Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
October 2025
കെട്ടുകാഴ്ചകളും കുത്തിയോട്ടവുമുള്ള, മാവേലിക്കരയുടെ കാഴ്ചകളിൽ വേറിട്ട പലതുമുണ്ട്. ഓണാട്ടുകരയുടെ പൈതൃകത്തെ ശിരസ്സിലേറ്റുന്ന ആ നഗരത്തിലൂടെ സഞ്ചരിച്ചാലോ? നൂറ്റാണ്ടുകൾക്കു പിന്നിൽ, മലയാളക്കരയുടെ തന്നെ ചരിത്രത്തിലാണു നാമെത്തുക. കടവത്ത് അടുത്ത തോണി പശ്ചിമഘട്ടത്തിൽ നിന്നു കാടും മേടും കടന്ന് ഒഴുകി എത്തുന്ന
ഇന്ത്യയിൽ രാജ്യാന്തര അതിർത്തികളിൽ ബോർഡർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യത്തേത് പ്രസിദ്ധമായ വാഗാ അതിർത്തിയാണ്. പഞ്ചാബിൽ അമൃത്സറിൽ നിന്ന് 32 കിലോമീറ്റർ മാറി വാഗാ–അട്ടാരി അതിർത്തിയിൽ അര നൂറ്റാണ്ടിലേറെയായി സായാഹ്നത്തിൽ പതാക താഴ്ത്തൽ ചടങ്ങ് ആഘോഷമായി നടക്കുന്നു.
വിമാനയാത്രകൾ ഒഴിവാക്കി സഞ്ചരിക്കുന്നത് ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ പലരേയും ആ മാർഗം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് ടിക്കറ്റ് നിരക്കാണ്. അൽപം ശ്രദ്ധയോടെ സഞ്ചാരം പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് എടുക്കാം. ആദ്യത്തേത് കഴിയുന്നതും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുക എന്നതാണ്. ചില
ഒരു സഞ്ചാരിയെ സംബന്ധിച്ച് രാജ്യാന്തര യാത്രയിൽ ഏറ്റവും നിർണായകമായ രേഖയാണ് വീസ. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാന് വേണ്ട അനുമതിപത്രമാണിത്. പോകുന്ന രാജ്യത്ത് പഠിക്കാനോ ജോലി ചെയ്യാനോ താമസിക്കാനോ ആ രാജ്യത്തിന്റെ അധികാരികൾ നൽകുന്ന അനുവാദമാണ് വീസ. ചിലപ്പോഴൊക്കെ, നയതന്ത്ര ബന്ധങ്ങൾ മൂലം പരസ്പരം രണ്ട്
സഞ്ചാരികൾക്ക് കത്തുകളും പോസ്റ്റ് ഓഫിസുകളും അനിവാര്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഡെസ്റ്റിനേഷനുകളിലെ പരിചയക്കാരെ എത്തിച്ചേരുന്ന തീയതികളും ഇടവുമൊക്കെ മുൻകൂട്ടി അറിയിക്കാനും നീണ്ട പര്യടനങ്ങളിലെ വിശേഷങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ അറിയിക്കാനുമൊക്കെ കത്തുകളയച്ചിരുന്ന ആ കാലം പോയ്മറഞ്ഞു.
2024 നവംബറിലെ നേപ്പാൾ ട്രിപ്പിനിടയിൽ ഒരു ദിവസം. ആകാംക്ഷാഭരിതരായിരുന്ന മുഖങ്ങൾ മുകളിലെ സങ്കീർണമായ കൊത്തുപണികൾ നിറഞ്ഞ കട്ടിളകളുള്ള ജനാലയില് തന്നെ കണ്ണുകളുറപ്പിച്ച് നിന്നു. ദേവി ദർശനം നൽകാനെത്തുന്നത് അവിടെയാണ്. പെട്ടന്ന് ഒരു പുരുഷൻ അവിടേക്ക് കടന്നു വന്ന് ക്യാമറകൾ എല്ലാം ഓഫ് ചെയ്ത് മാറ്റി വയ്ക്കാൻ
ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ ഗുൽമാർഗിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ സീസണില് ആദ്യമായി മഞ്ഞു പൊഴിഞ്ഞു. പച്ച പുതച്ച പുൽമൈതാനങ്ങൾക്കും കോണിഫറസ് മരങ്ങളുടെ തലപ്പൊക്കത്തിനും മുകളിലുള്ള അഫർവത് പർവത നിരകൾ വെള്ള പുതച്ചു തുടങ്ങി. വടക്കൻ കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് വ്യാഴാഴ്ചയും
ഏതു വന്യജീവിയിലും ഉത്കണ്ഠയും അസ്വസ്ഥതയും ഭയവുമുണർത്തുന്നതാണ് മനുഷ്യ സാന്നിധ്യം. കാട്ടിൽ തന്റേതായ പ്രദേശം അടക്കിവാഴുന്ന കടുവകളിൽ പോലും അവന്റെ ഭൂപരിധിയിലെത്തുന്ന മനുഷ്യനിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണതയാണ് കണ്ടിട്ടുള്ളത്. കടുവയെ പോലും നിശ്ചിത ദൂരപരിധിയിൽ നിന്ന് വീക്ഷിക്കാറുള്ള മാനുകളും മ്ലാവുകളും
ദസറയുടെ മായിക ലോകം ഇതാ സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുന്നു. ദീപാലംകൃതവും വരണാഭവുമായ വീഥികൾ. ആവേശത്തിന്റെ, ആമോദത്തിന്റെ ദസറക്കാലത്തിന് തിങ്കളാഴ്ച തുടക്കമായി. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് 1610 മുതൽ വൊഡയാർ രാജവംശം പിന്തുടരുന്ന ആചാരമാണ് ദസറ. ദീപാലംകൃതമായമായ മൈസൂർ കൊട്ടാരത്തിന്റെ
ഈ വർഷത്തെ ഒക്ടോബർഫെസ്റ്റിന് തുടക്കമായിട്ട് രണ്ട് ദിവസമായി. ബ്രൂവറികളുടെ നഗരമായ മ്യൂണിച്ചിലെ തെരേസിയൻവീസിൽ ബ്രൂവറികളൊരുക്കുന്ന പന്തലുകളിലേക്ക് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് ഒക്ടോബർ അഞ്ച് വരെ തുടരും... കഴിഞ്ഞ വർഷത്തെ ഒക്ടോബർഫെസ്റ്റിലെ നേർ അനുഭവങ്ങൾ
ടെറിറ്റോറിയൽ ഫൈറ്റിൽ സാരമായ പരുക്കേറ്റ തഡോബ കടുവ സംരക്ഷണ കേന്ദ്രത്തിലെ പ്രസിദ്ധനായ കടുവ ഛോട്ടമട്കയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യയിലെ കടുവ സംരക്ഷണ വന കേന്ദ്രങ്ങളിൽ മികച്ച സഫാരികൾക്ക് പ്രശസ്തമായ മഹാരാഷ്ട്രയിലെ തഡോബയിൽ ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന കടുവയാണ് സി എം എന്ന ചുരുക്കപ്പേരിൽ
ഉംലിങ് ലാ ചുരത്തിനും മുകളിൽ വരുന്നു പുതിയ ചുരം, ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാത എന്ന നേട്ടത്തിന് പുതിയ അവകാശി വരുന്നു. കിഴക്കൻ ലഡാക്കിൽ 19400 അടി ഉയരത്തിൽ നിർമാണം പൂർത്തിയായി വരുന്ന മിഗ് ലാ ചുരമാണ് ഈ ബഹുമതി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ ലഡാക്കിലെ തന്നെ ഡെംചോക്ക് ഗ്രാമത്തെ
ഗുരുവായൂരിലെ ആനചരിതത്തിന്റെ പരമ്പര കാക്കുന്ന ഇളമുറ രാജാക്കന്മാരിൽ കൊടികെട്ടിയ കൊമ്പന്മാർ രണ്ടു പേരുണ്ട് - ഇന്ദ്രസെൻ, നന്ദൻ. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിനെ കാലാകാലങ്ങളിൽ നയിച്ചവരും നയിക്കുന്നവരുമായ ആന തലമുറയിലെ നേരവകാശികളാണ് നാട്ടാനകളിൽ കേമന്മാരായ ഇന്ദ്രസെനും നന്ദനും. പ്രകൃതിയുമായുള്ള
71–ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച. പുന്നമടയിലെ ജലപ്പൂരം 30 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളുമാണ് തുടർന്ന് നടക്കുക. 71 വള്ളങ്ങളാണ് ഒൻപത് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഇതിൽ 21
ഒഴിഞ്ഞ മനസ്സും തെളിഞ്ഞ കണ്ണുകളുമായി ഗംഗയുടെ തീരത്തു കൂടി നടക്കുകയായിരുന്നു. പുണ്യപാപങ്ങൾ മോക്ഷം തേടുന്ന പടവുകളിൽ കാലുറപ്പിച്ചു നിന്നപ്പോൾ ആകാശച്ചെരിവിലെ സൂര്യബിംബം ഓളപ്പരപ്പുകളിൽ കണ്ണാടി നോക്കുന്ന പോലെ തോന്നി. അകലെ നിന്നു ജഢാധാരികൾ, ഇനിയെത്ര കാലമെന്നറിയാത്ത യാത്രയിൽ കൈപിടിക്കണമെന്നുരുവിട്ട്
Results 1-15 of 259