Manorama Arogyam is the largest circulated health magazine in India.
October 2025
‘‘അമ്മയോട് എത്ര തവണ പറഞ്ഞു, ലഞ്ച് ബോക്സിൽ വെജിറ്റബിൾസ് വയ്ക്കരുതെന്ന്? എനിക്കു മുട്ടയോ ഇറച്ചിയോ മതി...’’അമ്മമാർ പലരും കേട്ടുമടുത്ത പരാതിയാകാമിത്. പക്ഷേ, കുട്ടി എത്ര പരാതി പറഞ്ഞാലും പോഷകക്കുറവു വരില്ലേ എന്നുള്ള ഭീതിയിൽ അമ്മമാർ വീണ്ടും വീണ്ടും ലഞ്ച് ബോക്സിൽ പച്ചക്കറികൾ നിറയ്ക്കും. കുട്ടികൾ അത്
കുട്ടി കാൽമുട്ടു മുൻപോട്ടു മടക്കി കാലുകൾ ഇരുവശത്തേക്കും വച്ചു ഡബ്ളിയു ആകൃതിയിലാണോ ഇരിക്കുന്നത്? സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചോദ്യം ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സാധാരണ മൂന്നു വയസ്സിനോട് അടുത്താണ് ഈ ഇരിപ്പു കാണുന്നത്. തറയിൽ ഇരുന്നു കളിക്കാനുള്ള സൗകര്യത്തിനു ചിലപ്പോൾ കുട്ടികൾ ഇങ്ങനെ
അമ്മേ വയറു വേദനിക്കുന്നു....എട്ടു വയസ്സുകാരൻ ഒന്നു ചുരുണ്ടുകൂടി മുട്ടു വയറിലേക്ക് അമർത്തിപ്പിടിച്ച് ഇരുന്നുകൊണ്ടു പറഞ്ഞു...അതുകണ്ടതേ അമ്മയ്ക്കു കാര്യം മനസ്സിലായി... കുഞ്ഞു പറയുന്നതു കള്ളമല്ല, സംഗതി വയറുവേദന തന്നെ. കുട്ടികളുടെ ശരീരനിലയിലെ പ്രത്യേകതകൾ ചിലപ്പോൾ അവരുടെ ശാരീരിക–മാനസിക ആരോഗ്യനിലയുടെ
കൗമാരത്തിലേക്കു പെൺകുട്ടി എത്തുമ്പോൾ അവൾക്കു നിർണായകമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. കുട്ടിക്കുറുമ്പിയായി അമ്മയുടെ പിന്നാലെ നടന്ന പെൺകുട്ടിയുടെ പെരുമാറ്റരീതികളിലും ചിന്തകളിലുമൊക്കെ മാറ്റങ്ങൾ പ്രകടമാകുന്നു. 13 മുതൽ 19 വരെയാണു കൗമാരകാലമായി കണക്കാക്കുന്നത്. മൂന്ന് ‘എ’ കളുടെ കാലം എന്നും ഈ കാലത്തെ
ബ്രേക്ഫാസ്റ്റ് കഴിക്കാതെ സ്കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ചോർത്തു വിഷമിക്കുന്ന ഒട്ടേറെ അമ്മമാർ നമുക്കിടയിലുണ്ട്. വളരെ നേരത്തെ സ്കൂളിലേക്കു പോകേണ്ടതു മാത്രമല്ല, സമയക്കുറവും ആഹാരം കഴിക്കാനുള്ള മടിയും പോലെ ഒട്ടേറെക്കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇതിന് എന്താണു പരിഹാരം ? ബ്രേക്ഫാസ്റ്റ്
കുട്ടികളിൽ പ്രകടമാകുന്ന വേദന മാതാപിതാക്കളെ ഏറെ ആശങ്കാകുലരാക്കും. വീട്ടിൽ ചികിത്സിക്കാമോ? വേദന വന്നാൽ എന്തു മരുന്നു കൊടുക്കും ? സ്പെഷലിസ്റ്റ് ആയ ഡോക്ടറുടെ കൺസൽറ്റേഷൻ തേടണോ ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങളും വരാം. ഇതേക്കുറിച്ചു ശിശുരോഗ വിദഗ്ധന്റെ മറുപടി അറിയാം വീട്ടിൽ ചികിത്സിക്കണോ? കുട്ടികളുടെ
കുഞ്ഞിന് ആറു മാസമാകുംവരെ മുലപ്പാൽ മാത്രമെ നൽകാൻ പാടുള്ളൂ. എന്നാൽ മുലയൂട്ടൽ സാധിക്കാത്ത ഒട്ടേറെ സന്ദർഭങ്ങളിൽ അമ്മമാർക്കു കൃത്രിമ പാൽപ്പൊടിയെ ആശ്രയിക്കേണ്ടി വരും. ഇത്തരം പാൽപ്പൊടികൾ വാങ്ങുമ്പോഴും നൽകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം. ശുചിത്വം പ്രധാനം പാൽപ്പൊടി ഉപയോഗിക്കും മുൻപു പൊടി
കുട്ടികളിൽ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണു വിളർച്ച അഥവാ അനീമിയ. ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി കാണപ്പെടുന്ന അവസ്ഥയാണിത്. ഹീമോഗ്ലോബിനിലെ അവിഭാജ്യ ഘടകമായ ഇരുമ്പുസത്ത് കുറയുന്നതാണു വിളർച്ചയുടെ പ്രധാന കാരണം. ശാരീരികമായ വളർച്ച അധികമായിരിക്കുന്ന കുട്ടിക്കാലത്ത് ഇരുമ്പുസത്തിന്റെ ആവശ്യം ഇരട്ടിയാണ്.
കുട്ടികൾക്കിപ്പോൾ ‘കുട്ടിത്തം’ കുറവാണ്. കാലം മാറിയപ്പോൾ അവർ ‘ചെറിയ വലിയ മനുഷ്യരായി’ മാറി. മുതിർന്നവരുടെ ശീലങ്ങൾ കടമെടുത്തു, അവരുടെ സംസാരവും ജീവിതശൈലിയും അനുകരിച്ചു തുടങ്ങി. അങ്ങനെ കുട്ടിത്തം വാർന്നു പോയപ്പോൾ വിലക്കപ്പെട്ട കനി എന്ന നിലയിൽ അകറ്റി നിർത്തിയിരുന്ന ലഹരി അവരുടെ ജീവിതത്തിലേക്കു പടി
കാൻസർ ഏതു പ്രായത്തിലും ബാധിക്കാവുന്ന ഒരു രോഗമാണ്, കുട്ടികളും അതിൽ ഉൾപ്പെടുന്നു. മുതിർന്നവരിൽ കണ്ടുവരുന്നതിനെക്കാൾ കുറവാണെങ്കിലും, കുട്ടികളിലെ കാൻസർ ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഐസിഎംആറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 50,000 കുട്ടികളിൽ ഓരോ വർഷവും കാൻസർ രോഗം വരുന്നു. അസുഖത്തിന്റെ സ്വഭാവത്തിലും
സെൽഫ് കൺട്രോൾ അഥവാ സ്വയം നിയന്ത്രിക്കുക എന്നാൽ നമ്മുെട വികാരങ്ങളെ, പെരുമാറ്റത്തെ നിയന്ത്രിക്കാനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ എടുത്തുചാടിയുള്ള പെരുമാറ്റം, തെറ്റായ തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം. ഇതു കാരണം നമ്മൾക്കും ചുറ്റുമുള്ളവർക്കും
ചെറിയ കുട്ടികൾ മുതിർന്നവരുെട ഭാഗമായിട്ടാണു ജീവിക്കുന്നത്. അതിനാൽ തന്നെ കുട്ടികൾ ചീത്ത വാക്കുകൾ ആദ്യം പഠിക്കുന്നതു വീടുകളിൽ നിന്നാണ്. അച്ഛനും അമ്മയും വീട്ടിലെ മറ്റ് അംഗങ്ങളും പല സാഹചര്യങ്ങളിൽ പറയുന്ന ചീത്ത വാക്കുകൾ കേൾക്കുന്ന കുട്ടികൾ അവ പഠിക്കാൻ ശ്രമിക്കും. മുതിർന്നവർ ദേഷ്യപ്പെട്ടും പല്ലിറുമ്മിയും
ഒാണാവധിക്കായി സ്കൂൾ അടയ്ക്കുകയാണ്. എന്നാൽ ഒാണാവധിക്കു മുൻപേ ഒട്ടേറെ കുട്ടികൾ പനി ബാധിച്ച് അവധിയിലായിരുന്നു. പനിയും മറ്റു ചില രോഗാവസ്ഥകളും കുട്ടികളിൽ പൊതുവേ കൂടുതലായി കാണുന്നുമുണ്ട്. ഇപ്പോൾ പ്രധാനമായും കണ്ടു വരുന്നത് ഇൻഫ്ലുവൻസ എ, തക്കാളിപ്പനി , പനിയ്ക്കൊപ്പം ഛർദിയും വയറിളക്കവും എന്നിവയാണ്.
നവജാതരുടെ കരച്ചിൽ അമ്മമാരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൃത്യമായ കാരണം അറിയാനാകാത്തതാണ് ഈ ആശങ്ക വർധിപ്പിക്കുന്നത്. നിയോനേറ്റൽ എന്നാൽ കുഞ്ഞു ജനിച്ച് ഒരു മാസം വരെയുള്ള കാലഘട്ടമാണ്. ഈ കാലത്തു നവജാതശിശു വേദന പ്രകടിപ്പിക്കുന്നതു പല വിധത്തിലാണ്. പ്രധാനം കരച്ചിൽ തന്നെ. അല്ലെങ്കിൽ മുഖത്തു ഭാവവ്യത്യാസം
ഫിറ്റ്സ്, ജന്നി എന്നൊക്കെ പല പേരുകളിലായി അറിയപ്പെടുന്ന അപസ്മാരം ആശങ്കയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നാഡീകോശങ്ങളിൽ ചെറിയ വൈദ്യുതതരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ തലച്ചോറിൽ ഈ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമായി വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സീഷർ
Results 1-15 of 177