൽ 99% ജയിച്ചത് ഞാൻ തന്നെയാണ്. ബാക്കി 1% കോടതിയിൽ ഒറ്റയ്ക്കു വാദിച്ചു ജയിച്ചു എനിക്ക് ഒപ്പിടാൻ ഉള്ളതാണ്..
2025 ഫെബ്രുവരിയിൽ താമസിക്കുന്ന വീടിനു തീ പിടിച്ചപ്പോൾ, ഞാൻ വീട്ടിൽ ഇല്ലായിരുന്നത് കൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ടതും ഒക്കെ എന്റെ ഓർമ്മയിലേക്ക് പെരുവെള്ളപ്പാച്ചിൽ പോലെയെത്തി എന്നെ ഏറെ തളർച്ചയോടെ കരയിപ്പിച്ചു...കരയുന്ന എന്നെ ആശ്വസിപ്പിക്കുവാൻ ഒരു ജോർദാൻകാരി എന്റെ കൈ പിടിച്ചു കെട്ടിപ്പിടിച്ചു ....എന്തിനാ കരയുന്നേ എന്ന് ചോദിച്ച അവരോട് ഒന്നുമില്ല എന്ന് പറഞ്ഞു..
കാലം തന്ന ഓരോ ജീവിത പരീക്ഷണങ്ങളും ഈ ഞാൻ തന്നെ ആണോ കടന്നു പോന്നത് എന്നൊക്കെ ചിന്തിച്ചും ഫോട്ടോയും , വീഡിയോയും എടുക്കുന്ന ആർക്കും ശല്യമാകാതെ പിന്നേയും ഒരു മൂലയിൽ ഞാൻ ഇരിക്കുമ്പോൾ , പലവട്ടം ഫ്ലോർ മാനേജർ വന്നു പറഞ്ഞു Mam എല്ലാവരും റിഫ്രഷ്മെന്റ് കഴിച്ചു, അവരെല്ലാം പോകുകയും ചെയ്തു ... ഇനി നിങ്ങൾ മാത്രമേയുള്ളൂ.. അങ്ങനെ അത് കഴിക്കാൻ ലോഞ്ചിലേയ്ക്ക് പോകുമ്പോൾ ആ ഫുഡിന്റെ ഫോട്ടോ എടുക്കുന്നത് കണ്ട് Mam ഞാൻ എടുത്തു തരാം എന്നവർ പറഞ്ഞു തൊട്ടപ്പുറത്തെ ബാൽക്കണിയിൽ നിർത്തുമ്പോൾ, "Mam എന്താ ഒത്തിരി മണിക്കൂറുകൾ ഇവിടെ ചിലവഴിച്ചത്.. എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ..your dress looking very nice, ഞാൻ ആദ്യമായിട്ടാ കാണുന്നേ... ഇന്നെന്റെ 50 th birthday ആണെന്ന് പറഞ്ഞപ്പോൾ "Many many happy returns of the day, happy birthday mam, welcome to Burj Khalifa 148th floor" എന്ന് wish ചെയ്തു കൊണ്ട് വീഡിയോ എടുത്തു. ഈ സമയം അല്ലാഹു അക്ബർ എന്ന ബാങ്കുവിളി കൂടി കേൾക്കാൻ ഭാഗ്യം ലഭിച്ചു..എനിക്ക് അത് കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ...കാരണം "അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരും എല്ലാരും യത്തീമുകൾ" ആയിരുന്നേനെ എന്നെ ഇത്രനാൾ കാത്തു രക്ഷിച്ച അദൃശ്യ ശക്തികളായ ഹിന്ദുവും, ക്രിസ്ത്യനും, മുസ്‌ലീമും ആയ എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് കൺ കോണിൽ പിന്നേയും ഉരുണ്ടു കൂടിയ സന്തോഷ കണ്ണുനീരിനെ കൈ വിരൽ കൊണ്ട് തട്ടി മാറ്റി 148 ൽ നിന്നും 125th ഫ്ലോറിൽ പോയി. നാലു പെരുന്നാളിന് ആളുകൾ ഉണ്ടായിരുന്നതിനാൽ അധിക സമയം അവിടെ നിന്നില്ല. പിന്നെ, ഈ ലോകത്തുള്ള നാനാ ഭാഗത്തു നിന്നും വന്ന പല ഭാഷകൾ സംസാരിക്കുന്ന മനുഷ്യർക്കൊപ്പം താഴേക്കു പോകാൻ ലിഫ്റ്റിനടത്തു ക്യൂ നിൽക്കുമ്പോൾ ഒത്തിരി പേർ പരിചയപ്പെട്ടു..
അതിലെ ഇന്ത്യക്കാരിൽ കുറച്ചു പേർ ചോദിച്ചു "Mam കേരളത്തിൽ നിന്നല്ലേ എന്തു ഭംഗിയാ ഡ്രസ്സ് കാണാൻ".. "അതേ ഞാൻ കേരളത്തിൽ നിന്നാണ്, മലയാളി ആണ്, ഹൈദരാബാദിൽ നിന്നുമാണ് വന്നത്"....
"സെറ്റ് മുണ്ടും, മുല്ലപ്പൂവും, ഹൈദരാബാദ് പേളും അണിഞ്ഞു ഒരു മലയാളി പെണ്ണും ബുർജിൽ അൻപതാം പിറന്നാൾ ആഘോഷിച്ചിട്ടില്ല" എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി, എന്നോ മരിച്ചു പോകേണ്ടിയിരുന്ന ഞാൻ ഇക്കണ്ട കാലം ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായി ബുർജ് ഖലീഫയുടെ ചരിത്രത്തിലേയ്ക്ക് എന്റെ പേര് കൂടി എഴുതി ചേർത്തു അങ്ങനെ, അമ്മച്ചി മരിച്ചതിനു ശേഷമുള്ള ഇക്കണ്ട വർഷങ്ങളിൽ അതിവേദനകളുടെ , ഒറ്റപ്പെടലിന്റെ തോണി തുഴഞ്ഞു, സന്ധിയില്ലാ സമരം ചെയ്ത് ലോകം കീഴടക്കി, ജീവിതം അതിധന്യമാക്കിയ അത്യാഹ്ളാദത്തോടെ ഒരു മിനിറ്റ് കൊണ്ട് താഴെ എത്തി..
ദുബായ് ഡയറീസ് "തുടരും"