Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
ആലിലകൾ നെയ്ത തണലിലേക്കാണു കാലെടുത്തു വച്ചത്. വെയിൽ കുളിച്ചൊരുങ്ങി വന്നിട്ടേയുള്ളൂ. അതാകാം മീനപ്പുലരിക്കും കുഞ്ഞു തണുപ്പുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്കു കയറും മുൻപ് ആ തണുപ്പിൽ ഒരു നിമിഷം നിന്നു. അപ്പോഴേക്കും കൊയ്ത്തു കഴിഞ്ഞു നരച്ച പാടത്തു നിന്നൊരു കാറ്റ് ധന്വന്തരീ മൂർത്തിയെ തൊഴാനെത്തി. അരയാലിലകൾക്കു
ട്രെയിനിലോ പ്ലാറ്റ്ഫോമിലോ ബാഗോ വിലപിടിപ്പുള്ള മറ്റു സാധനങ്ങളോ വച്ചു മറന്നാൽ ഉടൻ എന്താണു ചെയ്യേണ്ടത്? മറന്നു വച്ച കണ്ണടയെടുക്കാൻ വീണ്ടും ട്രെയിനിൽ കയറി തിരിച്ചിറങ്ങിയ യുവാവിനു ദാരുണാന്ത്യം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്കു വീഴുകയായിരുന്നു. ഇതു നടന്നത്
പല നിറങ്ങളാണ് ഉത്രാളിക്കാവിന്! ചിലപ്പോഴതു കടുംപച്ച. കതിരണിയുന്നതിനു മു ൻപുള്ള നെൽച്ചെടികളുെട യൗവനകാലം. പിന്നീട് കതിരണിഞ്ഞ് മഞ്ഞനിറമാവും. മഞ്ഞച്ചേല വിരിച്ചതുപോലെ. കതിരുകൾ ഒന്നുകൂടി വിളഞ്ഞ് സ്വർണനിറമാവും. അസ്തമയസമയത്തു സ്വർണം ഉരുക്കിയൊഴിച്ചതുപോലെ ഉത്രാളിക്കാവും പരിസരവും തിളങ്ങും. ഈ
നീണ്ട യാത്രയായിരുന്നു ആദിശങ്കരന്റെ ജീവിതം. നാലു ദിശകളിലേക്കുമുള്ള യാത്ര. എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി കശ്മീർ ശാരദാക്ഷേത്രത്തിലെ സർവജ്ഞപീഠം വരെ നീണ്ട യാത്ര.കേവലം 32 വർഷം മാത്രം ഭൂമിയിൽ ജീവിച്ച അദ്ഭുതമനുഷ്യനായ ശ്രീശങ്കരന്റെ ജന്മസ്ഥലമാണ് കാലടി. കാലടി വഴി കടന്നുപോയവർ
വെയിൽച്ചൂടിൽ പഴുത്തു കിടക്കുകയാണു മറീന ബീച്ച്. കടലിൽ നിന്നു കനൽക്കാറ്റാണ് ഒാട്ടോയിലേക്ക് അടിച്ചു കയറുന്നതെന്നു തോന്നി. പക്ഷേ, രണ്ടു കിലോമീറ്റർ അപ്പുറമുള്ള സാന്തോം ചർച്ചിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിൽ നിറഞ്ഞതു വിശ്വാസത്തിന്റെ, പ്രാർഥനയുടെ തണുപ്പാണ്. വെയിൽ കഴുകിയുണക്കിയ നീലാകാശത്തിലേക്കു
ഉറങ്ങിപ്പോയ പൊറോട്ടയും വെറൈറ്റി ഇല്ലാത്ത രുചിയാത്രയും ഒരുപോലെയാണ്. വിശപ്പൊക്കെ മാറും പക്ഷേ, മനസ്സു നിറയില്ല. ഭക്ഷണം തേടിയുള്ള യാത്ര പൂരത്തിന്റെ വെടിക്കെട്ടാവണം. എ ന്നും കിട്ടുന്ന തട്ടുദോശയും ഉച്ചയൂണുമെല്ലാം മാലപ്പടക്കം പോലെ സൈഡു വഴി പൊട്ടിക്കോളും. പക്ഷേ, സംഭവം കളറാക്കാൻ നാട്ടിൽ കിട്ടാത്ത രുചിയുടെ
തിരുപ്പൂരിലെ ചങ്ങാതി പറഞ്ഞത് ആയിരം രൂപയ്ക്ക് ബാഗ് നിറച്ച് ടീ ഷർട്ടുകള്‍ കൊണ്ടുപോകാം എന്നാണ്. അതുകേട്ടതോടെ ഏതു ട്രെയിനിൽ പോണം എന്നാലോചിക്കും മുന്നേ ടീഷർട്ടും പാന്റും കൊണ്ടുവരാനുള്ള ബാഗ് എടുത്തു വച്ചു. ബാഗ് കണ്ടപ്പോൾ പിന്നെയൊരു സംശയം. ഇനിയിപ്പോ ആ ചങ്ങാതി ഉദ്ദേശിച്ച ബാഗിന് ഇത്രയും വലുപ്പമുണ്ടാവില്ലേ?
ഫാൻ തി കിം ഫുക്– വെന്തുരുകുന്ന ദേഹവുമായി കരഞ്ഞു കൊണ്ടോടുന്ന ഒൻപതു വയസ്സുകാരി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയുടെ പര്യായമായി ചെറുപ്പത്തിലെന്നോ ഉള്ളിൽ കയറിപ്പറ്റിയ ചിത്രം. കാലമെത്രയോ കഴിഞ്ഞാണ് ‘നാപാം പെൺകുട്ടി’യെക്കുറിച്ചും നിക് ഉട് എന്ന വിഖ്യാത ഫൊട്ടോഗ്രഫറെക്കുറിച്ചുമൊക്കെ കൂടുതൽ അറിയുന്നത്.
ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെസന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള. അജ്മീര്‍ മേരി മന്‍സില്‍.... ബഗ്ദാദ് ഹേ ടിക്കാനാ.... അജ്മീര്‍ മേരി മന്‍സില്‍.... സാബിരികളുടെ ഖവാലിനാദം ദിഗന്തങ്ങളെ ഭേദിച്ച്, വ്യോമമണ്ഡലം ഭേദിച്ച്,
യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ
മഞ്ഞ് പൊഴിയുന്ന പുലരി. ഒന്നിനു പിറകെ ഒന്നായി കയറ്റങ്ങളും ഇറക്കങ്ങളും ഇടയിൽ വമ്പൻ വളവുകളും... സഞ്ചാരികളെ ഒരേസമയം രസകരമായ കാഴ്ചകളിലൂടെ ആനന്ദിപ്പിക്കുകയും സാഹസികത ഒളിപ്പിച്ച വഴിയിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നത് എക്കാലവും ആര്യങ്കാവ് ചുരത്തിന്റെ തമാശയാണ്. പതിമൂന്ന് കണ്ണറപാലവും കഴുതുരുട്ടിയും തെൻമലയും
Results 1-12 of 165