Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
ദക്ഷിണ പോളണ്ടിലെ മനോഹരമായ പട്ടണം. ഷ്ചാവ്നീറ്റ്സ. പോളണ്ടിലെത്തി മാസങ്ങൾക്കു ശേഷം സഹപ്രവർത്തകരിൽ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിൽ പരതിയപ്പോൾ പ്രകൃതിസൗന്ദര്യത്തിനും ഹെൽത്ത് റിസോർട്ടുകൾക്കും ചരിത്രത്തിനും പ്രാധാന്യമുള്ള സ്ഥലമാണെന്നു മനസ്സിലായി. അങ്ങനെ വേനൽക്കാലത്തെ
തെക്കൻ ഫിൻലൻഡിലെ കടലിനു നടുവിലെ ഒരു ദ്വീപിലാണ് നോർഡിക്ക് രാജ്യങ്ങളിലെ ഏറ്റവും വലിയ വിളക്കുമാടം ബെങ്സ്കാർ ലൈറ്റ്ഹൗസ് ഉള്ളത്. അവിടേക്കുള്ള യാത്ര പ്ലാൻ ചെയ്താൽ ബോണസായി കിട്ടുന്ന കാഴ്ചയാണ് സമീപത്തെ മറ്റൊരു ദ്വീപിലുള്ള റോസാല വീക്കിങ് ഗ്രാമം. വീക്കിങ് യുഗം (ഏകദേശം എ.ഡി. 800-1050 വരെയുള്ള കാലഘട്ടം)
ജർമനിയിലെ ഹാംബർഗിൽ നിന്നും ഏതാണ്ട് ആറു മണിക്കൂർ യാത്രയുണ്ട് സാർബ്രൂക്കനിലേക്ക്. അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റായ സ്ട്രാസ്ബെർഗിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഡിസംബർ മാസം ഇവിടം മറ്റൊരു മായാലോകമായി മാറുന്നു. എങ്ങും ആഘോഷത്തിന്റെ വൈബ്. അതിന് മാറ്റുകൂട്ടുന്നത്
ഫെയറി പൂളിൽ നിന്ന് നീണ്ട യാത്രയായിരുന്നു നീസ്റ്റ് പോയിന്റിലേക്ക്. കാലാവസ്ഥയെ വെല്ലുവിളിച്ച് ഇടുങ്ങിയ വഴികളിലൂടെ വാഹനം നീങ്ങി. ആ വഴിയിലെ ഡ്രൈവർമാർ എല്ലാരും മര്യാദക്കാരും ‘പാസിങ് പ്ലേസ്’ എന്ന ബോർഡുകൾക്ക് പരിഗണന നൽകുന്നവരും ആയിരുന്നു. എന്നാൽ ചെമ്മരിയാടുകൾക്ക് അതൊന്നും ബാധകമായിരുന്നില്ല. അതുകൊണ്ട് ഈ
ഡിസംബറിന്റെ നിലാവിനെ മൂടുപടമണിയിച്ച് റോമിൽ മഞ്ഞു പെയ്യുകയാണ്. അർധരാത്രി കഴിഞ്ഞാലും നഗരം ഉറങ്ങാറില്ല. ക്രിസ്തുവിന്റെ പിറന്നാൾ, പുതുവത്സര ദിനം – രണ്ടു സന്തോഷ ദിനങ്ങളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പുരാതന നഗരം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ എത്തിയിട്ടുണ്ട്. അവരിലേറെയും മെഴുകുതിരി തെളിച്ചാണ്
സ്കോട്ട്ലൻഡിലെ ഇൻവേൺസിൽ നിന്ന് ദേശീയപാത എ82 ലൂടെ സ്കൈദ്വീപിലേക്കുള്ള ഡ്രൈവ് ഗംഭീരമായിരുന്നു. വഴിയിൽ ലോക്നെസ് സെന്ററിലെയും ഈലിയൻ ഡൊനാൻ കാസിലിലെയും കാഴ്ചകൾ മികച്ച അനുഭവങ്ങളായി. സ്കോട്ട്ലൻഡിന്റെ മുഖ്യഭൂമിയെ ദ്വീപുമായി ബന്ധിപ്പിക്കുന്ന ദി സ്കൈ ബ്രിജിനു മുൻപുള്ള ഗ്യാസ് സ്റ്റേഷൻ എത്തിയതോടെ എല്ലാം മാറി.
ബട്ടിക്കലോവയിൽ ഞാൻ ഏറെ കാത്തിരിക്കുന്ന അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയാണിത്. ഒരു നാടോടിക്കഥയുടെ കാഴ്ചയ്ക്കു പിന്നാലെയുള്ള പ്രയാണം... പാട്ടുപാടുന്ന മീനിന്റെ കഥ കല്ലടി ബ്രിജിലേക്കായിരുന്നു പുറപ്പെട്ടത്. നിർമാണ കാലത്ത് രാജ്യത്തെ ഏറ്റവും വലിയ പാലമായിരുന്നു അത്. പാടുന്ന മീനിന്റെ കഥയുടെ ഉറവിടവും ഈ
നീണ്ട വിശാലമായ ബീച്ചുകളുള്ള സ്ഥലമാണ് ബട്ടിക്കലോവ എന്നു പറയാനാകില്ല, എങ്കിലും അതിന്റെ സമുദ്ര തീരങ്ങൾക്കു ചുറ്റും ഒട്ടേറെ ഗ്രാമങ്ങളുണ്ട്, ശാന്തമായ അവധിക്കാലത്തിന് ഒന്നാന്തരമാണ് അവ. അങ്ങനെയുള്ള ഒരിടമാണ് പാസിക്കുഡ. അടുത്ത രണ്ട് നാൾ അവിടെ ചെലവിടാനാണ് പദ്ധതി. ഹരിതനീലിമയിൽ പാസിക്കുഡ നിബിഡമായ പച്ചപ്പ്
ബട്ടിക്കലോവ... സവിശേഷമായ വശ്യതയുള്ള സ്ഥലമാണ് ശ്രീലങ്കയുടെ ഈ കിഴക്കൻ തീരം. സാംസ്കാരികമായും വംശീയമായും ഏറെ വൈവിധ്യമുള്ള നഗരത്തിലേക്ക് കൊളംബോയിൽ നിന്ന് അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്താൽ മതി. അൽപം സമയമുണ്ടെങ്കിൽ ആനകളുടെ സംരക്ഷിത വനങ്ങളും പുൽമേടുകളും വയലുകളും ഉൾപ്പടെ പലവിധ ഭൂപ്രകൃതികൾ മുറിച്ച് പായുന്ന
ഫിന്നിഷ് ഭാഷയിൽ സാന്റ അറിയപ്പെടുന്നത് യോളു പുക്കി എന്നാണ്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ ലാപ്ലാൻഡിൽ സാന്റയുടെ സ്വന്തം നാട്ടിലെ ക്രിസ്മസിന് മികവ് കൂടും. സ്വീഡന്റേയും, ഫിൻലൻഡിന്റേയും , നോർവെയുടെയും വടക്കുഭാഗത്താണ് ലാപ്പുകളുടെ നാടായ ലാപ് ലാൻഡ്. ഭൂരിഭാഗവും ആർട്ടിക് സർക്കിളിനുള്ളിലുള്ള ഭൂപ്രദേശം. നോർവേ ,
സുന്ദരമായ നാല് ദിനരാത്രങ്ങൾക്ക് ശേഷം ബോസ്ഫറസ് ബ്രിജ് കടന്ന് ഇസ്താംബുളിനോട് വിട പറയുമ്പോൾ ‘ഏഷ്യയിലേക്ക് സ്വാഗതം’ എന്ന ബോർഡ് കണ്ടു. അതേ, ഞങ്ങൾ യൂറോപ്പിൽ നിന്നും വീണ്ടും ഏഷ്യയിലേക്ക് കടന്നിരിക്കുന്നു. റോഡ് ട്രിപ് എടുക്കുമ്പോൾ, തുർക്കിയിലെ ഞങ്ങളുടെ ഒരു ദിവസം അധികം നഷ്ടമാകുമല്ലോ എന്ന ആശങ്ക വൈകാതെ
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി
മേലേ നീലാകാശം. താഴെ നീലത്തടാകവും പച്ചപ്പുൽമേടുകളും. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നമാണു മുന്നിൽ തെളിഞ്ഞത്. സോൻ കുൽ. കിർഗിസ്ഥാനിലെ അപൂർവ സുന്ദരമായ ഭൂപ്രദേശം. സുന്ദരതടാകക്കരയിൽ പച്ചപ്പ് മാത്രം കണ്ടായിരുന്നു ഇതുവരെയുള്ള യാത്ര. എന്നാൽ സോൻ കുലിലേക്കുള്ള യാത്രക്കിടയിലാണ് ഭൂപ്രകൃതി മാറി മറഞ്ഞത്.
സ്പെയിനിലെ ഗ്രാനഡയിൽ സ്ഥിതി ചെയ്യുന്ന നസ്രിദ് കൊട്ടാരങ്ങൾ അലമ്പ്രയുടെ ഏറ്റവും മനോഹാരിതയുള്ള ഇടമാണ്. മൂറിഷ് വാസ്തുകല, അറബിക് കൊത്തുപണി, പൂന്തോട്ടങ്ങൾ എന്നിവയാൽ ലോകപ്രശസ്തമാണ്. അലമ്പ സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ട കൊട്ടാരസമുച്ചയമാണിത്. പ്രകൃതിസൗന്ദര്യം ചേർത്തു വച്ച ജനറലൈഫെ നസ്രിദ്
പ്രകൃതിയൊരുക്കിയ മായാജാലക്കാഴ്ചകളായാണു ചുവന്ന പാറകളാൽ നിർമിതമായ ജെറ്റി ഒഗുസും ചുവന്ന നിറമുള്ള സ്കസ്ക കാന്യനും മുന്നിൽ തെളിഞ്ഞത്. കിർഗിസ് ജനതയുടെ നാടോടി ജീവിതത്തിന്റെ ഓരത്തെ കാഴ്ചകളിലൂടെ... കാളക്കൂറ്റന്മാരെപ്പോലെ ജെറ്റിഒഗുസ് ഏഴ് കാളകളോട് സാമ്യമുള്ള ചുവന്ന മണൽക്കല്ലുകളാൽ പ്രകൃതി തീർത്ത
Results 1-15 of 113