‘സുൽഫത്ത് കെട്ടിയത് സിനിമാ നടനെയല്ല, വക്കീലിനെയാണ്’
സിനിമാ താരങ്ങളുടെ തിരക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഷൂട്ടിംഗിനും മറ്റുമായി ദൂര ദേശങ്ങളിൽ മാസങ്ങളോളം തങ്ങുന്നവരാണ് സിനിമാക്കാർ. ഇതിനിടയ്ക്ക് കുടുംബത്തെ വിട്ട് ഏറെ നാൾ മാറി നിൽക്കുക എന്നതാണ് സിനിമാ പ്രവർത്തകരെ സംബന്ധിച്ചടത്തോളം വിഷമകരം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബബന്ധം
സിനിമാ താരങ്ങളുടെ തിരക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഷൂട്ടിംഗിനും മറ്റുമായി ദൂര ദേശങ്ങളിൽ മാസങ്ങളോളം തങ്ങുന്നവരാണ് സിനിമാക്കാർ. ഇതിനിടയ്ക്ക് കുടുംബത്തെ വിട്ട് ഏറെ നാൾ മാറി നിൽക്കുക എന്നതാണ് സിനിമാ പ്രവർത്തകരെ സംബന്ധിച്ചടത്തോളം വിഷമകരം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബബന്ധം
സിനിമാ താരങ്ങളുടെ തിരക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഷൂട്ടിംഗിനും മറ്റുമായി ദൂര ദേശങ്ങളിൽ മാസങ്ങളോളം തങ്ങുന്നവരാണ് സിനിമാക്കാർ. ഇതിനിടയ്ക്ക് കുടുംബത്തെ വിട്ട് ഏറെ നാൾ മാറി നിൽക്കുക എന്നതാണ് സിനിമാ പ്രവർത്തകരെ സംബന്ധിച്ചടത്തോളം വിഷമകരം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബബന്ധം
സിനിമാ താരങ്ങളുടെ തിരക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഷൂട്ടിംഗിനും മറ്റുമായി ദൂര ദേശങ്ങളിൽ മാസങ്ങളോളം തങ്ങുന്നവരാണ് സിനിമാക്കാർ. ഇതിനിടയ്ക്ക് കുടുംബത്തെ വിട്ട് ഏറെ നാൾ മാറി നിൽക്കുക എന്നതാണ് സിനിമാ പ്രവർത്തകരെ സംബന്ധിച്ചടത്തോളം വിഷമകരം.
എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബബന്ധം പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന ഒരാളുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ആ ‘ഫാമിലി മാൻ’.
മമ്മൂട്ടിയുടെ കുടുംബസ്നേഹത്തെപറ്റി മുകേഷ് പറഞ്ഞ വാക്കുകളാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.
‘മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും.
ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷം ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്.
മമ്മൂക്കയുടെ ഈ കരുതലിനെ പറ്റി ഒരിക്കൽ അദ്ദേഹത്തോട് തന്നെ ആരാഞ്ഞിരുന്നു. ‘എന്താണ് മമ്മൂക്ക നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ?
അപ്പോൾ അദ്ദേഹം എനിക്ക് തന്നൊരു മറുപടി പ്രസക്തമാണ്. ‘നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.’
‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ.
അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്.’–ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’–മുകേഷ് പറഞ്ഞു.