Manorama Traveller is a travel magazine in Malayalam from the house of Vanitha.
July 2025
August 2025
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത
അറുപത്തിനാലു തരം കറികൾ. ആടിപ്പാടാൻ അമ്പത്തൊന്നു കരക്കാർ. ആനച്ചന്തത്തിനു പകരം ആറാടിയെത്തുന്ന പള്ളിയോടം. ഭക്ഷണ പ്രിയർക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം...? ആറന്മുള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വള്ളസദ്യ ജൂലൈ 13 ന് തുടങ്ങി. പാട്ടു പാടി ചോറുണ്ണുന്ന നാട്ടുകാരെ കാണാൻ പുലർച്ചയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടു.
തട്ടമിട്ട മൊഞ്ചത്തിമാരും, ദം പൊട്ടിക്കുമ്പോൾ പരക്കുന്ന ബിരിയാണി വാസനയും, അദ്ഭുതങ്ങള് മാന്ത്രികചെപ്പിലൊളിപ്പിച്ച സർക്കസും, കേക്കിന്റെ മധുരവും ക്രിക്കറ്റിന്റെ ആവേശവും പലഹാരങ്ങളുടെ പറുദീസയുമാണ് തലശേരി. ഒന്നോ രണ്ടോ ദിനം ചുറ്റിക്കറങ്ങിയാലും തീരാത്തത്ര കാഴ്ചകളുടെയും കഴിച്ചാലും കഴിച്ചാലും മടുക്കാത്ത
തായ്ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ
വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ബോർഡ് വയ്ക്കാതെ തന്നെ തിരിച്ചറിയാം എന്ന നിലയിലാണ് പല സ്ഥലങ്ങളിലുമുള്ളത്, പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. എന്നാൽ ഡെൻമാർക്കിൽ കോപ്പൻഹിൽ എന്ന വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പിക്നിക്ക് സംഘടിപ്പിക്കുന്നവരാണ് സമീപവാസികൾ. അവിടെ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ
വാസ്കോ ഡി ഗാമയ്ക്കും മുൻപ് കേരളത്തിൽ നിന്ന് യൂറോപ്പിലടക്കം വിദേശ രാജ്യങ്ങളിൽ കച്ചവടവുമായി സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, നിഗൂഢതകളൊളിപ്പിച്ച പതിനെട്ടാംകൂറ്റുകാർ... ആ കഥാപാത്രങ്ങൾക്കൊപ്പം അതിന്റെ രചയിതാവ് സഞ്ചരിച്ച വഴികൾ. ലോകസഞ്ചാരികളും വിശ്വപൗരൻമാരുമായിരുന്ന ഇട്ടിക്കോര കുടുംബത്തിന്റെ കഥ
എല്ലപ്പെട്ടി മലനിരയിൽ സൂര്യോദയം കണ്ടതിനെക്കുറിച്ചാണു പറയുന്നത്. കുന്നിന്റെ നെറുകയിൽ രാപാർക്കാൻ ടെന്റ് ക്യാംപുണ്ട്. അവിടെ അന്തിയുറങ്ങി സൂര്യോദയം കണ്ടു മടങ്ങുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ സ്വന്തമാക്കിയ അനുഭൂതിയുണ്ടാകും. മൂന്നാറിന്റെ കിഴക്കു ഭാഗത്ത് സൂര്യനെ ധ്യാനിച്ചിരിക്കുന്ന
‘പോകുന്ന വഴിയിൽ ചിലപ്പോൾ കാട്ടാനയുണ്ടാകും. പേടിക്കേണ്ട വഴിയിൽ ആനമയക്കിയുമുണ്ട്’ ട്രെക്കിങ്ങിനു പോകും മുൻപ് വനംവകുപ്പ് വാച്ചറായ സുരേഷ് ചേട്ടൻ പറഞ്ഞു. ആനമയക്കി(ആനയെ വിരട്ടി)യെന്ന ചെടിയുണ്ടെങ്കിൽ അതിനടുത്തേക്ക് കാട്ടാനയെത്തില്ലെന്നാണ് കരുതുന്നത്. വേനലിൽ ഇലകൾ തളിർത്ത വനത്തിലേക്കാണ് മൺസൂൺ മഴയെത്തുന്നത്.
സിനിമയിൽ എത്തുന്നതിനു മുൻപുള്ള യാത്രകളെക്കുറിച്ചു ചോദിച്ചപ്പോൾ ഗുജറാത്തിൽ താമസിക്കുമ്പോൾ നടത്തിയ ട്രിപ്പുകളെ കുറിച്ചാണ് ഉണ്ണി മുകുന്ദൻ പറഞ്ഞു തുടങ്ങിയത്. ഇൻഡോറിൽ താമസിച്ചിരുന്ന ചെറിയച്ഛന്റെ വീട്ടിലേക്കു വിരുന്നു പോയത് ഇന്നലെയെന്ന പോലെ ഉണ്ണി ഓർത്തു. ദീപാവലി വെക്കേഷന് മിക്കവാറും ഇൻഡോറിലേക്കു പോകും.
ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം
ലോകത്ത് ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യത്തെ മലയാളി വനിതയായി കണ്ണൂർ സ്വദേശിനി സഫ്രീന ലതീഫ്. മേയ് 18 ഞായറാഴ്ച രാവിലെയായിരുന്നു സഫ്രീന ഈ നേട്ടം കൈവരിച്ചത്. എവറസ്റ്റ് ബേസ്ക്യാംപിൽ നിന്ന് അക്ലൈമറ്റൈസേഷനു ശേഷം 14ന് ആണ് കൊടുമുടിയിലേക്കുള്ള ട്രെക്കിങ് ആരംഭിച്ചത്. ഏതാനും ദിവസങ്ങൾ
സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,
കുന്നംകുളത്തങ്ങാടിയിൽ തുടങ്ങി ഫ്ലോറൻസോളം സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, കോരപാപ്പനെ തേടി അമേരിക്കയിൽ നിന്ന് വെനിസ്വേലയും പെറുവും കടന്ന് കേരളത്തിലെത്തുന്ന സേവ്യർ കോര, ചേര, ചോള കാലങ്ങളിലെ ദക്ഷിണേന്ത്യയുടെ ഭൂമികയിൽ പിറവികൊണ്ട ആണ്ടാൾ ദേവനായകി, മരതകദ്വീപായ ശ്രീലങ്കയിലെ ഈഴപ്പോരാട്ടങ്ങളുടെ ഭാഗമായി മാറിയ
ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന
കിളിമഞ്ചാരോ... ലോകത്ത് ഒറ്റയ്ക്കു നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ളത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, പർവതാരോഹകരുടെ സ്വപ്നമായ സെവൻ സമ്മിറ്റ്സിൽ ഒന്ന്. സംഗീതംപോലെ മധുരതരമാണ് പേരെങ്കിലും അടുക്കുമ്പോഴെ അതിന്റെ കാഠിന്യം മനസ്സിലാകൂ. നടന്നു തീർക്കേണ്ട വഴിത്താരയുടെ ദൈർഘ്യം
Results 1-15 of 226