ഉടൻ മടങ്ങിയെത്താമെന്ന് വാക്കു നൽകിയവൾ, കുടുംബത്തിന്റെ അത്താണി: രഞ്ജിതയ്ക്കു നാടിന്റെ അന്ത്യാഞ്ജലി Emotional last rites for Ranjitha
രഞ്ജിതയെ അവസാനമായി ഒരു നോക്കു കാണാൻ സ്നേഹവായ്പോടെ നാട് ഒന്നാകെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. കുരുന്നു കൈകളിൽ പനിനീർ പൂക്കളുമായാണ് ഇരവിപേരൂർ ഒഇഎം സ്കൂളിലെ കുട്ടികൾ ആദരമർപ്പിക്കാൻ എത്തിയത്.ആദരാഞ്ജലി അർപ്പിക്കാനുള്ളവരുടെ നിര പലപ്പോഴും സ്കൂൾ ഗേറ്റിനു പുറത്തേക്കു നീണ്ടു.
രഞ്ജിതയെ അവസാനമായി ഒരു നോക്കു കാണാൻ സ്നേഹവായ്പോടെ നാട് ഒന്നാകെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. കുരുന്നു കൈകളിൽ പനിനീർ പൂക്കളുമായാണ് ഇരവിപേരൂർ ഒഇഎം സ്കൂളിലെ കുട്ടികൾ ആദരമർപ്പിക്കാൻ എത്തിയത്.ആദരാഞ്ജലി അർപ്പിക്കാനുള്ളവരുടെ നിര പലപ്പോഴും സ്കൂൾ ഗേറ്റിനു പുറത്തേക്കു നീണ്ടു.
രഞ്ജിതയെ അവസാനമായി ഒരു നോക്കു കാണാൻ സ്നേഹവായ്പോടെ നാട് ഒന്നാകെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. കുരുന്നു കൈകളിൽ പനിനീർ പൂക്കളുമായാണ് ഇരവിപേരൂർ ഒഇഎം സ്കൂളിലെ കുട്ടികൾ ആദരമർപ്പിക്കാൻ എത്തിയത്.ആദരാഞ്ജലി അർപ്പിക്കാനുള്ളവരുടെ നിര പലപ്പോഴും സ്കൂൾ ഗേറ്റിനു പുറത്തേക്കു നീണ്ടു.
രഞ്ജിതയെ അവസാനമായി ഒരു നോക്കു കാണാൻ സ്നേഹവായ്പോടെ നാട് ഒന്നാകെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. കുരുന്നു കൈകളിൽ പനിനീർ പൂക്കളുമായാണ് ഇരവിപേരൂർ ഒഇഎം സ്കൂളിലെ കുട്ടികൾ ആദരമർപ്പിക്കാൻ എത്തിയത്.ആദരാഞ്ജലി അർപ്പിക്കാനുള്ളവരുടെ നിര പലപ്പോഴും സ്കൂൾ ഗേറ്റിനു പുറത്തേക്കു നീണ്ടു. സഹപാഠികളും പരിചയക്കാരും നിറകണ്ണുകളോടെ യാത്രാമൊഴി നൽകി.പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ ഇന്നലെ രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണു പൊതുദർശനം നടത്തിയത്. ഇതിനു ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കുറങ്ങഴ ശ്രീരാമകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗ പ്രതിനിധികൾ സംസ്കാര ചടങ്ങിനു നേതൃത്വം നൽകി.ഇന്നലെ രാവിലെ നിശ്ചയിച്ച സമയത്തിനും അൽപം മുൻപു തന്നെ ഭൗതികശരീരവും വഹിച്ചുള്ള ആംബുലൻസ് പുല്ലാടെത്തി.
പൊതു ദർശനത്തിനായി പന്തൽ ഒരുക്കുന്നത് ഉൾപ്പെടെ കോയിപ്രം പഞ്ചായത്തും സ്കൂൾ അധികൃതരും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.എൻ.വാസവൻ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ,മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവരും ആദരം അർപ്പിച്ചു.സങ്കടക്കടലിൽ പ്രകൃതി പോലും തേങ്ങുന്നപോലെ പൊതുദർശനം കഴിഞ്ഞു വീട്ടിലേക്കു മൃതദേഹം എത്തിക്കുന്ന സമയത്തു ശക്തമായ മഴയായിരുന്നു.
രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.
രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.
ഉടൻ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് രഞ്ജിത അവസാനം ലണ്ടനിലേക്കു പോകാനിറങ്ങിയത്. 12 ദിവസത്തിനു ശേഷം നാടിനു നോവായി തിരികെയെത്തിയതു രഞ്ജിതയുടെ മൃതദേഹമാണ്. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ ശേഷം ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് രഞ്ജിതയുടെ മൃതദേഹമെത്തിച്ചത്. സഹോദരൻ രതീഷ് ജി.നായരും അമ്മാവൻ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു.നാട്ടിൽനിന്നു രഞ്ജിതയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണു വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്.തുടർന്ന് സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്കു റോഡ് മാർഗം കൊണ്ടു പോയി. ജില്ലാ അതിർത്തിയായ ഏനാത്ത് മുതൽ ആറന്മുള പൊലീസ് ആംബുലൻസിനൊപ്പം യാത്ര ചെയ്തു.
രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.
രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.