അന്തിയുറങ്ങാൻ കൊതിച്ച വീടിന്റെ ഹാളിൽ രഞ്ജിതയെ കിടത്തി, കണ്ണീർക്കടലായി പുതിയ വീട്: യാത്രാമൊഴി Air India Plane Crash... Ranjitha’s body brought home for final rites
ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ഉപേക്ഷിച്ച് രഞ്ജിത യാത്രയാകുകയാണ്. എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ തിരുവല്ല സ്വദേശി അവസാന യാത്രയ്ക്കായി സ്വദേശത്തെത്തുമ്പോൾ ചില കാഴ്ചകൾ ഹൃദയം മുറിക്കുന്നു. ഈ മാസം 28നു പാലുകാച്ചൽ നടക്കേണ്ട പുതിയ വീടിന്റെ ഹാളിലാണ് രഞ്ജിതയുടെ മൃതദേഹം കിടത്തിയത്. വിമാനാപകടം നടന്ന
ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ഉപേക്ഷിച്ച് രഞ്ജിത യാത്രയാകുകയാണ്. എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ തിരുവല്ല സ്വദേശി അവസാന യാത്രയ്ക്കായി സ്വദേശത്തെത്തുമ്പോൾ ചില കാഴ്ചകൾ ഹൃദയം മുറിക്കുന്നു. ഈ മാസം 28നു പാലുകാച്ചൽ നടക്കേണ്ട പുതിയ വീടിന്റെ ഹാളിലാണ് രഞ്ജിതയുടെ മൃതദേഹം കിടത്തിയത്. വിമാനാപകടം നടന്ന
ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ഉപേക്ഷിച്ച് രഞ്ജിത യാത്രയാകുകയാണ്. എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ തിരുവല്ല സ്വദേശി അവസാന യാത്രയ്ക്കായി സ്വദേശത്തെത്തുമ്പോൾ ചില കാഴ്ചകൾ ഹൃദയം മുറിക്കുന്നു. ഈ മാസം 28നു പാലുകാച്ചൽ നടക്കേണ്ട പുതിയ വീടിന്റെ ഹാളിലാണ് രഞ്ജിതയുടെ മൃതദേഹം കിടത്തിയത്. വിമാനാപകടം നടന്ന
ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ഉപേക്ഷിച്ച് രഞ്ജിത യാത്രയാകുകയാണ്. എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ തിരുവല്ല സ്വദേശി അവസാന യാത്രയ്ക്കായി സ്വദേശത്തെത്തുമ്പോൾ ചില കാഴ്ചകൾ ഹൃദയം മുറിക്കുന്നു. ഈ മാസം 28നു പാലുകാച്ചൽ നടക്കേണ്ട പുതിയ വീടിന്റെ ഹാളിലാണ് രഞ്ജിതയുടെ മൃതദേഹം കിടത്തിയത്. വിമാനാപകടം നടന്ന സമയത്തു കുട്ടികളെ രഞ്ജിതയുടെ മരണ വാർത്ത അറിയിച്ചിരുന്നില്ല. അമ്മയ്ക്ക് അപകടം പറ്റിയെന്നു മാത്രമായിരുന്നു അവർ അറിഞ്ഞത്. തങ്ങൾ കാത്തിരുന്ന അമ്മയുടെ ഫോൺ വിളി പോലും ഇനിയുണ്ടാകില്ലെന്നു കുട്ടികൾ പിന്നീടാണറിയുന്നത്. മുത്തശ്ശി തുളസിയുടെ അടുത്തിരുന്നു വാവിട്ടു കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
5 വർഷം മുൻപ് മസ്കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വർഷം മുൻപാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്.
അതിനിടെ യുകെയിൽ ജോലി കിട്ടിയപ്പോൾ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലും ഇരവിപേരൂർ ഒഇഎം സ്കൂളിലും ചേർത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിർത്തി മടങ്ങി. വീടുപണി തീർത്ത് എത്രയും വേഗം അമ്മയ്ക്കും മക്കൾക്കുമൊപ്പം നിൽക്കാൻ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത.
കഠിനാധ്വാനി, കുടുംബത്തിന്റെ അത്താണി
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ കുടുംബത്തെ ചേർത്തു പിടിച്ച് ധൈര്യത്തോടെ ജീവിച്ചയാളാണു രഞ്ജിത. സുഹൃത്തുക്കളെല്ലാം ഓർക്കുന്നത് കഠിനാധ്വാനിയായ ആ പെൺകുട്ടിയെക്കുറിച്ചാണ്. മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് അവർക്ക് ധൈര്യം പകർന്നതും രഞ്ജിതയാണ്.മക്കൾക്കും അമ്മയ്ക്കുമൊപ്പം താമസിക്കുക എന്ന ആഗ്രഹത്തോടെ തറവാടിനടുത്തു പുതിയ വീടിന്റെ നിർമാണം തുടങ്ങിയതും അങ്ങനെയാണ്. 2019ൽ തന്നെ രഞ്ജിതയ്ക്ക് ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് അവസാനം നാട്ടിലെത്തിയത്.ഓഗസ്റ്റോടെ ലണ്ടനിലെ ജോലി അവസാനിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ വിമാനാപകടത്തോടെ രഞ്ജിതയുടെ സ്വപ്നങ്ങളും എരിഞ്ഞടങ്ങി.
നോവായി ആ വരികൾ
ഒമാനിൽ നിന്നു ലണ്ടനിലേക്കു രഞ്ജിത ജോലി മാറിയപ്പോൾ സഹപ്രവർത്തകർ നൽകിയ മെമന്റോയിലെ വരികൾ ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു രഞ്ജിതയെന്നതിനു സാക്ഷ്യമായി ഈ ഫലകം വാടകവീട്ടിൽ ഇപ്പോളുമുണ്ട്. അതിലെ വരികൾ ഇങ്ങനെ:
‘വേർപെടുന്നൊരു കാറ്റിനു പറയാൻ
കാലമരുളിയ സൗഹൃദമുണ്ട്
കാത്തു നിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമകളുണ്ട്.
തുടികൊട്ടും മനസുകളാലെ അതിരറ്റ
പ്രതീക്ഷകൾ പൂക്കാൻ, നാളേക്ക് വെളിച്ചം
വീശാൻ നന്മകൾ നേരുന്നു... ’