Manorama Traveller is a travel magazine in Malayalam from the house of Vanitha.
November 2025
കിർഗിസ്ഥാനിലെ ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ബുറാന ടവർ. ഇത് യുനെസ്കോയുടെ സംരക്ഷണയിലാണ്. ടോക്മോക്ക് നഗരത്തിനടുത്താണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. ഗോപുരത്തിന് പുറമേ, ഉടനീളം നിരവധി ബാൽബലുകൾ (തുർക്കിക്/ഇസ്ലാമിക് ശവകുടീരങ്ങൾ) ഉണ്ട്. വളഞ്ഞുപുളഞ്ഞ പടികൾ കയറി ടവറിന്റെ മുകളിലേക്ക്. അവിടെ നിന്നാൽ ടിയാൻ ഷാൻ
അതിർവരമ്പുകൾ ഭേദിച്ചു ഒന്നായ നീലവാനവും, നീലത്തടാകവും. തീരത്തെ പച്ച പുൽമേട്ടിൽ തവിട്ടു നിറത്തിലുള്ള ഒരു കുതിര മേയുന്നു. അതിനപ്പുറം മഞ്ഞു മലകൾ. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നം പോലൊരു ദൃശ്യം. കിർഗിസ്ഥാനിലെത്തിയപ്പോൾ കൺമുന്നിലെത്തിയത് ആ സ്വപ്നദൃശ്യങ്ങളാണ്... മനോഹരഭൂമിയിലേക്ക്... അബുദാബിയിൽ
വോൾഗ നദിയാൽ ചുറ്റപ്പെട്ട നഗരമാണ് മോസ്കോ. മനോഹരമായ അംബരചുംബികളും യൂറോപ്യൻ ക്ലാസിക്കൽ രീതിയിൽ പണിത കെട്ടിടങ്ങളും തെരുവോരം നിറയെ വഴിവാണിഭക്കാരുമുള്ള നഗരം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മോസ്കോ എന്നാൽ റെഡ് സ്ക്വയറും അതിന് ചുറ്റിലുമുള്ള സ്മാരകങ്ങളും തന്നെയാണ്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ സ്ഥാനം
മാഡ്രിഡിൽ നിന്നു ബസിൽ കയറുമ്പോൾ മനസ്സിൽ ആവേശം നിറഞ്ഞു. ബക്കറ്റ് ലിസ്റ്റിൽ കാലങ്ങളായുള്ള ടൊലെഡൊയിലേക്കാണു യാത്ര. ജൂത, ക്രൈസ്തവ, ഇസ്ലാമിക സംസ്കാരങ്ങൾ സംഗമിക്കുന്ന നഗരമെന്നാണു ടൊലെഡൊ അ റിയപ്പെടുന്നത്. കെട്ടിടങ്ങളിലും കല്ലുപാകിയ തെരുവുകളിലും പലതരം സംസ്കാരങ്ങളുടെ അടയാളങ്ങൾ... ഉയരമേറിയ ഗോഥിക് കത്തീഡ്രൽ
മഞ്ഞണിഞ്ഞ ഈ ശൈത്യകാല പ്രഭാതത്തിൽ ബ്രസൽസിലിരുന്ന് ചൂട് ചോക്കലേറ്റും വേഫിൾസും കഴിച്ചാൽ പോരേ? എന്തിനുള്ള പുറപ്പാടാണ് ഇത്? തിരക്കേറിയ ബ്രസൽസ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലക്സംബർഗിലേക്കുള്ള ട്രെയിനിൽ കയറവേ ഞാൻ എന്നോടു തന്നെ പലവട്ടം ചോദിച്ച ചോദ്യമായിരുന്നു ഇത്. എങ്കിലും എനിക്ക് അങ്ങനെ ഇരിക്കാൻ
വെള്ളത്തിനടിയിലൂടെ മാത്രം എത്തിച്ചേരാവുന്ന പുരാതന നഗരം. ആ കഥയുടെ കൗതുകവുമായാണ് ഈ സഞ്ചാരം. അന്റാലിയയിലെ ലൈസിയൻ ട്രെയിലാണു ലക്ഷ്യം. കൊന്യാൽറ്റിയിൽ ആരംഭിക്കുന്ന ഈ പാതയ്ക്ക് 760 കിലോമീറ്റർ ദൈർഘ്യമുണ്ട്. അന്തിമപോയിന്റ് ഫെത്തീ വരെ നടന്നെത്താൻ ഒരു മാസം വേണം. വാഹനത്തിലാണെങ്കിലും ദിവസങ്ങൾ വേണ്ടിവരും.
പഴക്കം കൂടും തോറും വീര്യം കൂടുന്ന രുചിക്കൂട്ട് അതിന്റെ പൂർണ അർഥത്തിൽ ആസ്വദിക്കാൻ ഒരു ഉത്സവം. വീഞ്ഞിന്റെ ലഹരി അത്രമേൽ സുന്ദരമായി സഞ്ചാരികളിലേക്കെത്തുന്ന കാഴ്ച, ജർമനിയിലെ ബാഡ് ഡുർക്കെയിം വൈൻ ആരാധകരുടെ സ്വർഗമാണ്. ലോകത്തിലെ ഏറ്റവും വലിയ െെവൻ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം ബാഡ് ഡുർക്കെയിമിലെ വൂസ്റ്റ്
ഉച്ചവെയിലൊടുങ്ങും മുൻപ് കൊളംബോയിലെ ബണ്ടാരനായക വിമാനത്താവളത്തിൽ എത്തി. അത്യാവശ്യം കുറച്ച് പണം ശ്രീലങ്കൻ കറൻസിയിലേക്ക് മാറ്റിയെടുത്ത്, എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് ഡയലോഗ് എന്ന ശ്രീലങ്കൻ സിം കാർഡും വാങ്ങി പുറത്തു കടക്കുമ്പോൾ ട്രാവൽകമ്പനി ഉടമ റിദ്വാൻ പറഞ്ഞയച്ച ടാക്സി കാത്തു നിന്നിരുന്നു. കാറിൽ കൊളംബോ
ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമാണ് സിഡ്നി. അതിപുരാതനമായൊരു പട്ടണം. ലോകപ്രശസ്തമായ ഓപ്പറാ ഹൗസും കണ്ണുകൾക്ക് ഹരം പകരുന്ന മനോഹരമായ സിഡ്നി പാലവും തേടി ധാരാളം ലോകസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ലിവർപൂൾ, പാരമറ്റാ, ബ്ലാക്ക് ടൗൺ, ന്യൂ കാസിൻ തുടങ്ങി അഴകേറിയ ചെറിയ നഗരങ്ങൾ കൊണ്ട്
40 മിനിറ്റ് മാത്രം രാത്രി, ബാക്കി മുഴുവൻ സമയവും പകൽ. ഈ ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ! സ്വപ്നം കണ്ട കഥയല്ല. ലോകത്ത് അങ്ങനെയൊരു നാടുണ്ട്, പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവെ. മെയ് തൊട്ട് ജൂലൈ വരെ മൂന്നുമാസത്തിനിടയിലാണ് നോർവെയിൽ ഈ പ്രതിഭാസം നടക്കുന്നത്. രാത്രി 12.45 ന്
അൽപനേരം കഴിഞ്ഞപ്പോഴേക്കും കടുവയുടെ മുരൾച്ചകേട്ടു. അൽപം ഭയത്തോടെ ചുറ്റിലും നോക്കി. വിശ്വസിക്കാനാവാത്ത കാഴ്ചയാണ് മുന്നിൽ, കും സുമേദ് ഒരു കടുവയുമായി പുറത്തേക്ക് നടന്നുവന്നു. നാട്ടിൻപുറങ്ങളിൽ നായ്കുട്ടികളോടൊപ്പം മനുഷ്യർ നടക്കുന്ന ലാഘവത്തോടെ.... ബാങ്കോക്കിൽ നിന്നും നൂറ്റിപ്പത്ത് കിലോമീറ്റർ അകലെ
പ്രകൃതിയുടെ അപൂർവമായ സൃഷ്ടിയെന്ന പോലെ, ഭീമാകാരനായ സർപ്പം ശിലയായി മാറിയെന്ന് തോന്നിപ്പിക്കുന്ന കാഴ്ച. പാമ്പിന്റെ നാസാരന്ധ്രങ്ങളും കണ്ണുകളും ശൽക്കങ്ങളും ചുറ്റി അടുങ്ങിയിരിക്കുന്ന ശരീരവും എല്ലാം ദൃശ്യമാകുന്ന പർവതവും ഒത്ത മുകളിൽ ഒരു ഗുഹയും...തായ്ലൻഡിന്റെ വടക്കുകിഴക്കായുള്ള ബ്യൂയെങ് കാൻ പ്രവിശ്യയിലെ പു
തണുപ്പുള്ള നാട്ടിൽ നിന്നു ചൂടുള്ള നാട്ടിലേക്ക് ഒരു കൂടുമാറ്റം നോക്കിയാണ് മൊറോക്കോയിലേക്കു ടൂർ പ്ലാൻ ചെയ്തത്. ആഫ്രിക്കയുടെ വടക്കു ഭാഗത്തായി ജിബ്രാൾട്ടർ കടലിടുക്കിനോട് ചേർന്നുള്ള ഒരു ചെറിയ രാജ്യം, അതാണു മൊറോക്കോ. ബെർബെർ, അറബി ഭാഷ സംസാരിക്കുന്നവരുടെ രാജ്യത്ത് ഫ്രഞ്ചും സ്പാനിഷും അറിയുന്നവർക്ക്
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നിരയായി കാണുന്ന ചെറിയ കുടിലുകളുടെ മുറ്റത്ത് വർണ നൂലുകൾ കൊണ്ട് തുണി നെയ്യുന്ന പെൺകുട്ടികളും സ്ത്രീകളും. ചിലരുടെ മടിയില് ചെറിയ കുഞ്ഞുങ്ങളുണ്ട്. കവിളുകളില് ചന്ദനം പോലെ എന്തോ ഒന്ന് പൂശിയിരിക്കുന്നു. മുടിക്കെട്ടിന്റെ മുക്കാലും മറച്ച് റിബണുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരം, ആധുനികമെന്നു തോന്നിക്കുന്ന കഫ്താൻ
Results 1-15 of 96