Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
March 2026
May 2026
മുപ്പത്തഞ്ച് വർഷം പ്രായമായ ചിറ്റിലപ്പിള്ളി വീടിന്, വീട്ടുകാരിയും വി സ്റ്റാർ ക്രിയേഷൻസ് ചെയർമാനും എംഡിയുമായ ഷീല കൊച്ചൗസേപ്പിനെ പോലെ മങ്ങാത്ത കുലീനത. ക്ലാസ്സിക് ശൈലിയുടെ ഭംഗി ഒരു കാലത്തും നഷ്ടപ്പെടില്ല എന്നു വിശ്വസിക്കുന്ന ഷീലയുടെ വീട് അതിനൊരുദാഹരണമാണ്. വീട്ടിലേക്ക് കടക്കുമ്പോൾ ഭംഗിയായി
തൃശൂർ ജില്ലയിലെ മണ്ണംപേട്ടയിലെ ‘മുണ്ടക്കൽ സ്വസ്തി’ വീട് മറ്റു വീടുകളിൽ നിന്ന് തീർത്തും വിഭിന്നമായി നിൽക്കുന്നു, ഒഴുക്കിനെതിരെ നീന്തുന്ന പോലെ. പ്ലോട്ടിെല മരങ്ങളെ കഴിവതും നശിപ്പിക്കരുതെന്ന ചിന്തയിൽ അവയെ സംരക്ഷിച്ചുകൊണ്ട് ഒരു ഒഴുക്ക് പോലെ ഒഴുകുകയാണ് വീടിന്റെ ഭിത്തികൾ എന്നു പറയാം. കഴിഞ്ഞ 35 വർഷമായി
ചെറുപ്പം മുതലേ ടെൻസന്റെ സ്വപ്നമായിരുന്നു പുഴയോരത്ത് ഒരു വീട് സ്വന്തമാക്കുക എന്നത്. പക്ഷേ, ജനിച്ചു വളർന്ന വീടിനടുത്തു തന്നെ ആഗ്രഹത്തിനൊത്ത പ്ലോട്ട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാനിഫെസ്റ്റേഷന് ഇത്രയും പവർ ഉണ്ടെന്ന് അന്നാണ് ടെൻസൺ തിരിച്ചറിഞ്ഞത്. പുഴ പരമാവധി പ്രയോജനപ്പെടുത്തുന്ന വീട്
പതിവു രീതിയിലാണെങ്കിൽ മഴക്കാലം തുടങ്ങാൻ ഇനി അധികനാളില്ല. മഴയെത്തും മുൻപേ ചില ചോർച്ചകൾ ഇല്ലാതാക്കണം, തുരുമ്പ് മാറ്റണം, അപകടമുണ്ടാക്കുന്ന മരങ്ങൾ ഒഴിവാക്കണം. എങ്കിൽ സമാധാനത്തോടെ മഴക്കാലം ആസ്വദിക്കാം. പായലേ വിട, പൂപ്പലേ വിട പായലും പൂപ്പലും ബാധിക്കാത്തൊരു മഴക്കാലമില്ല. മഴക്കാലം തുടങ്ങുന്നതിനു
നിവൃതി എന്ന, തൃശൂർ അരിമ്പൂരിലെ പരമ്പരാഗതശൈലിയിലുള്ള വീടു കണ്ടാണ് ആന്റണിയും ജിസ്മയും i2a ആർക്കിടെക്ട്സിന്റെ ഓഫിസിൽ എത്തിയത്. തങ്ങളുടെ ജീവിതശൈലി കൂടി കണക്കിലെടുത്ത്, സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി നിവൃതി പോലെയുള്ള ഒരു വീട് പണിയണം എന്നായിരുന്നു ആന്റണിയുടെയും ജിസ്മയുടെയും ആവശ്യം. i2a ആർക്കിടെക്ട്സിലെ
കുടുംബത്തിലുള്ളവരെല്ലാം ബിസിനസ്സുകാർ. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെയും എല്ലാവരും ബിസിനസ്സുകാർ. എച്ച്ആർ രംഗത്ത് ജോലി ചെയ്തിരുന്ന മിനിഷയുടെ മനസ്സിൽ അതുകൊണ്ടുതന്നെ ബിസിനസ്സുകാരിയാകുക എന്ന മോഹം ഉറങ്ങിക്കിടന്നിരുന്നു. മൂവാറ്റുപുഴയിൽ പുതിയതായി വാങ്ങിയ വില്ലയുടെ സോഫ്റ്റ് ഫർണിഷിങ്
എന്തെങ്കിലും വീണാലോ എന്തിന് താഴെയിട്ടാൽ പോലും പൊട്ടാത്ത പോളിമർ ഓട് വിപണിയിലെത്തി! ഭാരം കുറവ്, ചൂട് കുറയ്ക്കും തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പുനരുപയോഗിക്കാൻ പ്രയാസമായ പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന ‘പോളിമർ സംയുക്തം’ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം
റെസിഡൻസ് വിഭാഗത്തിൽ രണ്ട് വീടുകൾ ഗോൾഡ് പങ്കിട്ടെടുത്തു. അതിൽ ഒന്നാണ് ഫൈൻഡർ സ്റ്റുഡിയോയിലെ ലെവിൻ പി. ജോയ്, എസ്. നവീൻ എന്നിവർ ഡിസൈൻ ചെയ്ത ‘സ്ലാൻഡ് വോള്യം’ എന്ന പ്രോജക്ട്. ആർക്കിടെക്ട് ടീം ഈ വീടിന്റെ രൂപകൽപനാ യാത്ര പങ്കു വയ്ക്കുന്നു. ‘‘വർഷങ്ങളായി കേരളത്തിനു പുറത്ത് ജീവിക്കുന്നവർ. അവർക്ക് നാട്ടിൽ അധികം
പച്ചപ്പട്ടുടുത്ത പാടങ്ങളും കരിമ്പനയും ചുരം കടന്നെത്തുന്ന കാറ്റുമൊക്കെ പാലക്കാടൻ മണ്ണിന്റെ സമ്പന്നതയാണ്. കടുത്ത ചൂടുപോലും പാലക്കാട്ടുകാരെ തളർത്തില്ല. തറവാടിനടുത്തുള്ള പത്ത് സെന്റ് ഒറ്റ കാഴ്ചയിലേ സരിൻ–ആശ ദമ്പതിമാരുടെ മനസ്സ് കീഴടക്കിയെങ്കിൽ അതിനു പിന്നിലും പാലക്കാടൻ കാറ്റിന്റെ തലോടലുണ്ട്. കാറ്റും
അനൂപിന്റെ മനസ്സിൽ ഒരിക്കൽ കുടിയേറിയതാണ് ഹിമാചൽപ്രദേശിലെ വീടുകളിൽ കാണുന്ന ഉയരം കൂടിയ ബാൽക്കണികൾ. പണ്ടൊരിക്കൽ അവിടെ യാത്ര പോയപ്പോൾ വഴി തെറ്റി കയറിച്ചെന്ന് മാഗിയും ചായയും കഴിച്ച െകാച്ചുവീടിന്റെ ചുറ്റുമുണ്ടായിരുന്ന ബാൽക്കണി. രണ്ടു മുറികളുള്ള ആ വീട്ടിൽ ആറു പേർ സന്തോഷത്തോടെ ജീവിക്കുന്നതു കണ്ടപ്പോൾ
മുന്നിൽ ശാന്തമായൊഴുകുന്ന പുഴ. പടവു കയറി തുളസിത്തറയും കടന്ന് വീടിനുള്ളിലേക്ക് കയറുമ്പോൾ നേരെ കാണുന്നത് വലിയ കൃഷ്ണവിഗ്രഹം. ഗൃഹാതുരമായ ഈ കാഴ്ച ഏതെങ്കിലും ഗ്രാമീണാന്തരീക്ഷത്തിലാണെന്ന് കരുതിയാൽ തെറ്റി. എറണാകുളത്ത് തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനിൽ നിന്ന് രണ്ട് മിനിറ്റ് നടന്നാൽ മതി ‘മഥുര’യിലെത്താം.
പതിവായി കാണുന്ന തടിയും കോൺക്രീറ്റും കൊണ്ടുള്ള വീടല്ലാത്തതിനാൽ നാട്ടുകാരുടെ കുറ്റപ്പെടുത്തലും ആശങ്കകളുമായിരുന്നു ‘ഇൻഫിനിറ്റി’ എന്ന ഈ വീടിന്റെ ഹൈലൈറ്റ്– വനിത വീട് ആർക്കിടെക്ചർ അവാർഡുകൾ പ്രഖ്യാപിക്കുന്ന നിമിഷം വരെ. വേറിട്ട ഈ ഇന്റീരിയറിന് കിട്ടിയ അംഗീകാരം വിമർശകരെകൂടി ആരാധകരാക്കി എന്നതാണ് ആർക്കിടെക്ട്
സ്വന്തം വീട് എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രവുമായാണ് ബാങ്ക് ഉദ്യോഗസ്ഥരായ അനിഷയും സന്ദീപും പാലക്കാടുള്ള എബിസി ആർക്കിടെക്ചർ എന്ന കമ്പനിയിലെ എൻജിനീയർ സജിത്തിന്റെയും ഡിസൈനർ സജിനിന്റെയും അടുത്തെത്തിയത്. പാലക്കാട് കണ്ണാടിയിലുള്ള എട്ടര സെന്റ് ഹൈവേയോടു ചേർന്നാണ് പ്ലോട്ട്. മണ്ണിന് ഉറപ്പ്
യാത്രകൾ ഇഷ്ടപ്പെടുന്ന അജിത്–രശ്മി ദമ്പതിമാരുടെ ഇഷ്ട ലൊക്കേഷനാണ് വയനാട്. തിരുവനന്തപുരം സ്വദേശികളാണെങ്കിലും വയനാട്ടിൽ ഒരു വീടുവേണം എന്ന് അവർ ആഗ്രഹിക്കാൻ കാരണം വയനാടിന്റെ ആകർഷകമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. വർഷങ്ങൾക്കു മുൻപ് വയനാട്ടിൽ വാങ്ങിയിട്ട മൂന്ന് ഏക്കർ തോട്ടത്തിനുള്ളിലെ വീട് പുതുക്കിപ്പണിയണം
ഒട്ടേറെ വീടുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വീടിനോട് ഇഷ്ടവും ബഹുമാനവും കൂടുതലുണ്ട്. കാരണം, വീട്ടുകാരോടും നാട്ടുകാരോടും പടവെട്ടി സ്വന്തം സ്വത്വം വീണ്ടെടുത്ത ഒരുവളുടെ വിജയത്തിന്റെ അടയാളപ്പെടുത്തലാണ് ഈ വീടെന്നതു തന്നെ. ബിഗ്ബോസ് മത്സരാർഥി എന്ന നിലയിൽ പ്രശസ്തയായ നാദിറ മെഹ്റിൻ അഭിനേത്രി, മോഡൽ, ന്യൂസ് റീഡർ
Results 1-15 of 356