Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
October 2025
മണ്ണിനെ സ്നേഹിക്കുന്ന കർഷകരുടെയും, കാലികളുടെയും നാടാണ് നാഗർഹോള വനത്തിനുള്ളിലെ ബൈരകുപ്പ. കാർഷികവൃത്തി കൊണ്ട് ജീവിച്ചുപോരുന്നയിവർക്ക് കാലികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാനാകില്ല. ഒരു ഭാഗത്ത് നീണ്ട് നിവർന്നു കിടക്കുന്ന, ഏത് നിമിഷവും വന്യമൃഗങ്ങള് ഇറങ്ങുന്ന രാജീവ്ഗാന്ധി നാഷനൽ പാർക്ക്. മറുഭാഗത്തിന്
അക്കരെ അക്കരെ അക്കരെ എന്ന സിനിമയ്ക്കു വേണ്ടി അമേരിക്കയിൽ പോയ സമയത്താണ് ആദ്യമായി കാനഡ സന്ദർശിച്ചത്. അവിടെ പകൽ സമയത്തും പ്രവർത്തിക്കുന്ന ഡാൻസ് ബാറുകളുണ്ട്. ഞാൻ ഇക്കാര്യം മുകേഷിനെ അറിയിച്ചു. മറ്റാരും അറിയാതെ നൂഡ് ഡാൻസ് കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാനും മുകേഷും തന്ത്രപരമായി ഹോട്ടലിൽ നിന്നു മുങ്ങി ഡാൻസ്
‘‘കശ്മീരിൽ ലഡാക്കിലെ പാങോങ്ങിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഷൂട്ടിങ്ങിനായാണ് അവിടേക്കു പോയത്. ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്നു’’ കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനു പോയപ്പോഴുണ്ടായ ഭയാനകമായ അനുഭവം നടൻ ജോയ് മാത്യു പറയുന്നു. സുനിൽ കുര്യൻ എന്നയാളാണ് ആ സിനിമയുടെ സംവിധായകൻ. ഒരാൾ മരണത്തെ തേടി
ഗോശ്രീ പാലത്തിനിക്കരെ കൊച്ചിക്കായലിന്റെ ഓളങ്ങൾ രാവിലത്തെ ഇളം വെയിലേറ്റു തിളങ്ങുകയാണ്. പാലമിറങ്ങി വരുന്ന വാഹനങ്ങളുടെ നിര കണ്ടെയ്നർ ടെർമിനലിനു മുന്നിലൂടെ വൈപ്പിൻ ഭാഗത്തേക്കു നീണ്ടു കിടക്കുന്നു. ടെർമിനലിന്റെ പ്രധാന കവാടത്തിന് അഭിമുഖമായി വടക്കോട്ടു തിരിയുന്ന ചെറുപാതയിൽ ഏറെയും കാൽനട യാത്രക്കാരാണ്.
പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലതു കെഎസ്ആർടിസി യാത്രയാണ്. ആനവണ്ടിയുടെ സൈഡ്സീറ്റിൽ നനുത്ത മഴ ആസ്വദിച്ച് യാത്ര. പ്രഭാതദൃശ്യങ്ങൾ ആസ്വദിക്കാനായി പുലർച്ചെ അഞ്ചരയ്ക്കുള്ള ബസിൽ കയറി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണിഞ്ഞ
കാഴ്ചയുടെ വിസ്മയമൊരുക്കിയ ‘അവതാർ’ സിനിമയിലെ ഹല്ലേലൂയാ കുന്നുകൾ ഓർമയില്ലേ?അതിനോട് കിടിപിടിക്കുന്ന ഒരു യഥാർഥ ലോകം ഭൂമിയിലുണ്ട്. വൂളിങ് യുവാനിലെസൂചിമലകളുടെ കാഴ്ചയും വിശേഷങ്ങളും തേടിയൊരു യാത്ര... ജയിംസ് കാമറൂണിന്റെ ‘അവതാർ’ സിനിമ കണ്ടവരെയെല്ലാം വിസ്മയിപ്പിച്ച രംഗമാണ് വായുവിലേക്കുയർന്നു പൊങ്ങി
മുംബൈയിൽ എത്തിയ കാലം തൊട്ടു കേൾക്കാൻ തുടങ്ങിയതാണ് മഹേബലേശ്വർ എന്ന പേര്. പത്താം വാർഷികത്തിലാണ് യാത്രയ്ക്ക് അവസരം കിട്ടിയത്. ദീപാവലി അവധി നാട്ടിലോ അതോ മഹാബലേശ്വറിലോ? ഒടുവിൽ നറുക്കു വീണത് മഹാബലേശ്വറിന്. യാത്രയിൽ കൂടെ കൂട്ടാൻ പറ്റിയ സുഹൃത്തിനൊപ്പം മുംബൈ–പൂണെ എക്സ്പ്രസ് വേയിലേക്ക് ഇറങ്ങി.
ഒരു തവണ പുനർജനി നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടുമെന്നാണ് ഐതിഹ്യം. ഈ കഥ പിന്തുടർന്ന് ആയിരക്കണക്കിനാളുകൾ തിരുവില്വാമലയിൽ എത്താറുണ്ട്. പുനർജനിയുടെ പടിക്കലെത്തും വരെയുള്ള ഗ്രാമക്കാഴ്ചകളിൽ അവർ സങ്കടങ്ങളെല്ലാം മറക്കുന്നു. അതു തന്നെയായിരിക്കാം യാത്രികരുടെ മനസ്സിൽ പാപമോചനമായി
പിസയിലെ ചെരിഞ്ഞ ഗോപുരത്തെപ്പറ്റി കേൾക്കാത്തവർ കാണില്ല. അതുപോലെ അദ്ഭുതകരമായ ചെരിവോടുകൂടിയ ക്ഷേത്രമുണ്ട് കിഴക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ. ഒഡിഷയിലെ വലിയ നഗരങ്ങളിലൊന്നായ സംബാൽപുരിന് 23 കിലോ മീറ്റർ തെക്ക്, മഹാനദിയുടെ തീരത്തുള്ള ഹുമ ഗ്രാമത്തിലാണ് വിസ്മയിപ്പിക്കുന്ന ഈ നിർമിതി. ശ്രീകോവിൽ ശിഖരം 15
കശ്മീർ ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് പഹൽഗാം. ഇരുവശവും തോക്കേന്തിയ പട്ടാളക്കാർ കാവൽ നിൽക്കുന്ന ജമ്മു ഹൈവേ വഴിയാണ് പഹൽഗാമിലേക്ക് സഞ്ചരിക്കേണ്ടത്. വഴിയിൽ പലയിടത്തും മിഡിൽ ഈസ്റ്റ് സിനിമകളിലെ രംഗങ്ങൾ ഓർമ്മിപ്പിക്കുന്ന മുഖങ്ങളും ദൃശ്യങ്ങളും. മുഫ്തി മുഹമ്മദ് സെയിദിന്റെ ജന്മദേശമായ ബിജ്ബെഹരയിൽ
ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ് കൃഷിഭൂമിയായി. കൈകൊണ്ടു റോഡുകൾ വെട്ടി
വേനൽക്കാലത്ത് വെയിലിൽ മുങ്ങി പുഞ്ചിരി തൂകും. മഞ്ഞുകാലമെത്തുമ്പോൾ കുളിരിന്റെ പുതപ്പുമായി വാരിപ്പുണരും. മഴ പെയ്തു തുടങ്ങിയാൽ ആർത്തലച്ചു തേങ്ങിക്കരയും. ഇണങ്ങിയും പിണങ്ങിയും തലോടിയും തമ്മിലടുത്തും കാനനവും കാട്ടാറും കുറുമ്പു കാട്ടുന്നത് എത്ര
യാത്രകളെ ഓർമ്മകളിൽ അടയാളപ്പെടുത്തുന്നത് പലപ്പോഴും അപ്രതീക്ഷിതമായ കാഴ്ചകളായിരിക്കും. പ്രതീക്ഷിക്കുന്ന കാഴ്ചകൾ മനസ്സു നിറയ്ക്കുമ്പോൾ അപ്രതീക്ഷിതമായവ കാലങ്ങളോളം നിലനിൽക്കുന്ന അനശ്വരസ്മൃതികളുടെ ഇടയിലേക്കു കയറിപ്പറ്റുന്നു. ശ്രീനഗർ യാത്രയിൽ വിചാരിച്ചിരിക്കാതെ
തട്ടുതട്ടായുള്ള തേയിലത്തോട്ടങ്ങൾ, അതിനിടയിലൂടെ റോഡ്, തേയിലപ്പച്ചക്ക് അഴകു പകരുന്ന കോടമഞ്ഞും ചാറ്റൽ മഴയും, കാർ സ്റ്റീരിയോയിൽ നിന്നുയരുന്ന പാട്ട്... സിനിമാരംഗത്തിന്റെ വിവരണമല്ല. സ്വപ്നവുമല്ല. ഇതൊരു കാഴ്ചയാണ്. കാറുമെടുത്ത് വയനാടൻ മണ്ണിലേക്കെത്തിയാൽ ആർക്കും
ഉയിരിൽ കലർന്ന പ്രണയം അവളോടു പറയാൻ രണ്ടുവരി കവിത വേണമെന്നു വൈരമുത്തുവിനോടു മണിരത്നം പറഞ്ഞു. ഇത്തിരിനേരം കണ്ണടച്ചിരുന്ന വൈരമുത്തു ഡയറിയുടെ വെളുത്ത താളിലേക്ക് തന്റെ മനസ്സിനെ കുടഞ്ഞിട്ടു: ‘‘ഉന്നോടു നാൻ ഇരുന്ത ഒവ്വൊരു മണിത്തുളിയും മരണപ്പടുക്കയിലും
Results 1-15 of 22