അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചു! ആശ്രയമാകേണ്ട പിതാവ് ജയിലിൽ, കുടിയിറക്കലിന്റെ വക്കിൽ കുട്ടികൾ
അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ് പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയും ദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ
അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ് പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയും ദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ
അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ് പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയും ദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ
അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ് പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയും ദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ ദുർഗതി. ഒന്നര വർഷം മുൻപാണ് ജിൻസി ഭർത്താവ് ദീപുവിന്റെ വെട്ടേറ്റ് മരിച്ചത്. പത്തു വയസ്സുകാരനായ മകന്റെ കൺമുൻപിലായിരുന്നു കൊലപാതകം. തുടർന്ന് ദീപു ജയിലിലായി.
അന്നുമുതൽ ജിൻസിയുടെ അമ്മ ലതയുടെ സംരക്ഷണയിലാണ് കുട്ടികൾ. കൊട്ടാരക്കര താലൂക്ക് ഗ്രാമ വികസന ബാങ്കിന്റെ കടയ്ക്കൽ ശാഖയിൽ നിന്നു 6 ലക്ഷം രൂപ വായ്പയെടുത്താണ് ജിൻസി വീട് നിർമിച്ചത്. ജിൻസി മരിച്ചതോടെ വായ്പ തുക അടയ്ക്കാനായില്ല. 7 ലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ചാണ് ബാങ്ക് അടുത്തിടെ നോട്ടിസ് അയച്ചത്.
ലതയുടെ തുച്ഛ വരുമാനത്തിൽ നിന്ന് വായ്പ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയിലാണ് ലതയും കുട്ടികളും.