‘സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നു’: രൂക്ഷ ഭാഷയില് പ്രതികരിച്ച് ജോയ് മാത്യു Joy Mathew Slams Critics of Salim Kumar's Death
നടൻ ജോയ് മാത്യു, അന്തരിച്ച നടൻ സലിം കുമാറിന്റെ മരണത്തെയും ആശുപത്രിവാസത്തെയും സംബന്ധിച്ച് ആക്ഷേപകരമായ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ ശക്തമായി രംഗത്തെത്തി. സലിം കുമാറിൻ്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിദ്വേഷം കാരണം അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങുകളേയും മരണത്തെയും അധിക്ഷേപിച്ച അപരിഷ്കൃത സംഘങ്ങളെ ജോയ് മാത്യു വിമർശിച്ചു. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരും മുഖമുള്ളവരുമായ സൈബർ പോരാളികൾ (കോമാളികൾ) ആണ് ഇത്തരം "മരണോത്സവ നർത്തകർ" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെയും രാഷ്ട്രീയ സംസ്കാരത്തെയും ചോദ്യം ചെയ്ത ജോയ് മാത്യു, ഒരു കലാകാരൻ്റെ മൃതദേഹത്തോട് പോലും ആദരവ് കാണിക്കാത്ത പ്രവണതയെ ശക്തമായി അപലപിച്ചു. ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടും എന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
നടൻ ജോയ് മാത്യു, അന്തരിച്ച നടൻ സലിം കുമാറിന്റെ മരണത്തെയും ആശുപത്രിവാസത്തെയും സംബന്ധിച്ച് ആക്ഷേപകരമായ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ ശക്തമായി രംഗത്തെത്തി. സലിം കുമാറിൻ്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിദ്വേഷം കാരണം അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങുകളേയും മരണത്തെയും അധിക്ഷേപിച്ച അപരിഷ്കൃത സംഘങ്ങളെ ജോയ് മാത്യു വിമർശിച്ചു. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരും മുഖമുള്ളവരുമായ സൈബർ പോരാളികൾ (കോമാളികൾ) ആണ് ഇത്തരം "മരണോത്സവ നർത്തകർ" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെയും രാഷ്ട്രീയ സംസ്കാരത്തെയും ചോദ്യം ചെയ്ത ജോയ് മാത്യു, ഒരു കലാകാരൻ്റെ മൃതദേഹത്തോട് പോലും ആദരവ് കാണിക്കാത്ത പ്രവണതയെ ശക്തമായി അപലപിച്ചു. ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടും എന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
നടൻ ജോയ് മാത്യു, അന്തരിച്ച നടൻ സലിം കുമാറിന്റെ മരണത്തെയും ആശുപത്രിവാസത്തെയും സംബന്ധിച്ച് ആക്ഷേപകരമായ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ ശക്തമായി രംഗത്തെത്തി. സലിം കുമാറിൻ്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിദ്വേഷം കാരണം അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങുകളേയും മരണത്തെയും അധിക്ഷേപിച്ച അപരിഷ്കൃത സംഘങ്ങളെ ജോയ് മാത്യു വിമർശിച്ചു. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരും മുഖമുള്ളവരുമായ സൈബർ പോരാളികൾ (കോമാളികൾ) ആണ് ഇത്തരം "മരണോത്സവ നർത്തകർ" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെയും രാഷ്ട്രീയ സംസ്കാരത്തെയും ചോദ്യം ചെയ്ത ജോയ് മാത്യു, ഒരു കലാകാരൻ്റെ മൃതദേഹത്തോട് പോലും ആദരവ് കാണിക്കാത്ത പ്രവണതയെ ശക്തമായി അപലപിച്ചു. ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടും എന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
അന്തരിച്ച നടൻ സലിം കുമാറിന്റെ ആശുപത്രിവാസത്തേയും മരണത്തേയും ആക്ഷേപിച്ചവർക്ക് മറുപടിയുമായി നൽകി നടൻ ജോയ് മാത്യു. സലിം കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ് മാത്യുവിന്റെ രൂക്ഷ ഭാഷയിലുള്ള കുറിപ്പ്.
‘സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്.
സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.
‘മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം’ (ചിരിക്കരുത്) വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് ? ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത - ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ/സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നർത്തകരുടെ ചില എഫ്.ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്;അടിമകൾ ആഹ്ലാദിക്കട്ടെ!)’ എന്നാണ് ജോയ് മാത്യു കുറിച്ചത്...