Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
സെറാമിക്കിൽ കവിത വിരിയിക്കുന്ന അനു ഡിസൈനിങ്ങിനോടുള്ള ഇഷ്ടം മൂത്താണ് ഈ രംഗത്തേക്ക് എത്തുന്നത്. തൃശൂർ സ്വദേശിയായ അനു ചീരൻ NIFT ചെന്നൈ, NID അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഡിസൈനിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സ്വന്തമായി പോട്ടറി സ്റ്റുഡിയോ തുടങ്ങുന്നത്. പ്രകൃതിയിൽ നിന്ന് പ്രചോദനം
ചെലവ് കുറയുമ്പോള് ഗുണം കുറയരുത്. ഇത് മനസ്സിൽ വച്ചുവേണം വീടുപണിക്കിറങ്ങാന്. വീടുപണിയിൽ പോക്കറ്റ് കാലിയാക്കുന്ന ഒന്നാണ് വാഡ്രോബ്. വീട് വൃത്തിയായും അടുക്കോടെയും ഇരിക്കാൻ സ്റ്റോറേജ് മുഖ്യമാണുതാനും. കുറഞ്ഞ ചെലവിൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ വാഡ്രോബ് പണിയാൻ ഇതാ മൂന്ന് മെറ്റീരിയലുകൾ ഫെറോസിമന്റ്
തടിക്കു പൊന്നുംവിലയായതിനാൽ ഫർണിച്ചറിൽ പുതിയ പല മെറ്റീരിയലുകളും പരീക്ഷിക്കുന്നത് ട്രെൻഡാകുന്നു. തടി പോലെ തോന്നിക്കുന്നവയും കൊത്തുപണി ചെയ്യാവുന്നവയും ഏത് ആകൃതിയിലും നിർമിക്കാവുന്നതുമായ മെറ്റീരിയലുകൾ വിപണിയിലുണ്ട്. അവയിൽ കുറഞ്ഞ ചെലവിലുള്ള രണ്ടെണ്ണം പരിചയപ്പെടാം. ഡബ്ല്യുപിസി ഡയമണ്ട് പ്ലസ്
പരിമിതികൾ മറികടക്കാനാണ് ഏറ്റവുമധികം കണ്ടെത്തലുകൾ ഉണ്ടാകുന്നത് . മൂന്നോ നാലോ സെന്റിലാണെങ്കിലും പോ ർച്ച് വീട്ടിൽ ഒഴിവാക്കാനാവില്ല. കാർ കൂടാതെ , ബൈക്കും സ്കൂട്ടറുമെല്ലാം ഉള്ള വീടുകളിൽ പോർച്ചിന്റെ വലുപ്പം പ്രശ്നം തന്നെയാണ്. പോർച്ചിന്റെ വലുപ്പക്കുറവായിരുന്നു കോട്ടയം മാങ്ങാനത്തുള്ള സൂരജ് – ദിവ്യ
അൽപം ശ്രദ്ധിച്ചാൽ ഫ്ലോറിങ്ങിന്റെ ചെലവ് നിയന്ത്രിക്കാനാകും. ഗുണനിലവാരത്തിലും ഭംഗിയിലും വിട്ടുവീഴ്ച ചെയ്യാതെ ചെലവു കുറയ്ക്കാൻ സഹായിക്കുന്ന മെറ്റീരിയലുകൾ ലഭ്യമാണെന്നതാണ് ഫ്ലോറിങ്ങിന്റെ പ്രത്യേകത. ടൈൽ ഫ്ലോറിങ്ങിൽ ചെലവു കുറഞ്ഞ മെറ്റീരിയലുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ടൈൽ ആണ്. ചതുരശ്രയടിക്ക് 30 രൂപ മുതൽ
തിരുവനന്തപുരം മുക്കോലയിലെ ആനന്ദ് വീടു പണിയുമ്പോൾ പ്ലോട്ടിനു നടുവിലെ മാവ് നിലനിർത്തണം എന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. അതിനനുസരിച്ച് ‘സി’ ആകൃതിയിലാണ് വീട് രൂപകല്പന ചെയ്തത്. മാവ് വരുന്ന ഭാഗം കോർട്യാർഡ് പോലെ രൂപകൽപന ചെയ്തു. ചുമരിന്റെ സ്ഥാനത്ത് മതിൽ പ്രയോജനപ്പെടുത്തി. അങ്ങനെ മതിൽ കൂടി വീടിന്റെ
സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷവും സൗകര്യവുമൊരുക്കണം വീടിന്റെ അടിസ്ഥാന ആവശ്യം അതാണ്. ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശി ബാലു കൃഷ്ണയ്ക്ക് അത് കൃത്യമായി അറിയാം. അത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വച്ചാണ് ‘ഭുവി’ എന്നു പേരിട്ട ബാലുവിന്റെ സ്വന്തം വീട് നിർമിച്ചത്. ഡിസൈനർ
കോഴിക്കോട് ഓമശേരിയിലെ ഷറഫുദീനും അഫീഫയും കുറഞ്ഞ ബജറ്റിൽ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു. എന്നാൽ മാക് എൻജിനീയേഴ്സ് ആൻഡ് ബിൽഡേഴ്സിലെ എൻജിനീയർ എം.കെ മുഹമ്മദ് സാലിഹിനെ കണ്ടതോടെ എല്ലാ സംശയങ്ങൾക്കും ഉത്തരമായി. ചെലവ് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരവും പ്രകൃതിയോടിണങ്ങിയതുമായ വീട്
ക്ഷേത്രനഗരങ്ങളിലെ വീടുകൾക്ക് ചില പ്രത്യേകതകളുണ്ട്. ക്ഷേത്രവാസ്തുവിനെ കൂടി ബഹുമാനിച്ചാകണം അതിന്റെ ഡിസൈൻ. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെ തൊട്ടടുത്തു കിടക്കുന്ന ‘ഓംകാരം’ എന്ന ഈ വീട്, ഒരേ സമയം പരമ്പരാഗത കേരളീയ വാസ്തുവിന്റെയും മോഡേൺ ജീവിത ശൈലിയുടെയും മിശ്രണമാണ്. പ്രവാസികളായ വീട്ടുകാർ
കൊല്ലം ചടയമംഗലത്തെ ജിഷാദിനും ഷെറീനയ്ക്കും വീടിനെക്കുറിച്ചു മാത്രമല്ല, മതിലിനെക്കുറിച്ചുമുണ്ടായിരുന്നു വ്യക്തമായ കാഴ്ചപ്പാടുകൾ. വീട് കെട്ടിയടച്ചു വലിയ മതിൽ നൽകുന്നതിനോട് ഇവർക്ക് യോജിപ്പുണ്ടായിരുന്നില്ല. മതിലിനിരുവശത്തുമുള്ളവർക്ക് അങ്ങോട്ടുമിങ്ങോട്ടും കണ്ട് മിണ്ടാൻ സാധിക്കണം. അങ്ങനെ
Results 1-10 of 123