Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
July 2025
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന
മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം
വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ
ഇന്തൊനീഷ്യൻ ബേർഡ് ഓഫ് പാരഡൈസ് അല്ലെങ്കിൽ ഗ്രീൻയോൻ ബേർഡ് ഓഫ് പാരഡൈസ്, ഹെലിക്കോണിയ വിഭാഗത്തിൽപ്പെട്ട ചെടിയാണ്. വളരെ കുറഞ്ഞ പരിചരണം നൽകിയാൽ മതി, ധാരാളം പൂക്കൾ തരും ഈ ചെടി. കട്ട് ഫ്ലവർ വിഭാഗത്തിൽപ്പെടുന്നതിനാൽ പൂക്കൾ ആദായവും തരും. ഓറഞ്ചിനൊപ്പം നീലയും വയലറ്റും പിങ്കുമെല്ലാം കലരുന്ന പൂക്കളാണ് ഈ ചെടിയുടെ
നന്നായി ലാൻഡ്സ്കേപ്പിങ് ചെയ്ത മിക്ക പുതിയ വീടുകളിലും കാണുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോടു കൂടിയ ഈ ചെടി അഞ്ചോ ആറോ അടി ഉയരത്തിൽ വളരും. ട്രോപ്പിക്കൽ, ട്രെഡീഷനൽ, കന്റെംപ്രറി വീടുകളിലേക്ക് ഒരുപോലെ അനുയോജ്യമാണ്. ചട്ടിയിലും നേരിട്ട് മണ്ണിലും നടാമെങ്കിലും മണ്ണിൽ നടുന്നതാണ് കൂടുതൽ നല്ലത്. ഒരു
ഭംഗിയും സുഗന്ധവുമുള്ള വെളുത്ത പൂക്കളുടെ കുലകൾ, അവ കൊഴിഞ്ഞാൽ നിറയെ കായ്കൾ... അതാണ് ലെമൺ വൈൻ. കഴിഞ്ഞ ഒന്നുരണ്ട് വർഷത്തിനുള്ളിൽ ചെടിപ്രേമികൾ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ ചെടികളിൽ ഒന്നാണിത്. കുലകളായി വിരിയുന്ന പൂക്കൾ ഒരു ദിവസമേ നിൽക്കാറുള്ളൂ. വെളുത്ത നിറത്തിൽ, മുല്ലപ്പൂക്കളേക്കാൾ വലുപ്പമുള്ള പൂക്കളും
നഗരങ്ങളിലെ ലംബമായി വളരുന്ന ഫ്ലാറ്റ് ജീവിതം കൗതുകമേറിയതാണ്. ബിൽഡർമാർ ഉടമകൾക്ക് പുതിയ അപാർട്മെന്റ് കോംപ്ലക്സുകൾ കൈമാറുമ്പോൾ ആദ്യമൊക്കെ കോമൺ ഏരിയ, ഗാർഡൻ എല്ലാം സൂപ്പർ ലക്ഷ്വറി ആയിരിക്കും. കാലക്രമേണ അവയുടെ പ്രൗഢി മങ്ങിക്കൊണ്ടേയിരിക്കും. പുൽത്തകിടിയിലെ കാർപെറ്റ് ഗ്രാസ്സിന്റെ വളർച്ചയെ വെല്ലും വേഗതയിൽ
വീടിനകത്തെ പ്രകാശം പോലെത്തന്നെ പ്രധാനമാണ് പുറത്തെയും. രാത്രി പുറത്തിറങ്ങേണ്ടിവരുമ്പോൾ കാഴ്ച വ്യക്തമാക്കുന്നതു മാത്രമല്ല, അഴക് പൊലിപ്പിക്കുന്നതുമായ വെളിച്ചമാകണം പൂന്തോട്ടത്തിലേത്. മൃദുവായി പരന്നൊഴുകുന്ന വെളിച്ചമാണ് പൂന്തോട്ടത്തിലേക്കു യോജിക്കുക. സോളർ ലാംപുകൾ വീടിനു പുറത്തെ ആവശ്യങ്ങൾക്ക് വളരെ
പൂന്തോട്ടവും വീടും പരസ്പര പൂരകവും സംതുലിതവുമായിരിക്കണം. കൊല്ലം ജില്ലയിലെ ആയൂരിൽ പുതിയ വീട് വയ്ക്കുന്ന സമയത്ത് മനു ഫിലിപ്പും ജെൻസി ജോണും ഇത്തരമൊരു തീരുമാനത്തിലായിരുന്നു. വീടിനും പൂന്തോട്ടത്തിനും ഒരേ പ്രാധാന്യമാണ് ജെൻസിയും മനുവും അന്നും ഇന്നും കാണുന്നത്. വീട് എന്ന ചിന്ത മനസ്സിൽ കയറിയപ്പോൾ
നാട്ടിൻപുറത്തുള്ള അമ്മവീട്ടിലെ തൊടിയിലുണ്ടാകുന്ന കായ്കനികൾ പറിച്ചു തിന്ന നൊസ്റ്റാൾജിയ! എറണാകുളം തൃക്കാക്കരയിലെ ഷീജ അൻവർ വർഷങ്ങൾ കഴിഞ്ഞിട്ടും ആ മധുരം മറന്നിരുന്നില്ല. പുതിയ വീടുവച്ചപ്പോൾ ടെറസ്സിൽ നല്ലൊരു ഫ്രൂട്ട് ഗാർഡൻ നിർമിച്ചതിനും അത് മികച്ച രീതിയിൽ പരിപാലിച്ചു കൊണ്ടുപോകുന്നതിനും പിറകിൽ ഷീജയുടെ ഈ
സൗന്ദര്യം കാണാൻ കഴിയുന്നവരെ വാർധക്യം ബാധിക്കില്ല എന്ന ഫ്രാൻസ് കാഫ്കയുടെ വാക്കുകൾ ചിലരെ പരിചയപ്പെടുമ്പോൾ ഓർമ വരും. ചെടികൾക്കിടയിലൂടെ ഊർജ്ജസ്വലരായി ഓടിനടക്കുന്ന കമാൻഡന്റ് മാത്യു ഓലിക്കരയും ഭാര്യ ഷീലയും മുൻപേ പറഞ്ഞ ഗണത്തിൽപ്പെട്ട, പ്രായം ബാധിക്കാത്തവരാണ്. ചെടികളുടെ സൗന്ദര്യം ആസ്വദിച്ചും പ്രകൃതിയെ
ഒരുപാട് പൂക്കൾ ഉണ്ടെങ്കിലേ തോട്ടം ഭംഗിയാകൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ ചെടികൾ ഭംഗിയായി ഒരുക്കുന്നതാണ് തോട്ടത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്നവരുമുണ്ട്. കൊല്ലം തില്ലേരിനഗർ സ്വദേശി ജോൺ ഗോമസിന്റെ വീട്ടുമുറ്റം പച്ചപ്പുകൊണ്ട് സമൃദ്ധമാണ്. ജോണിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ആർക്കുംതന്നെ ആ സൗന്ദര്യം
ചെടി പ്രേമികൾ പല വിഭാഗത്തിലുള്ളവരുണ്ട്. പൂക്കളുണ്ടാകുന്ന ചെടികളെ മാത്രം ഇഷ്ടപ്പെടുന്നവർ, ഇൻഡോർ പ്ലാന്റ്സിനെ സ്നേഹിക്കുന്നവർ, ഫിലോഡെൻഡ്രോണോ സക്കുലന്റ്സോ പോലുള്ള ഏതെങ്കിലും ഒരിനം ചെടികൾ മാത്രം ശേഖരിക്കുന്നവർ... ഇരിങ്ങാലക്കുടയ്ക്കടുത്ത് കോലോത്തുംപടി സ്വദേശിയായ ലതിക സുധന്റെ ദൗർബല്യം താമരകളും
കുറേ ചെടികൾ മാത്രമായാൽ പൂന്തോട്ടത്തിന് പൂർണതയുണ്ടാകുമോ? കോട്ടയം ഏറ്റുമാനൂർ സ്വദേശി എബിയോടു ചോദിച്ചാൽ ഇല്ല എന്നാകും ഉത്തരം, ഉറപ്പ്. ഈ അപൂർണത പരിഹരിക്കാനാണ് എബി, സിമന്റ് കൊണ്ട് ശിൽപങ്ങൾ നിർമിക്കുന്നത്. എബി നിർമിക്കുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും മാലാഖമാരുടെയുമൊക്കെ ശിൽപങ്ങൾക്ക് ഒട്ടേറെ
മതിലിലും മറ്റും പറ്റിച്ചേർന്നു വളരുന്ന പന്നൽ ചെടികൾ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് പൂന്തോട്ട പ്രേമികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. പലയിടത്തും പൂന്തോട്ടത്തിന്റെ പ്രധാന ആകർഷണമായി ഇവ മാറിക്കഴിഞ്ഞു. ബോസ്റ്റൺ ഫേൺ, കോട്ടൻ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ് ഫേൺ, ഫോക്സ്ടെയിൽ
Results 1-15 of 88