ADVERTISEMENT
വ്യക്തിജീവിതം ഇത്രയേറെ ചർച്ച ചെയ്ത ഒരു സംവിധായകൻ ബോളിവുഡിൽ ഉണ്ടായിട്ടില്ല. കരൺ ജോഹറിന്റെ ലൈംഗിക കാഴ്ചപ്പാടും ജീവിതവും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സ്വന്തം ലൈംഗിക താൽപര്യങ്ങളെക്കുറിച്ചും ഷാരൂഖുമായി ചേർന്നുണ്ടായ അപവാദ പ്രചരണങ്ങളെക്കുറിച്ചും തുറന്നുപറയുന്നു.

കരണും ഷാരൂഖും ലൈംഗിക പങ്കാളികളാണെന്ന വാര്‍ത്തകള്‍ ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. അണ്‍സ്യൂട്ടബിള്‍ ബോയ്' എന്ന ജീവചരിത്രത്തിലാണ് കരണിന്റെ തുറന്നുപറച്ചില്‍. പൂനം സക്സേനയാണ് സഹ എഴുത്തുകാരി. എന്റെ ലൈംഗിക ചിന്തയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനെക്കുറിച്ച് പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. അതു തുറന്നുപറയാനും സാധിക്കില്ല. ഞാന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. അതുമതി ജയിലിലാകാന്‍.

എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. ചിലപ്പോള്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം ഞാൻ. അതൊക്കെ എന്റെ സ്വകാര്യതകളാണ്. ഒറ്റയ്ക്കു ജീവിയ്ക്കുന്നതിനാല്‍ ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അതില്‍ എനിക്ക് വിഷമം ഇല്ല. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങള്‍ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാനും വകവയ്ക്കാതിരിക്കാനും ഞാന്‍ പഠിച്ചു കഴിഞ്ഞു- കരണ്‍ ജോഹര്‍ പറഞ്ഞു.

എന്നെയും ഷാരൂഖിനെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ട്. പക്ഷേ ചിലത് മറക്കാനാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ ഷാരൂഖുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചു. വൃത്തികെട്ട ചോദ്യമായിരുന്നു അത്. സത്യത്തില്‍ അത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യം തോന്നി. 'സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക' എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് ചോദിച്ചത്.

ആളുകള്‍ക്ക് എങ്ങനെ ഇതുപോലെ ചിന്തിക്കാനും സംസാരിക്കാനും സാധിക്കുന്നു. ഷാരൂഖ് തന്നെ ട്വിറ്ററിൽ ദിവസം നൂറോളം വിമർശനങ്ങളുടെ സന്ദേശം കണ്ടാണ് എഴുന്നേല്‍ക്കുന്നത്. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിര്‍ന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ്. കരണ്‍ ജോഹര്‍ പറയുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT