Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
June 2025
April 26 - May 9, 2025
തൃശൂരിലെ ലിജോ റെനി ആർക്കിടെക്ട്സ് ഒരു മാന്ത്രികപ്പെട്ടിയാണ്. പെട്ടി തുറക്കുമ്പോൾ പുറത്തു വരുന്നതെന്താണെന്ന് മുൻകൂട്ടി പറയാനാകില്ല. ഡിസൈൻ പുതുമകളിലൂടെ ആർക്കിടെക്ടുമാരെപ്പോലും ആരാധകരാക്കിയ ലിജോ റെനി ആർക്കിടെക്ട്സിന്റെ മാന്ത്രികപ്പെട്ടി ഇത്തവണ തുറന്നപ്പോൾ പുറത്തു ചാടിയത് മഴവില്ലഴകുള്ള നിറങ്ങളാണ്.
മൈജി എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. വനിത വീടിന്റെ ഷൂട്ട് കഴിഞ്ഞാലുടൻ പാരിസിലേക്ക് യാത്ര തിരിക്കുകയാണ് അടുപ്പക്കാർ സ്നേഹത്തോടെ ഷാജിക്ക എന്നു വിളിക്കുന്ന എ. കെ. ഷാജി. ഷൂട്ടിനിടയിലും സന്ദർശകർ... ഇത്രയും തിരക്കുകളുള്ള ആൾ വീടുപണിയുടെ ഓരോ ചെറിയ കാര്യങ്ങളിൽ വരെ
വനിത വീട് ആർക്കിടെക്ചർ അവാർഡ് 2025 ലെ മികച്ച വീടായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം പൗഡിക്കോണത്തെ സെമി ബിൽഡിങ് എന്നു പേരുള്ള വീടാണ്. ഭൂമി നിരപ്പാക്കാൻ ശ്രമിക്കാതെ, നിലവിലുള്ള ഭൂഘടനയെ സ്റ്റെപ് ഗാർഡൻ ആയും കോർട്യാർഡ് ആയും മാറ്റിയെടുത്തതാണ് ആർക്കിടെക്ട് ആർതി ബിനായകിനെ പുരസ്കാരത്തിന്
ആർഭാടത്തിനു പിന്നാലെ പോകാതെ അത്യാവശ്യകാര്യങ്ങൾക്കു മാത്രം ചെലവാക്കിയാൽ ചെലവ് കയ്യിൽ നിൽക്കും എന്നതാണ് സത്യം. ദീർഘചതുരാകൃതിയുള്ള രണ്ട് സെന്റാണ് പ്ലോട്ട്. മുൻവശത്ത് എട്ട് മീറ്ററും പിന്നിൽ ആറ് മീറ്ററും വീതി. പിന്നിലേക്ക് നീണ്ട ദീർഘചതുരാകൃതിയായതിനാലാണ് ഈ പ്ലോട്ടിൽ നിർമാണം സാധിച്ചതെന്ന് ആർക്കിടെക്ട്
ബെംഗളൂരുവിൽ ഗ്രാഫിക് ഡിസൈനറായിരുന്ന സനിൽ ജോലി മതിയാക്കി മടങ്ങിയെത്തിയപ്പോഴാണ് വയനാട് പുൽപ്പള്ളിയിലെ ഫാമിനോട് ചേർന്ന് വീട് വയ്ക്കാൻ തീരുമാനിച്ചത്. 27 ലക്ഷത്തിന് രൂപയ്ക്ക് ഏകദേശം 1800 ചതുരശ്രയടി വീടാണ് നിർമിച്ചത്. മക്കൾ രണ്ടുപേരും വിദേശത്തായതിനാൽ അവരുടെ മുറികൾ അതിഥികൾക്ക് താമസത്തിന് നൽകാൻ കഴിയുംവിധം
കണ്ടാൽ പരിഷ്കാരിയാണെങ്കിലും പഴയ തറവാടിന്റെ ഒാർമകളിൽനിന്ന് പ്രചോദനം കൊണ്ടാണ് പുതിയ വീടിന്റെ ഡിസൈൻ. കൂടുതലും ഇന്റീരിയറിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. 33 ഡിഗ്രി ചരിവിലുള്ള മേൽക്കൂര വീടിന് ട്രോപ്പിക്കൽ ശൈലി സമ്മാനിക്കുന്നു. നീളത്തിലുള്ള സിറ്റ്ഒൗട്ടിൽ നിന്ന് പ്രധാന വാതിൽ തുറന്നാൽ ഒരു സർപ്രൈസ്
വെറും നാല് ചുവരുകളല്ല, പകരം ശാന്തമായിട്ട് ഉറങ്ങാൻ പറ്റുന്ന ഇടമാകണം വീട്,’’ പ്രിയ അഭിനേത്രി മഞ്ജു പിള്ള പറയുന്നു. മഞ്ജുവിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്ലാറ്റ് ലളിതമാണ്, അതേസമയം എല്ലാ സൗകര്യങ്ങളും ഉണ്ടുതാനും. കോണ്ടൂർ സൈബർ ഗാർഡൻസിൽ അഞ്ചാം നിലയിലെ ഏകദേശം 1900 ചതുരശ്രയടിയുള്ള ഫ്ലാറ്റാണ് മഞ്ജു
ഭാഗം വച്ചപ്പോൾ കിട്ടിയ പ്ലോട്ടിൽ വീട് വയ്ക്കാനായി ഒത്തിരി ശ്രമിച്ചെങ്കിലും നടന്നില്ല. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ട് തന്നെയായിരുന്നു വില്ലൻ. ഒടുവിലാണ് വീട്ടുകാർ എൻജിനീയർ പോൾ ജേക്കബിനടുത്തെത്തുന്നതും ഈ വീട് യാഥാർഥ്യമാകുന്നതും. ഒരു പ്ലോട്ടിനെ രണ്ടായി ഭാഗിച്ചപ്പോൾ കിട്ടിയ പകുതിയിലാണ് വീടിരിക്കുന്നത്.
കാറ്റാടിമരവും എവർഗ്രീൻ ഇലകളും വർണക്കടലാസുകളും ബലൂണും കൊണ്ട് പുൽക്കൂടും അലങ്കാരങ്ങളുമെല്ലാം ഒരുക്കാൻ ഉത്സാഹിച്ച് ഓടി നടന്നിരുന്ന കുട്ടിക്കാലം. വലുതായപ്പോഴും ക്രിസ്മസിനോടുള്ള പ്രിയം പ്രിയ കൈവിട്ടില്ല. ‘‘ബർത്ഡേ ആഘോഷിച്ചില്ലേലും കുഴപ്പമില്ല എനിക്ക് ക്രിസ്മസ് ആഘോഷിക്കാതിരിക്കാൻ പറ്റില്ലെന്ന് ചാക്കോച്ചൻ
റോഡ് നിരപ്പിൽ നിന്ന് ആറ് മീറ്ററോളം ഉയരത്തിൽ കിടക്കുന്ന 50 സെന്റോളം വരുന്ന പ്ലോട്ടിൽ സാമ്പ്രദായിക രീതിയിലുള്ള വീട് അല്ല വീട്ടുകാർ ആവശ്യപ്പെട്ടത്. പ്രകൃതിയുടെ ഭാവങ്ങൾ ആസ്വദിക്കാൻ പാകത്തിൽ കോട്ടേജ് രീതിയിലുള്ള വീടായിരുന്നു അവരുടെ മനസ്സിൽ. പ്ലോട്ടിനു പിറകിലെ പാറയുള്ള കുന്നിൻചരിവ്, ടൂറിസ്റ്റ് കേന്ദ്രമായ
കൊട്ടാരത്തേക്കാൾ വമ്പൻ! പയ്യോളിയിലെ തെനങ്കാലിൽ വീടിന് ഇതിലും ഇണങ്ങുന്നൊരു വിശേഷണമില്ല. നാല് നിലകളിലായി 45000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. അറേബ്യൻ ശൈലിയുടെ പ്രൗഢിയും മനോഹാരിതയും ഒരേപോലെ ആവാഹിച്ച രൂപം. അതിശയിപ്പിക്കുന്ന വലുപ്പത്തിനൊപ്പം അകത്തളത്തിൽ നിറയുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ! ഖത്തർ
തണൽ, അഭയം, സ്നേഹത്തിന്റെ തെളിനീരരുവി... ഇതെല്ലാമാണ് ‘ചോല’. കൂട്ടുകാരും കുടുംബാംഗങ്ങളും ഇടയ്ക്കിടെ ഒത്തുകൂടുന്നയിടം കൂടിയാണ് ചോല എന്ന വീട്. അതിനാൽ വീടിനോടു ബന്ധമില്ലാത്ത വിധം അതിഥികൾക്കായി ഒരു ബ്ലോക്ക് നൽകിയിട്ടുണ്ട്. ഇത് ഭാവിയിൽ ഹോം സ്റ്റേ ആക്കി മാറ്റാം എന്നൊരു ഉദ്ദേശ്യവുമുണ്ട്. വയസ്സുകാലത്ത്
ഏറ്റവും ഇഷ്ടം കുഞ്ഞു വീടുകളാണ്; അടുക്കും ചിട്ടയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ചില വീടുകളില്ലേ? അത്തരം കുഞ്ഞു വീടുകൾ! എപ്പോൾ കയറിച്ചെന്നാലും ആ വീട് അങ്ങനെതന്നെ ആയിരിക്കും. സ്ഥാനം തെറ്റി ഒരു മൊട്ടുസൂചി പോലും ഉണ്ടാകില്ല. താളഭംഗമില്ലാത്ത മധുരഗാനം പോലെ അവ എന്നെ
തിരക്കുപിടിച്ച പ്രൊഫഷണൽ ജീവിതം നയിക്കുന്ന ഡോക്ടർ ദമ്പതികൾക്കു വേണ്ടിയാണ് മണിമലയാറിന്റെ തീരത്തുള്ള ഇൗ വീട് ചെയ്തത്. വനിത വീടിലും മറ്റും വന്ന ഞങ്ങളുടെ പ്രോജക്ടുകൾ കണ്ടാണ് അവർ ഞങ്ങളെ സമീപിക്കുന്നത്. ഇൗ പ്ലോട്ടിരിക്കുന്നത് പ്രകൃതിഭംഗി നിറയുന്ന ഒരു സ്ഥലത്താണ്. റോഡിന്റെ രണ്ടുവശത്തും താഴ്ചയാണ്. ഒരു
ഇവിടെയെത്തുന്ന ആരും ഒരു കലാകാരനായി മാറും. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒന്നരയേക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന ‘Solitude’ എന്ന ഇൗ വാരാന്ത്യഗൃഹം അത്രമേൽ കലയോടും പ്രകൃതിയോടും ചേർന്നുകിടക്കുന്നു. നേർദിശയിലൊഴുകുന്ന മൂവാറ്റുപുഴയാറ് കടാത്തി ഭാഗത്ത് ഏകദേശം 90 ഡിഗ്രിയിൽ തിരിഞ്ഞൊഴുകുന്ന സുന്ദരസുരഭിലമായ
Results 1-15 of 320