Manorama Traveller is a travel magazine in Malayalam from the house of Vanitha.
October 2025
September 2025
ഉച്ചവെയിലൊടുങ്ങും മുൻപ് കൊളംബോയിലെ ബണ്ടാരനായക വിമാനത്താവളത്തിൽ എത്തി. അത്യാവശ്യം കുറച്ച് പണം ശ്രീലങ്കൻ കറൻസിയിലേക്ക് മാറ്റിയെടുത്ത്, എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് ഡയലോഗ് എന്ന ശ്രീലങ്കൻ സിം കാർഡും വാങ്ങി പുറത്തു കടക്കുമ്പോൾ ട്രാവൽകമ്പനി ഉടമ റിദ്വാൻ പറഞ്ഞയച്ച ടാക്സി കാത്തു നിന്നിരുന്നു. കാറിൽ കൊളംബോ
ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമാണ് സിഡ്നി. അതിപുരാതനമായൊരു പട്ടണം. ലോകപ്രശസ്തമായ ഓപ്പറാ ഹൗസും കണ്ണുകൾക്ക് ഹരം പകരുന്ന മനോഹരമായ സിഡ്നി പാലവും തേടി ധാരാളം ലോകസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ലിവർപൂൾ, പാരമറ്റാ, ബ്ലാക്ക് ടൗൺ, ന്യൂ കാസിൻ തുടങ്ങി അഴകേറിയ ചെറിയ നഗരങ്ങൾ കൊണ്ട്
40 മിനിറ്റ് മാത്രം രാത്രി, ബാക്കി മുഴുവൻ സമയവും പകൽ. ഈ ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ! സ്വപ്നം കണ്ട കഥയല്ല. ലോകത്ത് അങ്ങനെയൊരു നാടുണ്ട്, പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവെ. മെയ് തൊട്ട് ജൂലൈ വരെ മൂന്നുമാസത്തിനിടയിലാണ് നോർവെയിൽ ഈ പ്രതിഭാസം നടക്കുന്നത്. രാത്രി 12.45 ന്
അൽപനേരം കഴിഞ്ഞപ്പോഴേക്കും കടുവയുടെ മുരൾച്ചകേട്ടു. അൽപം ഭയത്തോടെ ചുറ്റിലും നോക്കി. വിശ്വസിക്കാനാവാത്ത കാഴ്ചയാണ് മുന്നിൽ, കും സുമേദ് ഒരു കടുവയുമായി പുറത്തേക്ക് നടന്നുവന്നു. നാട്ടിൻപുറങ്ങളിൽ നായ്കുട്ടികളോടൊപ്പം മനുഷ്യർ നടക്കുന്ന ലാഘവത്തോടെ.... ബാങ്കോക്കിൽ നിന്നും നൂറ്റിപ്പത്ത് കിലോമീറ്റർ അകലെ
പ്രകൃതിയുടെ അപൂർവമായ സൃഷ്ടിയെന്ന പോലെ, ഭീമാകാരനായ സർപ്പം ശിലയായി മാറിയെന്ന് തോന്നിപ്പിക്കുന്ന കാഴ്ച. പാമ്പിന്റെ നാസാരന്ധ്രങ്ങളും കണ്ണുകളും ശൽക്കങ്ങളും ചുറ്റി അടുങ്ങിയിരിക്കുന്ന ശരീരവും എല്ലാം ദൃശ്യമാകുന്ന പർവതവും ഒത്ത മുകളിൽ ഒരു ഗുഹയും...തായ്ലൻഡിന്റെ വടക്കുകിഴക്കായുള്ള ബ്യൂയെങ് കാൻ പ്രവിശ്യയിലെ പു
തണുപ്പുള്ള നാട്ടിൽ നിന്നു ചൂടുള്ള നാട്ടിലേക്ക് ഒരു കൂടുമാറ്റം നോക്കിയാണ് മൊറോക്കോയിലേക്കു ടൂർ പ്ലാൻ ചെയ്തത്. ആഫ്രിക്കയുടെ വടക്കു ഭാഗത്തായി ജിബ്രാൾട്ടർ കടലിടുക്കിനോട് ചേർന്നുള്ള ഒരു ചെറിയ രാജ്യം, അതാണു മൊറോക്കോ. ബെർബെർ, അറബി ഭാഷ സംസാരിക്കുന്നവരുടെ രാജ്യത്ത് ഫ്രഞ്ചും സ്പാനിഷും അറിയുന്നവർക്ക്
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നിരയായി കാണുന്ന ചെറിയ കുടിലുകളുടെ മുറ്റത്ത് വർണ നൂലുകൾ കൊണ്ട് തുണി നെയ്യുന്ന പെൺകുട്ടികളും സ്ത്രീകളും. ചിലരുടെ മടിയില്‍ ചെറിയ കുഞ്ഞുങ്ങളുണ്ട്. കവിളുകളില്‍ ചന്ദനം പോലെ എന്തോ ഒന്ന് പൂശിയിരിക്കുന്നു. മുടിക്കെട്ടിന്റെ മുക്കാലും മറച്ച് റിബണുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരം, ആധുനികമെന്നു തോന്നിക്കുന്ന കഫ്താൻ
അഡ്രിയാറ്റിക് കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഡാൽമേഷ്യൻ നഗരമാണ് ഡുബ്രോവ്നിക്. വാസ്തുവിദ്യകളാൽ സമ്പന്നമായ നിര്‍മിതികൾ, മനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങി സഞ്ചാരികളെ മോഹിപ്പിക്കുന്നതൊക്കെയും ഈ നഗരം കരുതിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാകും യൂറോപ്പിൽ പ്രത്യേകിച്ചും മെഡിറ്ററേനിയനിലെ
തായ്ലൻഡിലെ മെയ്ഹോങ് പ്രവിശ്യയിൽ മ്യാൻമർ അതിർത്തിക്കടുത്തുള്ള മനോഹരമായൊരു ഗ്രാമമാണ് പായ്. ഗ്രാമം എന്നു പൂർണമായി പറയാൻ കഴിയാത്തവിധം ചെറിയൊരു പട്ടണം. വടക്കുകിഴക്കൻ മലനിരകൾക്കിടയിൽ പടർന്നുകിടക്കുന്ന താഴ്വരയിലാണ് പായ് ഗ്രാമം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വിദേശ വിനോദസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ
നഗരക്കാഴ്ചകളിൽ നിന്ന് മാറി ചെന്നെത്തുന്ന ഓരോ നാടിന്റെയും മിടിപ്പറിയാൻ നല്ലത് ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ്. അന്നാട്ടിലെ തദ്ദേശീയരെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാനായാൽ അത് അവരുടെ സംസ്കാരത്തെ കുറിച്ചറിയാൻ കൂടി വഴിയൊരുക്കും. ഓസ്ട്രേലിയയിലേക്ക് കുടിയേറിയതു മുതൽ കേൾക്കുന്നതാണ് അവിടത്തെ
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ
അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ
കുറച്ചു വർഷങ്ങൾക്കു മുൻപ് അങ്കമാലിയിൽ നിന്നു കാക്കനാട്ടേക്ക് ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയ സമയത്ത് വഴിനീളെ ആളുകൾ കൗകുകക്കണ്ണുകളുമായി കാത്തു നിൽക്കുമായിരുന്നു. എട്ടും പത്തും നിലകളുള്ള ക്രൂസ് ഷിപ്പുകൾ തീരമണയുന്നതു കണ്ടിട്ടുണ്ടെങ്കിലും രണ്ടു നിലയുള്ള പേടകം റോഡിലൂടെ ഇരമ്പി നീങ്ങുന്ന കാഴ്ച ആദ്യ
ജപ്പാനിലേക്കുള്ള യാത്ര കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ തന്നെ അടുത്ത ട്രിപ്പ് എവിടേക്കാണെന്ന് തീരുമാനിച്ചിരുന്നു. ഒരു ട്രിപ്പില്‍ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള റൂട്ട് മാപ്പ് ഇരുപതു പേര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അതിന്റെ കൗതുകം യാത്ര പുറപ്പെടുന്ന ദിവസം വരെയുള്ള കാത്തിരിപ്പിന്
Results 1-15 of 89