Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
August 2025
പുഴയെ പുൽകിയ പാലക്കാടൻ കാറ്റ് മരത്തലപ്പുകളെ തൊട്ടപ്പോൾ മഞ്ഞു തുള്ളികൾ ഉരുകിയിറങ്ങി. ഓലഞ്ഞാലികളുടെ കലപില ശബ്ദം ബാക്ക് ഗ്രൗണ്ട് മ്യൂസിക് പോലെ മധുരമായിരുന്നു. അൽപ്പം റൊമാന്റിക്കായി പറഞ്ഞാൽ പ്രഭാതത്തെ ഇതാ പ്രണയം തലോടുന്നു. കുളക്കാട്ടുകുറിശ്ശിയിൽ പണ്ടുണ്ടായിരുന്ന നെൽപ്പാടങ്ങൾ തോട്ടങ്ങളായി മാറിയെങ്കിലും
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ
കിഴക്കേമാനത്തു സൂര്യനുദിച്ചിട്ടും സൗപർണിക നദിയുടെ ഉദ്ഭവസ്ഥാനത്ത് കോടമഞ്ഞ് മൂടിക്കെട്ടി നിന്നു. മലഞ്ചെരിവിൽ പഞ്ഞിക്കെട്ടിന്റെ രൂപത്തിൽ കാറ്റ് തണുപ്പിനെ ഊതിമാറ്റുന്ന ശബ്ദം മാത്രം. രാത്രി മുഴുവൻ കനംകെട്ടിയ കുളിരിനു പുറത്തേയ്ക്ക് കുടജാദ്രി ഉണരുകയാണ്. ഒന്നും കാണാൻ പറ്റുന്നില്ല, വെള്ളത്തുണികൊണ്ടു
ഹർഷാരവും നടത്തിയ ജനം അതു കണ്ട് ആനന്ദനൃത്തം ചവിട്ടി. വേഷഭൂഷാധികൾ അണിഞ്ഞവരിൽ ചിലർ കവിളിലൂടെ ശൂലമുന കുത്തിയിറക്കി. ചോര ഒലിച്ചിറങ്ങുമ്പോഴും അവർ കാതടപ്പിക്കുന്ന ഡപ്പാൻകൂത്ത് സംഗീതത്തിനൊപ്പം ചുവടുവച്ചു – ഇതു ദസറയാണ്, തമിഴ്നാട്ടിലെ കുളസൈ ദസറ. തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെന്തൂരിനു സമീപം കുലശേഖര പട്ടണം
പ്രിയപ്പെട്ട എലെയ്നർ... അങ്ങനെ വിളിക്കാമല്ലോ അല്ലേ? ഇവിടെ, ഈ സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറയുടെ അരികിൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണു നിറയുന്നു. വെറുമൊരു കാഴ്ചക്കാരനായി മരിച്ചവരുറങ്ങുന്ന പറമ്പിലേക്കു കയറുന്ന സമയത്ത് തെല്ലും പേടി തോന്നിയിരുന്നില്ല. പക്ഷേ, പൂച്ചെടികളുടെ ചതുരമണ്ഡപത്തിനു നടുവിൽ
കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഷിജിന കണ്ടിട്ടില്ല. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും കയറിയിട്ടുമില്ല. എന്നാൽ ഈ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മുൻപേ ഷിജിനയുടെ ശബ്ദം ഓടിയെത്താറുണ്ട്. ‘ഞാൻ പറഞ്ഞാൽ ട്രെയിൻ വരും, എന്റെ ശബ്ദമുയർന്നാൽ ട്രെയിൻ പുറപ്പെടും’ ഇങ്ങനെ പറയാൻ
‘‘ദിവസക്കൂലിയിൽ നിന്ന് ചെറിയൊരു തുക നീക്കിവയ്ക്കാൻ തയാറാണെങ്കിൽ നിങ്ങൾക്കും അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലുമൊക്കെ പോകാം.’’ ഇതിനെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കോട്ടയം കങ്ങഴ ശിവക്ഷേത്രത്തിനു സമീപത്തു പ്രവർത്തിക്കുന്ന ശിവശക്തി പപ്പട നിർമാണ കേന്ദ്രം സന്ദർശിക്കണം. ശിവോദയ ഭവനിൽ കൃഷ്ണപിള്ളയുടെ മകൻ
എന്റെ അച്ഛൻ മാത്യു ടയർ വ്യാപാരിയായിരുന്നു. കോഴിക്കോട് വലിയങ്ങാടിക്കടുത്ത് രണ്ടാം ഗേറ്റിനു സമീപം അച്ഛന് ടയർ വിൽപന ശാല ഉണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി അദ്ദേഹം ധാരാളം യാത്ര ചെയ്തിരുന്നു. അച്ഛന്റെയൊപ്പം കടയിലേക്കു പോയപ്പോഴാണ് ഞാൻ ആദ്യമായി കോഴിക്കോട് പട്ടണം കണ്ടത്. ഹൽവാ ബസാറും വലിയങ്ങാടിയും
തുലാമാസത്തിലെ പൊടുന്നനെയുള്ള മഴയിൽ പെരിയാറിലെ തെളിനീർ കലങ്ങിയിട്ടുണ്ട്. എങ്കിലും, ഓളങ്ങൾ തീരത്തു തല്ലി പാദസരം കിലുക്കിയൊഴുകുകയാണ് ആലുവാപ്പുഴ. പുഴയുടെ വീതിയളക്കുന്ന പോലെ പലതരം പക്ഷികൾ ഇരുകരതൊട്ടു പറക്കുന്നു. തോട്ടുമുഖത്ത് പെരിയാറിനു നടുവിലൊരു തുരുത്തുണ്ട്. മറുകരയിൽ നിന്നു നീന്തിയെത്തിയ പോത്തുകൾ
പണ്ടത്തെ സിനിമാ കൊട്ടകകളിൽ പടം തുടങ്ങുന്നതിനു മുൻപ് ന്യൂസ് റീൽ കാണിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഏകദേശം മൂന്നു മിനിറ്റ് നീളുന്ന വിഡിയോയിൽ സാമൂഹിക വിഷയങ്ങളാണ് ഗൗരവപൂർവം അവതരിപ്പിച്ചിരുന്നത്. മഹാമാന്ത്രികനായി അറിയപ്പെടുന്ന കടമറ്റത്തു കത്തനാരുടെ കഥ വീണ്ടും പറയുമ്പോൾ, അതുപോലെ ആധികാരിക രേഖകൾ സഹിതം
ഒമർ ഖയാമിന്റെ കവിതകൾ പെറുക്കിയടുക്കിയ പോലെ എമിറാത്തി മസാലക്കൂട്ടിന്റെ രസം തന്ത്രപരമായി ചേരുവയാക്കിയ അറേബ്യൻ വിഭവങ്ങൾ. ഇതിന് എമിറാത്തി അൽഫാം എന്നു പേരു വന്നതെങ്ങനെയെന്നു ചോദിച്ചാൽ താത്വികമായി അവലോകനം നടത്തേണ്ടി വരും. പേർഷ്യയും അറേബ്യയും ഭൂമിശാസ്ത്രപരമായി അകലമുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘ശിവജി’ റിലീസായത് 2007ലാണ്. അക്കാലത്ത് തലൈവരുടെ ആരാധകർ നെഞ്ചേറ്റിയ ഡയലോഗിന്റെ പഞ്ചിന് ഇപ്പോഴും യു ട്യൂബിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങുണ്ട്. പുത്തൻ ഗെറ്റപ്പിൽ മിന്നിത്തിളങ്ങുന്ന നായകന്റെ മാസ് എൻട്രിയാണ് രംഗം. ആ സീനിന്റെ പളപളപ്പിൽ സ്റ്റൈൽ മന്നൻ കൊളുത്തിവിട്ട തീപ്പൊരി
വാഗമൺ മലനിരയിലെ കാറ്റിനൊരു ഈണമുണ്ട്. കുളിരുന്ന പ്രഭാതങ്ങളിലും രാവിന്റെ നിശബ്ദതയിലും കാടിറങ്ങുമ്പോഴാണ് കാറ്റ് പാട്ടു മൂളാറുള്ളത്. മരങ്ങളെയും ചോലകളേയും തഴുകി പൈൻമരങ്ങൾ നിരയിട്ട താഴ്വരയിലെത്തുമ്പോൾ താളം മറന്ന പാട്ട് ചൂളം വിളിയായി മാറും. ചിലപ്പോൾ കോടമഞ്ഞു പുകയുന്ന പകലുകളിലും ഈ സംഗീതം കേൾക്കാറുണ്ട്.
കൈവിട്ടുപോയ പ്രണയത്തിന്റെ നൊമ്പരം മറികടക്കാൻ ഏകാന്തയാത്ര തുടങ്ങിയ നീന. വസന്തവും ശിശിരവും കടന്ന് മഞ്ഞു പെയ്യുന്ന നാളുകൾ വന്നണഞ്ഞപ്പോഴേക്കും അവൾ റഷ്യയിലെത്തിയിരുന്നു. ഓർമപ്പൂക്കളോടു ഗുഡ് ബൈ പറയുന്നതിനു മുൻപ് ഓവർകോട്ടിന്റെ പുറംചട്ടയിൽ മുറുകെ പിടിച്ച് നീന ഒരു നിമിഷം തിരിഞ്ഞു നോക്കുന്നുണ്ട്. സെന്റ്
‘‘പ്രിയപ്പെട്ടവരോടൊപ്പം നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. ജീവിതത്തിലെ അതിസുന്ദരമായ മുഹൂർത്തങ്ങളാണ് അവ. ആ യാത്രകളിലെ ഓരോ നിമിഷങ്ങളും ഹൃദയത്തിൽ സൂക്ഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒറ്റയ്ക്കിരിക്കുമ്പോൾ ഓമനിക്കാനുള്ള വലിയ സമ്പാദ്യമായി അത് സ്നേഹബന്ധങ്ങളെ തൊട്ടു തലോടുന്നു’’ മലയാളുകളുടെ മനസ്സിലേക്ക്
Results 1-15 of 122