ജെല്ലിക്കെട്ടിനെ അനുകൂലിച്ച തൃഷയ്ക്ക് സോഷ്യൽമീഡിയയിൽ പൊങ്കാല. തൃഷ ധരിച്ച ഒരു ടീഷര്‍ട്ടാണ് ജെല്ലിക്കെട്ട് അനുകൂലികളെ അവര്‍ക്കെതിരെ തിരിച്ചത്. തൃഷ ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഇതെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ പല സ്ഥലങ്ങളിലും പ്രധിഷേധം ശക്തമാണ്. ഈ അവസരത്തിലാണ് പീറ്റ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ ആനിമല്‍സ്) യുടെ ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ആളുകള്‍ തൃഷക്കെതിരെ തിരിഞ്ഞത്. ശനിയാഴ്ചയ്ക്ക് മുന്‍പ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
പീറ്റയുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന തൃഷയുടെ ചിത്രമുള്ള പോസ്റ്ററുമായാണ് ജെല്ലിക്കെട്ട് അനുകൂലികള്‍ തൃഷക്കെതിരെ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തൃഷ മരിച്ചു പോയെന്നുവരെ ഇവര്‍ സോഷ്യൽമീഡിയയിൽ വാര്‍ത്തകള്‍ പരത്തിയിരുന്നു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പീറ്റ കോടതിയെ സമീപിച്ചിരുന്നു. ഈ സംഘടനയ്ക്ക് പിന്തുണ നല്കിയെന്നാണ് തൃഷയ്‌ക്കെതിരയുള്ള ആരോപണം. നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
എന്നാല്‍ പീറ്റയുടെ ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങള്‍ വളരെ കാലം മുമ്പ് എടുത്തതാണെന്നും ജെല്ലിക്കെട്ടിനെതിരെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തൃഷമുടെ വക്താവ് അറിയിച്ചു. കമൽഹാസൻ അടുക്കമുള്ളവർ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ചാൽ തമിഴ്‌നാട്ടിൽ ബിരിയാണിയും നിരോധിക്കണമെന്നാണ് കമൽഹാസൻ പറഞ്ഞത്.
പീറ്റയുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന തൃഷയുടെ ചിത്രമുള്ള പോസ്റ്ററുമായാണ് ജെല്ലിക്കെട്ട് അനുകൂലികള്‍ തൃഷക്കെതിരെ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തൃഷ മരിച്ചു പോയെന്നുവരെ ഇവര്‍ സോഷ്യൽമീഡിയയിൽ വാര്‍ത്തകള്‍ പരത്തിയിരുന്നു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പീറ്റ കോടതിയെ സമീപിച്ചിരുന്നു. ഈ സംഘടനയ്ക്ക് പിന്തുണ നല്കിയെന്നാണ് തൃഷയ്‌ക്കെതിരയുള്ള ആരോപണം. നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
എന്നാല്‍ പീറ്റയുടെ ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങള്‍ വളരെ കാലം മുമ്പ് എടുത്തതാണെന്നും ജെല്ലിക്കെട്ടിനെതിരെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തൃഷമുടെ വക്താവ് അറിയിച്ചു. കമൽഹാസൻ അടുക്കമുള്ളവർ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ചാൽ തമിഴ്‌നാട്ടിൽ ബിരിയാണിയും നിരോധിക്കണമെന്നാണ് കമൽഹാസൻ പറഞ്ഞത്.