പരീക്ഷ എഴുതിയിട്ട് ഉത്തരങ്ങൾ ഒരാവർത്തി കൂടി വായിച്ചു നോക്കാൻ പോലും സമയം കിട്ടിയില്ല ശ്രീപാർവതിക്ക്, തൊട്ടടുത്ത മുഹൂർത്തത്തിൽ നടക്കേണ്ട കല്യാണത്തിനായി വരൻ അർജുൻ കിലോമീറ്ററുകൾക്കപ്പുറത്ത് കാത്തിരിക്കുന്നു. തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ പരീക്ഷാഹാളിൽ നിന്നു ശ്രീപാർവതി എത്തിയതു ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ കതിർ മണ്ഡപത്തിലേക്കാണ്. ബിജെപി സംസ്ഥാന സമിതിയംഗവും ഓയിൽപാം ഇന്ത്യ ഡയറക്ടറുമായ പ്രയാർ പാണ്ടനാട് മൂലവീട്ടിൽ കെ.എസ്.രാജന്റെയും ബിനു രാജന്റെയും മകളാണു ശ്രീപാർവതി.
പന്തളം തുഷാരയിൽ പരേതനായ സുധാകരന്റെയും പുഷ്പയുടെയും മകൻ അർജുൻ എസ്.ഉണ്ണിത്താനുമായി ശ്രീപാർവതിയുടെ വിവാഹം 6 മാസം മുൻപേ തീരുമാനിച്ചുറപ്പിച്ചതാണ്. എംസിഎ നാലാം സെമസ്റ്റർ വിദ്യാർഥിനിയായാണ് ശ്രീപാർവതി. പരീക്ഷ മേയിൽ നടക്കേണ്ടതാണ്, പക്ഷേ വൈകി.
വിവാഹം മാറ്റിവയ്ക്കാനും കഴിയില്ല. പരീക്ഷ എഴുതിയ ശേഷം മണ്ഡപത്തിലെത്താമെന്ന നിബന്ധനയ്ക്കു വരനും വീട്ടുകാരും സമ്മതം മൂളിയതോടെ പരീക്ഷയും കല്യാണവും മംഗളമായി നടന്നു. 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. 11..40 നും 12.05 നും മധ്യേ ആയിരുന്നു മുഹൂർത്തം. പരീക്ഷാഹാളിൽ നിന്നു 11 മണി കഴിഞ്ഞപ്പോഴേ ശ്രീപാർവതി ഇറങ്ങി. എംസിഎയുടെ എംജി സർവകലാശാല പരീക്ഷയിൽ കഴിഞ്ഞ 3 സെമസ്റ്ററിലും ഒന്നാമതായിരുന്നു ശ്രീപാർവതി.
Read More...
സെമസ്റ്റർ പരീക്ഷ കഴിഞ്ഞയുടൻ മണവാട്ടി കതിർമണ്ഡപത്തിലേക്ക്; ശ്രീപാർവതിയ്ക്ക് പരിണയം!
ചിക്കൻപോക്‌സ് വന്നാൽ കുളിക്കരുതെന്ന് കേട്ടിട്ടുണ്ടോ? ഈ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ...